താൾ:GaXXXIV1.pdf/617

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അറിയിപ്പ ൭. അ. ൩൧൨

<lg n="">ച്ചും അവൎക്ക ഭൂമിയുടെ കാൽ ഭാഗത്തിന്മെൽ വാളു കൊണ്ടും ക്ഷാ
മം കൊണ്ടും മരണം കൊണ്ടും ഭൂമിയിലെ കാട്ടുമൃഗങ്ങളെ കൊണ്ടും കുല</lg><lg n="൯"> ചെയ്വാൻ അധികാരം കൊടുക്കപ്പെട്ടു✱ പിന്നെ അവൻ അഞ്ചാ
മത്തെ മുദ്രയെ തുറന്നപ്പൊൾ ബലിപീഠത്തിൻ കീഴിൽ ഞാൻ
ദൈവത്തിന്റെ വചനം നിമിത്തമായിട്ടും തങ്ങൾ പറഞ്ഞ സാ
ക്ഷി നിമിത്തമായിട്ടും കൊല്ലപ്പെട്ടവരുടെ ആത്മാക്കളെ കണ്ടു✱</lg><lg n="൧൦"> അവരും ഒരു മഹാ ശബ്ദത്തൊടെ പരിശുദ്ധനായും സത്യവാ
നായുള്ള കൎത്താവെ നീ എത്രത്തൊളം ന്യായം വിധിക്കാതെയും
ഭൂമിയിൽ പാൎക്കുന്നവരൊട ഞങ്ങളുടെ രക്തത്തിന്ന പ്രതിക്രിയ</lg><lg n="൧൧"> ചെയ്യാതെയും ഇരിക്കുമെന്ന വിളിച്ചു പറഞ്ഞു✱ അപ്പൊൾ അവ
ൎക്ക ഓരൊരുത്തൎക്ക വെളുത്ത നിലയങ്കികൾ കൊടുക്കപ്പെട്ടു തങ്ങ
ളെ പൊലെ കൊല്ലപ്പെടുവാനിരിക്കുന്ന തങ്ങളുടെ സഹഭൃത്യന്മാ
രും തങ്ങളുടെ സഹൊദരന്മാരും നിവൃത്തിക്കപ്പെടുവൊളത്തിന്ന
അവർ ഇനിയും കുറഞ്ഞാരു കാലം വിശ്രമത്തൊടിരിക്കെണ
മെന്നും അവരൊടു പറയപ്പെട്ടു✱</lg>

<lg n="൧൨"> പിന്നെ അവൻ ആറാമത്തെ മുദ്രയെ തുറക്കുമ്പൊൾ ഞാൻ
നൊക്കി അപ്പൊൾ കണ്ടാലും ഒരു മഹാ ഭൂകമ്പമുണ്ടായി സൂൎയ്യൻ ക
രിമ്പടംപൊലെ കറുത്തു തീൎന്നു ചന്ദ്രൻ രക്തം പൊലെയും ആ</lg><lg n="൧൩">യി✱ ആകാശത്തിലുള്ള നക്ഷത്രങ്ങളും പെരുങ്കാറ്റിനാൽ ഇള
കപ്പെടുന്നതായൊര അത്തിവൃക്ഷം തന്റെ പച്ച ക്കായ്കളെ ഉതി</lg><lg n="൧൪">ൎക്കുന്നതുപൊലെ ഭൂമിയിൽ വീണു✱ ആകാശവും ചുരുട്ടപ്പെടുന്ന
പുസ്തകച്ചുരുൾപൊലെ മാറിപ്പൊയി സകല പൎവതവും ദ്വീപും ത</lg><lg n="൧൫">ങ്ങളുടെ സ്ഥലങ്ങളിൽനിന്ന നീങ്ങിപ്പൊയി✱ ഭൂമിയിലുള്ള രാജാ
ക്കന്മാരും മഹത്തുകളും ധനവാന്മാരും സെനാധിപതിമാരും ശ
ക്തിമാന്മാരും സകല ദാസനും സകല സ്വാതന്ത്ര്യനും പൎവതങ്ങളു</lg><lg n="൧൬">ടെ ഗുഹകളിലും വലിയ പാറകളിലും ഒളിച്ചുകൊണ്ട✱ പൎവതങ്ങ
ളൊടും വലിയ പാറകളൊടും പറഞ്ഞു ഞങ്ങളുടെ മെൽ വീണ
ഞങ്ങളെ സിംഹാസനത്തിന്മെൽ ഇരിക്കുന്നവന്റെ മുഖത്തിൽനി
ന്നും ആട്ടിൻകുട്ടിയുടെ കൊപത്തിൽനിന്നും മറെച്ചുകൊൾവിൻ✱</lg><lg n="൧൭"> അതെന്തുകൊണ്ടെന്നാൽ അവന്റെ കൊപത്തിന്റെ വലുതായു
ള്ള ദിവസം വന്നു ആൎക്ക നില്പാൻ കഴിയും✱</lg>

൭ അദ്ധ്യായം

൩ ഒരു ദൈവദൂതൻ ദൈവത്തിന്റെ ശുശ്രൂഷക്കാൎക്ക അവരുടെ
നെറ്റികളിൽ മുദ്രയിടുന്നത.— ൪ മുദ്രയിടപ്പെട്ടവരുടെ സം
ഖ്യ ഇസ്രാഎലിന്റെ ഗൊത്രങ്ങളിൽ ഇത്ര എന്നുള്ളത.— ൯
മറ്റു സകല ജാതികളിലും വളര പുരുഷാരം സിംഹാസന
ത്തിന്റെ മുമ്പാകെ വെള്ള വസ്ത്രങ്ങളൊടും അവരുടെ കൈക
ളിൽ കുരുത്തൊലകളൊടും നിന്നത.— ൧൪ അവരുടെ വ
സ്ത്രങ്ങൾ ആട്ടിൻകുട്ടിയുടെ ചൊരയിൽ അലക്കപ്പെട്ടത.

O o 2

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/617&oldid=177521" എന്ന താളിൽനിന്ന് ശേഖരിച്ചത്