താൾ:GaXXXIV1.pdf/49

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മത്തായി ൧൫. അ. ൩൯

<lg n="൨൪">ക്കെണമെന്ന അവനൊട അപെക്ഷിച്ചു✱ എന്നാൽ ഇസ്രാഎൽ
ഭവനത്തിന്റെ നഷ്ടമായുള്ള ആടുകളുടെ അടുക്കൽ അല്ലാതെ ഞാൻ</lg><lg n="൨൫"> അയക്കപ്പെട്ടില്ല എന്ന അവൻ ഉത്തരമായിട്ട പറഞ്ഞു✱ അ
പ്പൊൾ അവൾ വന്ന കൎത്താവെ എനിക്ക സഹായിക്കെണമെന്ന</lg><lg n="൨൬"> പറഞ്ഞ അവനെ വന്ദിച്ചു✱ എന്നാറെ അവൻ ഉത്തരമായിട്ട
പറഞ്ഞു പൈതങ്ങളുടെ അപ്പത്തെ എടുക്കയും നായ്ക്കൾക്ക കൊടു</lg><lg n="൨൭">ത്തു കളകയും ചെയ്യുന്നത നന്നല്ല✱ പിന്നെ അവൾ പറഞ്ഞു സ
ത്യം തന്നെ കൎത്താവെ എങ്കിലും നായ്ക്കൾ തങ്ങളുടെ യജമാനന്മാ
രുടെ മെശപ്പലകയിൽനിന്ന വീഴുന്ന കഷണങ്ങളിൽനിന്ന ഭക്ഷി</lg><lg n="൨൮">ക്കുന്നുണ്ടല്ലൊ✱ അപ്പൊൾ യെശു ഉത്തരമായിട്ട ഹെ സ്ത്രീ നി
ന്റെ വിശ്വാസം വലുതായിട്ടുള്ളതാകുന്നു നിന്റെ ഇഷ്ടപ്രകാരം
നിനക്കു ഭവിക്കട്ടെ എന്ന അവളൊട പറഞ്ഞു അന്നെരം മുതൽക്ക
തന്നെ അവളുടെ പുത്രി സൌഖ്യമാകയും ചെയ്തു✱</lg>

<lg n="൨൯">പിന്നെ യെശു അവിടെനിന്ന പുറപ്പെട്ട ഗലീലയെ കടലിന്റെ
അരികെവന്നു ഒരു പൎവതത്തിന്മെൽ കയറി അവിടെ ഇരിക്കയും</lg><lg n="൩൦"> ചെയ്തു✱ അപ്പൊൾ മുടന്തന്മാരും കുരുടന്മാരും ഊമയായുമുള്ള
വരും ഊനമുള്ളവരും മറ്റു പലരും തങ്ങളൊടു കൂട ഉണ്ടായിട്ടുള്ള
വളര പുരുഷാരങ്ങൾ അവന്റെ അടുക്കൽ വന്നു അവരെ യെശു
വിന്റെ പാങ്ങളുടെ അരികെ വെക്കയും ചെയ്തു എന്നാറെ അ</lg><lg n="൩൧">വൻ അവരെ സൗഖ്യമാക്കി✱ എന്നതുകൊണ്ട ഊമയായുള്ളവർ പ
റയുന്നുതിനെയും ഊനമുള്ളവർ സൗഖ്യപ്പെടുന്നതിന്റെയും മുടന്ത
ന്മാർ നടക്കുന്നതിനെയും കുരുടന്മാർ കാണുന്നതിനെയും പുരു
ഷാരം✱ കണ്ടാറെ ആശ്ചൎയ്യപ്പെട്ടു ഇസ്രാഎലിന്റെ ദൈവത്തെ സ്തുതി</lg><lg n="൩൨">ക്കയും ചെയ്തു✱ അപ്പൊൾ യെശു തന്റെ ശിഷ്യന്മാരെ അടുക്കൽ വി
ളിച്ചുപറഞ്ഞു ൟ പുരുഷാരത്തിന്മെൽ അവർ ഇപ്പൊൾ മൂന്നു ദിവ
സം എന്റെ അടുക്കൽ പാൎക്കകൊണ്ടും അവൎക്ക ഭക്ഷിപ്പാൻ ഒന്നുമില്ലാ
യ്ക കൊണ്ടും ഞാൻ മനസ്സലിയപ്പെടുന്നു വിശെഷിച്ചും അവർ വഴി
യിൽ തളൎന്ന പൊലാതെ അവരെ ഉപൊഷണമുള്ളവരായി അയ</lg><lg n="൩൩">പ്പാൻ എനിക്ക മനസ്സില്ല✱ എന്നാറെ അവന്റെ ശിഷ്യന്മാർ അ
വനൊട പറയുന്നു ഇത്ര വളര പുരുഷാരത്തെ തൃപ്തിയാക്കുവാൻ
തക്കവണ്ണം വനത്തിൽ നമുക്ക അത്ര അപ്പങ്ങൾ എവിട നിന്നു</lg><lg n="൩൪"> ഉണ്ടാകും✱ അപ്പൊൾ യെശു അവരൊട പറഞ്ഞു നിങ്ങൾക്ക എ
ത്ര അപ്പങ്ങളുണ്ട എഴും കുറഞ്ഞൊരു ചെറിയ മത്സ്യങ്ങളും എന്ന</lg><lg n="൩൫"> അവർ പറകയും ചെയ്തു✱ അപ്പൊൾ അവൻ പുരുഷാരത്തൊ</lg><lg n="൩൬">ട നിലത്തിന്മെൽ ഇരിപ്പാൻ കല്പിച്ചു✱ വിശെഷിച്ച അവൻ ആ എ
ഴ അപ്പങ്ങളെയും മത്സ്യങ്ങളെയും വാങ്ങി സ്തൊത്രം ചെയ്ത മുറിച്ച ത
ന്റെ ശിഷ്യന്മാൎക്കും ശിഷ്യന്മാർ പുരുഷാരത്തിന്നും കൊടുത്തു✱</lg><lg n="൩൭"> എല്ലാവരും ഭക്ഷിച്ച തൃപ്തന്മാരാകയും ചെയ്തു പിന്നെ അവർ ശെ</lg><lg n="൩൮">ഷിച്ച കഷണങ്ങളിൽ നിന്ന എഴ കൊട്ടകളെ നിറച്ചെടുത്തു✱ എ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/49&oldid=176953" എന്ന താളിൽനിന്ന് ശേഖരിച്ചത്