താൾ:GaXXXIV1.pdf/462

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൬൨ ൨ കൊറിന്തിയക്കാർ ൧൨. അ.

<lg n="">ൎയ്യങ്ങൾ കൂടാതെ ദിനംപ്രതിയും എന്റെ മെൽ വരുന്നത എല്ലാ</lg><lg n="൨൯"> സഭകളുടെയും വിചാരം✱ ആര ക്ഷീണനാകയും ഞാൻ ക്ഷീ
ണനല്ലാതെ ഇരിക്കയും ചെയ്യുന്നുവൊ ആര വിരുദ്ധപ്പെട്ടുകയും</lg><lg n="൩൦"> ഞാൻ ജ്വലിക്കാതെ ഇരിക്കയും ചെയ്യുന്നുവൊ✱ ഞാൻ പുകഴ്ത്തി
പറഞ്ഞെ കഴിവു എങ്കിൽ എന്റെ ശക്തിഹീനതകളെ സം</lg><lg n="൩൧">ബന്ധിച്ച കാൎയ്യങ്ങളെ കുറിച്ച പുകഴ്കി പറഞ്ഞു കൊള്ളാം✱ എ
ന്നെന്നെക്കും സ്തൊത്രം ചെയ്യപ്പെട്ടിരിക്കുന്ന ദൈവവും നമ്മുടെ
കൎത്താവായ യെശു ക്രിസ്തുവിന്റെ പിതാവുമായവൻ ഞാൻ അസ</lg><lg n="൩൨">ത്യം പറയുന്നില്ല എന്ന അറിയുന്നു ✱ ദമസ്കൊസിൽ അറെത്തെ
സ എന്ന രാജാവിന്റെ കീഴുള്ള പ്രമാണി എന്നെ പിടിപ്പാൻ
ഇഛിച്ചിട്ട ദമസ്കിയക്കാരുടെ നഗരത്തെ കാവലാക്കി കാത്തു✱</lg><lg n="൩൩"> അപ്പൊൾ ഞാൻ കിളിവാതിലിൽകൂടി ഒരു കൊട്ടയിൽ മതിൽ
വഴിയായി ഇറക്കി വിടപ്പെടുകയും അവന്റെ കൈകളിൽ നിന്ന
ഓടിപ്പൊകയും ചെയ്തു✱</lg>

൧൨ അദ്ധ്യായം

൧ അവൻ തന്റെ അപ്പൊസ്തൊലസ്ഥാനത്തെ തന്റെ അറി
യിപ്പുകളാലല്ല.— ൯ തന്റെ ബലഹീനതകളാലത്രെ എന്ന
പ്രശംസിച്ച.— ൧൧ ൟ പ്രശംസ ചെയ്വാൻ അവർ
സംഗതി വരുത്തിയതുകൊണ്ട അവരെ കുറ്റപ്പെടുത്തി പറ
യുന്നത.

<lg n="">പുകഴ്ത്തി പറയുന്നത എനിക്ക പ്രയൌജനമുള്ളതല്ല സത്യം എ
ന്നാൽ ഞാൻ കൎത്താവിന്റെ ദൎശനങ്ങളിലെക്കും അറിയിപ്പുകളി</lg><lg n="൨">ലെക്കും വരും✱ പതിനാലു സംവത്സരംമുമ്പെ ക്രിസ്തുവിങ്കൽ ഒരു
മനുഷ്യനെ ഞാൻ അറിഞ്ഞു (ശരീരത്തൊടു കൂടിയൊ ഞാൻ അ
റിയുന്നില്ല ശരീരത്തൊടു കൂടാതെയൊ ഞാൻ അറിയുന്നില്ല ദൈ
വം അറിയുന്നു) ഇപ്രകാരമുള്ളവൻ മൂന്നാമത്തെ സ്വൎഗ്ഗത്തൊളം ക</lg><lg n="൩">രയെറ്റപ്പെട്ടു✱ വിശെഷിച്ചും ഇപ്രകാരമുള്ള മനുഷ്യനെ ഞാൻ
അറിഞ്ഞു (ശരീരത്തൊടു കൂടിയൊ ശരീരത്തൊടു കൂടാതെയൊ</lg><lg n="൪"> ഞാൻ അറിയുന്നില്ല ദൈവം അറിയുന്നു)✱ അവൻ പറദൈസ
യിലെക്ക കരയെറ്റപ്പെടുകയും മനുഷ്യന പറവാൻ ന്യായമില്ലാ
തെ ചൊല്പികൂടാതെയുള്ള വചനങ്ങളെ കെൾക്കയും ചെയ്തു എ</lg><lg n="൫">ന്നാകുന്നു✱ ഇപ്രകാരമുള്ളവനെ കുറിച്ച ഞാൻ പുകഴ്കി പറ
യും എന്നാലും ഞാൻ എന്റെ ശക്തിഹീനതകളിൽ അല്ലാതെ</lg><lg n="൬"> എന്നെ കുറിച്ചു തന്നെ ഞാൻ പുകഴ്ത്തി പറകയില്ല✱ പുകഴ്ത്തി
പറവാൻ എനിക്ക മനസ്സുണ്ടായിരുന്നാലും ഞാൻ ബുദ്ധിയില്ലാത്ത
വനാകയില്ലല്ലൊ എന്തുകൊണ്ടെന്നാൽ ഞാൻ സത്യത്തെ പറയും
എന്നാൽ യാതൊരുത്തന്നും എന്നെ കാണുകയൊ എങ്കൽനിന്ന
കെൾക്കയൊ ചെയ്യുന്നതിൽ അധികം അവൻ എന്നെ കുറിച്ച നി</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/462&oldid=177366" എന്ന താളിൽനിന്ന് ശേഖരിച്ചത്