താൾ:GaXXXIV2.pdf/103

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൩൯)

I ശബത്ത എന്ന നിവൃത്തി കാലങ്ങൾ. ൧. ശബ
ത്ത ദിവസം. വെള്ളിയാഴ്ച മൂവന്തി തുടങ്ങി ശനി സ
ന്ധ്യയൊളം മനുഷ്യ മൃഗങ്ങൾക്കും സ്വസ്ഥത കല്പിച്ചു.
പ്രവൃത്തിക്കുന്നവന്നു മരണ ശിക്ഷ. ലൊകത്തെയും ഇ
സ്രയെലെയും സൃഷ്ടിച്ചു മിസ്രാദാസ്യത്തെ തീൎത്തു ആ
ശ്വാസം വരുത്തിയ ദൈവത്തെ ഒൎക്കെണം. ൨. ശബ
ത്ത മാസം ൭ മാസം കറുത്ത വാവിൽ കാഹളം ഊതി
കൃഷിപ്പണികൾ തീരുക കൊണ്ടും മഹാ പാപപരിഹാരം
അണയുക കൊണ്ടും നിവൃത്തി കല്പിക്കുന്ന ദെവശബ്ദ
ത്തെ കരുതെണം ൩. ശബത്ത വൎഷം. ഏഴാം കൊ
ല്ലം നിലത്തിന്നു എങ്ങും സ്വസ്ഥത. കൃഷിയും വിതയും
കൊയിത്തും ഇല്ല. തന്നെ വിളഞ്ഞതിനെ സാധുക്കൾ
ക്കും പരദെശികൾക്കും എടുക്കാം കടത്തിന്നു മുട്ടിക്കരുത.
ആ വൎഷത്തിലെ കൂടാരനാളിൽ വെദപ്രമാണം മുഷുവ
നും ഘൊഷിച്ചു പരസ്യമാക്കെണം. ൪. യൊബെൽ
എന്ന അമ്പതാം വൎഷം. അതിൽ ദെവ വിളിയായി മ
ഹാ കാഹള നാദത്തിടെ രാജ്യത്തിൽ എല്ലാടവും വിടുത
ല ഒഴിച്ചൽ സ്വാതന്ത്രം എന്നു ഘൊഷിച്ചറിയിക്കും. അ
ക്കാലം കൃഷിപ്പണിയും ഇല്ല. അനുഭവം വിറ്റ ജന്മങ്ങ
ളും ദാസരായി വിറ്റുപൊയ സാധുക്കളും ഒഴിഞ്ഞു യഥാ
സ്ഥാനം തിരിയെണം. അതിനാൽ യഹൊവ ജന്മി എ
ന്നും ഇസ്രയെലർ അവന്നു മാത്രം അടിയാരും കുടിയാ
രും എന്നും പ്രകാശമായ്‌വരും ദെവരാജ്യത്തിങ്കൽ സങ്കട
നിവൃത്തിയും സകലത്തിന്നു പുതുക്കവും സംഭവിക്കയും
ചെയ്യും.

II ഉത്സവങ്ങൾ മൂന്നിലും യഹൊവ ഇസ്രയെൽ പു
രുഷന്മാരെ ഒക്കയും കുറിച്ച വരുത്തുന്നു. ൧. പെസഹ
ദൈവം ഉദ്ധരിച്ചതിന്നും ഇസ്രയെലെ സൃഷ്ടിച്ചതിന്നും
സ്മരണദിവസം. പഴയതു നീക്കി പുളിപ്പില്ലാത്ത പുതു
മാവിനെ മാത്രം തിന്നെണം. അന്നു എല്ലാ സഭക്കാരും
ആചാൎയ്യസ്ഥാനത്തിൽ ആയി ആട്ടിങ്കുട്ടിയെ കൊണ്ടു
ബലികഴിച്ചു രക്തം തളിച്ചു മാംസം ഭക്ഷിക്കയും ചെയ്യും.
അപ്പൊൾ വസന്തകാലം. പുതുദാന്യം കൊണ്ടു വഴി
പാടു. ൨. വാരനാൾ. പെസഹാ തുടങ്ങി എഴെഴു ദിവ
സത്തിന്റെ ശെഷം പെന്തകൊസ്ത എന്ന അമ്പതാം
ദിവസം. കൊയിത്തു തീൎന്നിട്ടു മൂരുന്നവർ വഴിപാട ക

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV2.pdf/103&oldid=177660" എന്ന താളിൽനിന്ന് ശേഖരിച്ചത്