താൾ:GaXXXIV2.pdf/102

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൩൮)

പിന്നെയും സഭ കൂട്ടത്തെയും യാത്രയെയും മറ്റും കു
റിക്കെണ്ടതിന്നു ആചാൎയ്യന്മാൎക്ക ൨ വെള്ളിക്കാഹളങ്ങളെ
ഉണ്ടാക്കിച്ചു ഒന്നൂതുമ്പൊൾ പ്രഭു സഭ കൂടെണം ൨ ഊ
തുമ്പൊൾ പുരുഷാരം എല്ലാം കൂടാരവാതുക്കൽ കൂടെണം
ഗംഭിരമായി ഊതിയാൽ കിഴക്കെ സംഘം യാത്ര പുറ
പ്പെടെണം പിന്നെയും ഗംഭീരമായൂതിയാൽ തെക്കുള്ള
വർ പുറപ്പെടെണം യുദ്ധത്തിനു പൊകുമ്പൊൾ ഗംഭീ
രമായൂതിയാൽ യഹൊവ നിങ്ങളെ ഒൎത്തു ശത്രുക്കളിൽനി
ന്നു രക്ഷിക്കും അപ്രകാരം സന്തൊഷ ദിവസത്തിലും
പെരുനാളിലും വാവിലും ബലികളുടെ മെലും നിങ്ങൾ
കാഹളം ഊതെണം അതു ദൈവത്തിന്മുമ്പാകെ ഒൎമ്മെ
ക്കായി വരും എന്നിങ്ങനെ കല്പന ഉണ്ടായി.

ആ രണ്ടാം മാസം ൨൦ തിയ്യതി മെഘം ഉയൎന്നതു ക
ണ്ടാറെ യഹൂദ മുതലായ ൪ പാളയവും കല്പിച്ചപ്രകാരം
സീനായിൽനിന്നു പുറപ്പെട്ടു വടക്കൊട്ടു പൊയി. അ
പ്പൊൾ മൊശെ മരുഭൂമി പരിചയമുള്ള മിദ്യാൻകാരനാ
യ അളിയനൊട ഞങ്ങളെ വിട്ടു പൊകൊല്ല കൂട പൊ
ന്നു ഞങ്ങൾക്ക കണ്ണായിരിക്കെണം ഞങ്ങൾക്ക യഹൊ
വ ചെയ്യുന്നപ്രകാരം തന്നെ ഞങ്ങളും നിണക്ക നന്മ
ചെയ്യും എന്നു പറഞ്ഞ സമ്മതം വരുത്തി. എന്നിട്ടും മ
നുഷ്യനല്ല മെഘത്തിലെ യഹൊവ തന്നെ ഇരുത്തുവാ
നും നടത്തുവാനും മതിയായനായകനായി വന്നു സാ
ക്ഷിപ്പെട്ടകം പുറപ്പെടുമ്പൊൾ മൊശെ വിളിച്ചു യഹൊ
വയെ എഴുനീൽക്ക നിന്റെ ശത്രുക്കൾ ചിതറി പൊയി
നിന്നെ പകെക്കുന്നവരും തിരുമുമ്പിൽനിന്നു മണ്ടി പൊ
കട്ടെ. പെട്ടകം താഴ്ത്തി പാൎക്കുമ്പൊൾ യഹൊവയെ ഇ
സ്രയെൽ ലക്ഷങ്ങളുടെ നടുവിൽ മടങ്ങി വരെണമെ
എന്നപെക്ഷിക്കും.

പുണ്യകാലങ്ങളുടെ വിവരം. കാലം മാറുന്നതു യ
ഹൊവ മാറാത്തവൻ. പ്രപഞ്ചത്തിലുള്ളവൎക്ക പ്രവൃത്തി
എതുപ്രകാരം അപ്രകാരം ദൈവത്തിലുള്ളവൎക്ക നിവൃ
ത്തി ആവശ്യം. പ്രവൃത്തിയെയും നിവൃത്തിയെയും വഴി
പ്പെടുത്തുന്ന പുണ്യകാലങ്ങൾ ൩ വിധം. ദിവ്യകറാരി
നെ ഒൎപ്പിക്കുന്ന ൭ എന്ന സംഖ്യ എല്ലാ കാലങ്ങളിലും
ഉണ്ട.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV2.pdf/102&oldid=177659" എന്ന താളിൽനിന്ന് ശേഖരിച്ചത്