താൾ:GaXXXIV1.pdf/434

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൩൪ ൧ കൊറിന്തിയക്കാർ ൧൩. അ.

<lg n="">ല്ലാവരും അപ്പൊസ്തൊലന്മാരൊ എല്ലാവരും ദീൎഘദൎശിമാരൊ
എല്ലാവരും ഉപദെഷ്ടാക്കന്മാരൊ എല്ലാവരും അത്ഭുതങ്ങളെ പ്ര</lg><lg n="൩൦">വൃത്തിക്കുന്നവരൊ✱ എല്ലാവൎക്കും സൌഖ്യം വരുത്തുന്ന വരങ്ങ
ളുണ്ടൊ എല്ലാവരും ഭാഷകളെ സംസാരിക്കുന്നുവൊ എല്ലാവരും</lg><lg n="൩൧"> ഭാഷകളെ വ്യാഖ്യാനപ്പെടുത്തുന്നുവൊ✱ എന്നാൽ നിങ്ങൾ എ
റ്റവും ശ്രെഷ്ഠ വരങ്ങളെ താല്പൎയ്യത്തൊടെ ആഗ്രഹിക്കുന്നു പി
ന്നെയും ഞാൻ ഒരു മഹാ നല്ല വഴിയെയും നിങ്ങൾക്ക കാണി
ക്കുന്നു✱</lg>

൧൩ അദ്ധ്യായം

൧ വരങ്ങൾ ഒക്കയും എത്ര വിശെഷമുള്ളവയാലും സ്നെഹമി
ല്ലാഞ്ഞാൽ നിഷ്ഫലങ്ങളാകുന്നു എന്നുള്ളത.— ൪ സ്നെഹ
ത്തിന്റെ ലക്ഷണങ്ങൾ.

<lg n="">ഞാൻ മനുഷ്യരുടെയും ദൈവദൂതന്മാരുടെയും ഭാഷകളെ പ
റയുന്നു എങ്കിലും എനിക്ക സ്നെഹമില്ലാഞ്ഞാൽ ഞാൻ ശബ്ദിക്കു
ന്ന ഓട എങ്കിലും ചിലമ്പുന്ന ഒരു കൈത്താളം എങ്കിലും ആയി</lg><lg n="൨"> ചമഞ്ഞു✱ ദീൎഘദൎശനമൂണ്ടായിട്ട ഞാൻ സകല രഹസ്യങ്ങളെയും
സകല അറിവിനെയും അറിയുന്നു എങ്കിലും പൎവതങ്ങളെ നീക്കി
കളവാൻ തക്കവണ്ണം സകല വിശ്വാസവും ഉണ്ടെങ്കിലും എനിക്ക</lg><lg n="൩"> സ്നെഹമില്ലാഞ്ഞാൽ ഞാൻ എതുമില്ല✱ ഞാൻ എന്റെ ദ്രവ്യങ്ങ
ളെ ഒക്കെയും ദരിദ്രന്മാരെ പൊഷിപ്പാനായിട്ട കൊടുക്കുന്നു എങ്കി
ലും ചുട്ടുകളവാനായിട്ട ഞാൻ എന്റെ ശരീരത്തെ എല്പിക്കുന്നു
എങ്കിലും എനിക്കു സ്നെഹമില്ലാഞ്ഞാൽ എനിക്ക ഒരു പ്രയൊജന</lg><lg n="൪">വുമില്ല✱ സ്നെഹം ദീൎഘമായി ക്ഷമിക്കുന്നതും ദയയുള്ളതുമാകുന്നു
സ്നെഹം അസൂയപ്പെടുന്നില്ല സ്നെഹം തന്നെ താൻ പ്രശംസിക്കുന്നി</lg><lg n="൫">ല്ല ചീൎക്കുന്നില്ല✱ അവലക്ഷണമായി നടക്കുന്നില്ല തനിക്കുള്ളവ
യെ അന്വെഷിക്കുന്നില്ല എളുപ്പത്തിൽ കൊപപ്പെടുന്നില്ല ദൊ</lg><lg n="൬">ഷം നിരൂപിക്കുന്നില്ല✱ അന്യായത്തിൽ സന്തൊഷിക്കാതെ സ</lg><lg n="൭">ത്യത്തിൽ സന്തൊഷിക്കുന്നു✱ സകലത്തെയും ക്ഷമിക്കുന്നു സ
കലത്തെയും വിശ്വസിക്കുന്നു സകലത്തെയും പ്രമാണിക്കുന്നു സ</lg><lg n="൮">കലത്തെയും സഹിക്കുന്നു✱ സ്നെഹം ഒരിക്കൽ പൊലും ക്ഷയി
ക്കുന്നില്ല എന്നാൽ ദീൎഘദൎശനങ്ങൾ ഇരിക്കുന്നുവൊ അവ ക്ഷയി
ച്ചു പൊകും ഭാഷകൾ ഇരിക്കുന്നുവൊ അവ നിന്നുപൊകും അറി</lg><lg n="൯">വ ഇരിക്കുന്നുവൊ അത മാഞ്ഞുപൊകും✱ എന്തുകൊണ്ടെന്നാൽ
കുറഞ്ഞൊന്ന നാം അറിയുന്നു കുറഞ്ഞൊന്ന നാം ദീൎഘദൎശനം പ</lg><lg n="൧൦">റകയും ചെയ്യുന്നു✱ എന്നാൽ പരിപൂൎണ്ണമായിട്ടുള്ളത എപ്പൊൾ
വരുമൊ അപ്പൊൾ കുറഞ്ഞൊന്നായുള്ളത മാഞ്ഞുപൊകും✱</lg><lg n="൧൧"> ഞാൻ ബാലകനായിരുന്നപ്പൊൾ ഞാൻ ഒരു ബാലകനെപ്പൊ
ലെ സംസാരിച്ചു ഒരു ബാലനെപ്പൊലെ തിരിച്ചറിഞ്ഞു ഒരു ബാ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/434&oldid=177338" എന്ന താളിൽനിന്ന് ശേഖരിച്ചത്