താൾ:GaXXXIV1.pdf/582

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൮൦ ൧ പത്രൊസ ൫. അ.

<lg n="൧൭">പ്പെടുത്തട്ടെ✱ അതെന്തുകൊണ്ടെന്നാൽ ന്യായവിധി ദൈവ
ത്തിന്റെ ഭവനത്തിങ്കൽനിന്ന തുടങ്ങുന്ന കാലം (വന്നിരിക്കുന്നു)
എന്നാൽ അത മുമ്പെ നമ്മിൽനിന്ന (തുടങ്ങുന്നു) എന്നുവരികിൽ
ദൈവത്തിന്റെ എവൻഗെലിയൊനെ അനുസരിക്കാത്തവരുടെ</lg><lg n="൧൮"> അവസാനം എതുപ്രകാരമിരിക്കും✱ നീതിമാനായവൻ പ്രയാ
സത്തൊടെ രക്ഷപെടുന്നു എങ്കിൽ ദൈവഭക്തിയില്ലാത്തവനും</lg><lg n="൧൯"> പാപിയും എവിടെ കാണപ്പെടും✱ എന്നതുകൊണ്ട ദൈവത്തി
ന്റെ ഇഷ്ടപ്രകാരം കഷ്ടപ്പെടുന്നവർ വിശ്വാസമുള്ള സ്രഷ്ടാവി
ങ്കൽ എന്നപൊലെ തങ്ങളുടെ ആത്മാക്കളെ (അവങ്കൽ) നന്മ ചെ
യ്യുന്നതിൽ ഭരമെല്പിക്കട്ടെ✱</lg>

൫ അദ്ധ്യായം

൧ അവൻ വയസ്സു മൂത്തവരൊട അവരുടെ ആട്ടിൻ കൂട്ടങ്ങളെ
മെയ്പാനും.— ൫ ഇളയവനൊട അനുസരിച്ചു നടപ്പാനും.—
൮ എല്ലാവരൊടും സുബൊധത്തൊടും ജാഗരണത്തൊടും ഇ
രിപ്പാനും.—൯ പിശാചിനെ വെറുപ്പാനും ബുദ്ധി പറ
യുന്നത.

<lg n="">നിങ്ങളിലുള്ള മൂപ്പന്മാൎക്ക കൂടി ഒരു മൂപ്പനും ക്രിസ്തുവിന്റെ കഷ്ട
ങ്ങൾക്ക സാക്ഷിയും പ്രകാശപ്പെടുവാനുള്ള മഹത്വത്തിന്റെ ഒഹരി</lg><lg n="൨">ക്കാരനുമായ ഞാൻ ബുദ്ധി ഉപദേശിക്കുന്നു✱ നിങ്ങളുടെ ഇട
യിലുള്ള ദൈവത്തിന്റെ നിവഹത്തെ വിചാരിച്ചു നൊക്കി കണ്ട
മെയിച്ചുകൊൾവിൻ നിൎബന്ധത്തൊടെ അല്ല മനസ്സൊടെ അത്രെ</lg><lg n="൩"> ലജ്ജാലാഭത്തിനായിട്ടല്ല ജാഗ്രത മനസ്സൊടെ അത്രെ✱ (ദൈ
വത്തിന്റെ) അവകാശങ്ങളെ കൎത്തവ്യപ്പെടുന്നവരായിട്ടുമല്ല നി</lg><lg n="൪">വഹത്തിന്റെ ദൃഷ്ടാന്തക്കാരായിട്ടു തന്നെ✱ എന്നാൽ പ്രധാന
ഇടയൻ പ്രകാശപ്പെടുമ്പൊൾ നിങ്ങൾ മഹത്വത്തിന്റെ വാടി</lg><lg n="൫">പ്പൊകാത്തൊരു കിരീടം പ്രാപിക്കും✱ അപ്രകാരം തന്നെ ഇ
ളയവരായുള്ളൊരെ മൂപ്പന്മാൎക്ക കീഴടങ്ങിയിരിപ്പിൻ അത്രയുമല്ല
നിങ്ങൾ എല്ലാവരും തമ്മിൽ തമ്മിർ കീഴടങ്ങി മനൊവിനയം
കൊണ്ട അലങ്കരിക്കപ്പെട്ടിരിപ്പിൻ എന്തുകൊണ്ടെന്നാൽ ദൈവം
അഹംമതിയുള്ളവരൊടു മറുത്തു നില്ക്കയും വിനയമുള്ളവൎക്ക കൃപ</lg><lg n="൬"> നൽകുകയും ചെയ്യുന്നു✱ അതുതുകൊണ്ട ദൈവം തൽക്കാലത്തിൽ
നിങ്ങളെ ഉയൎത്തുവാനായിട്ട അവന്റെ ശക്തിയുള്ള കയ്യിൻ കീ</lg><lg n="൭">ഴെ വിനയപ്പെട്ടിരിപ്പിൻ✱ നിങ്ങളുടെ വിചാരത്തെ ഒക്കയും
അവങ്കൽ ഇട്ടുകൊണ്ട ഇരിപ്പിൻ അതെന്തുകൊണ്ടെന്നാൽ അവൻ</lg><lg n="൮"> നിങ്ങൾക്കു വെണ്ടി വിചാരപ്പെടുന്നു✱ സുബൊധമുള്ളവരായിരി
പ്പിൻ ജാഗരണമുള്ളവരായിരിപ്പിൻ അതെന്തുകൊണ്ടെന്നാൽ നി
ങ്ങളുടെ പ്രതിയൊഗിയാകുന്ന പിശാച ഗൎജ്ജിക്കുന്ന സിംഹം</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/582&oldid=177486" എന്ന താളിൽനിന്ന് ശേഖരിച്ചത്