താൾ:GaXXXIV1.pdf/58

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൮ മത്തായി ൧൯. അ.

<lg n="">വളെ വിവാഹം ചെയ്യുന്നവൻ വൃഭിചാരം ചെയ്യുന്നു എന്നും ഞാൻ</lg><lg n="൧൦"> നിങ്ങളൊട പറയുന്നു✱ അവന്റെ ശിഷ്യന്മാർ അവനൊട പ
റയുന്നു ഭാൎയ്യയൊടെ മനുഷ്യന്റെ സംഗതി ഇപ്രകാരമാകുന്നു എ</lg><lg n="൧൧">ങ്കിൽ വിവാഹം ചെയ്യുന്നത നന്നല്ല✱ എന്നാൽ അവൻ അവരൊ
ടു പറഞ്ഞു ആൎക്ക അത നൽകപ്പെട്ടുവൊ അവർ അല്ലാതെ എല്ലാ</lg><lg n="൧൨">വരും ൟ വചനത്തെ പരിഗ്രഹിക്കുന്നില്ല✱ എന്തുകൊണ്ടെന്നാൽ
തങ്ങളുടെ മാതാവിന്റെ ഗൎഭത്തിൽനിന്ന അപ്രകാരം ജനിച്ചിട്ടു
ള്ളവരായ സന്ന്യാസികളുമുണ്ട മനുഷ്യരാൽ സന്യസിപ്പിക്കപ്പെട്ടിട്ടു
ള്ള സന്യാനികളുമുണ്ട സ്വൎഗ്ഗരാജ്യത്തെ കുറിച്ച തങ്ങളെ തന്നെ സ
ന്യസിച്ചിട്ടുള്ള സന്യാസികളുമുണ്ട ഇതിനെ പരിഗ്രഹിപ്പാൻ കഴിയു
ന്നവൻ പരിഗ്രഹിക്കട്ടെ✱</lg>

<lg n="൧൩">അപ്പൊൾ ചെറിയ പൈതങ്ങൾ അവന്റെ അടുക്കൽ അവൻ
അവരുടെ മെൽ തന്റെ റ കൈകളെ വെക്കയും പ്രാൎത്ഥിക്കയും ചെ
യ്യെണ്ടുന്നതിന്നായൊട്ടകൊണ്ടുവരപ്പെട്ടിരുന്നു എന്നാറെ ശിഷ്യന്മാർ</lg><lg n="൧൪"> അവരെ വിലക്കി✱ എന്നാൽ യെശു പറഞ്ഞു ചെറിയ പൈത
ങ്ങളെ വിടുവിൻ എന്റെ അടുക്കൽ വരുവാൻ അവരെ വിരൊധി
ക്കയും മരുത എന്തുകൊണ്ടെന്നാൽ സ്വൎഗ്ഗരാജ്യം അപ്രകാരമുള്ളവരു</lg><lg n="൧൫">ടെ ആകുന്നു✱ അവൻ അവരുടെ മെൽ തന്റെ കൈകളെ വെ
ച്ചു അവിടെനിന്ന പുറപ്പെട്ടു പൊകയും ചെയ്തു✱</lg>

<lg n="൧൬">പിന്നെ കണ്ടാലും ഒരുത്തൻ വന്ന അവനൊട നല്ല ഗുരൊ എ
നിക്ക നിത്യ ജീവൻ ഉണ്ടാകുവാനായിട്ട ഞാൻ എന്തൊരു ഗുണ</lg><lg n="൧൭">ത്തെ ചെയ്യെണം എന്ന പറഞ്ഞു✱ എന്നാറെ അവൻ അവനൊ
ടു പഠഞ്ഞു നീ എന്തിന എന്നെ നല്ലവനെന്ന വിളിക്കുന്നു ദൈ
വം ഒരുവനല്ലാതെ ഒരുത്തനും നല്ലവനല്ല എന്നാർ ജീവങ്കലെ
ക്ക പ്രവെശിപ്പാൻ നിനക്ക മനസ്സുണ്ട എങ്കിൽ കല്പനകളെ പ്രമാണി</lg><lg n="൧൮">ക്ക✱ അവൻ അവനൊട എവയെ എന്ന പറയുന്നു അപ്പൊൾ
യെശു പറഞ്ഞു നീ കുല ചെയ്യരുത നീ വ്യഭിചാരം ചെയ്യരുത നീ</lg><lg n="൧൯"> മൊഷ്ടിക്കരുത നീ കള്ള സാക്ഷി പറയരുത✱ നിന്റെ പിതാ
വിനെയും മാതാവിനെയും ബഹുമാനിക്ക വിശെഷിച്ചും നീ നി</lg><lg n="൨൦">ന്റെ,അയല്ക്കാരനെ നിന്നെപ്പൊലെ തന്നെ സ്നെഹിക്കണം✱ ആ
യൌവനമുള്ളവൻ അവനൊടു പറയുന്നു ഇവ ഒക്കയും ഞാൻ
എന്റെ ബാല്യം മുതൽ പ്രമാണിച്ചിട്ടുണ്ട ഇനി എനിക്ക എന്തൊരു</lg><lg n="൨൧"> കുറവുണ്ട✱ യെശു അവനൊടു പറഞ്ഞു പൂൎണ്ണനാകുവാൻ നിനക്ക
മനസ്സുണ്ട എങ്കിൽ നീ ചെന്ന നിനക്കുള്ള വസ്തുക്കളെ വിറ്റ സാ
ധുക്കൾക്ക കൊടുക്ക എന്നാൽ നിനക്ക സ്വൎഗ്ഗത്തിൽ നിക്ഷെപമുണ്ടാ</lg><lg n="൨൨">കും നീ വന്ന എന്നെ പിന്തുടരുകയും ചെയ്ക✱ എന്നാറെ ആ
യൌവനമുള്ളവൻ ൟ വചനത്തെ കെട്ടപ്പൊൾ ദുഃഖിച്ചു കൊണ്ട
പൊയി എന്തുകൊണ്ടെനാൽ അവന്ന വളര സമ്പത്തുകളുണ്ടായി</lg><lg n="൨൩">രുന്നു✱ അപ്പൊൾ യെശു തന്റെ ശിഷ്യന്മാരൊട പറഞ്ഞു ഒ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/58&oldid=176962" എന്ന താളിൽനിന്ന് ശേഖരിച്ചത്