താൾ:GaXXXIV1.pdf/431

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧ കൊറിന്തിയക്കാർ ൧൧. അ. ൧൩൧

<lg n="">യിൽ പ്രസിദ്ധന്മാരാകെണ്ടുന്നതിന്ന നിങ്ങളിൽ വെദവിപരീതങ്ങ</lg><lg n="൨൦">ളുണ്ടാകെണം✱ അതുകൊണ്ട നിങ്ങൾ ഒരു സ്ഥലത്ത ഒന്നിച്ചു കൂ
ടുമ്പൊൾ അത കൎത്താവിന്റെ രാത്രി ഭക്ഷണത്തെ ഭക്ഷിപ്പാനാ</lg><lg n="൨൧">യിട്ടല്ല✱ എന്തെന്നാൽ ഭക്ഷിക്കുമ്പൊൾ ഓരൊരുത്തൻ ത
ന്റെ തന്റെ അത്താഴത്തെ മുമ്പെ കൈക്കൊള്ളുന്നു അപ്രകാരം
ഒരുത്തൻ വിശന്നിരിക്കയും മറ്റൊരുത്തൻ മദ്യപാനം ചെയ്തി</lg><lg n="൨൨">രിക്കയും ചെയ്യുന്നു✱ എന്നാൽ ഭക്ഷിപ്പാനും കുടിപ്പാനും നിങ്ങൾ
ക്ക ഭവനങ്ങളില്ലയൊ എന്ത അല്ലെങ്കിൽ നിങ്ങൾ ദൈവത്തിന്റെ
സഭയെ നിന്ദിക്കയും ഇല്ലാത്തവരെ ലജ്ജിപ്പിക്കയും ചെയ്യുന്നുവൊ
ഞാൻ നിങ്ങളൊട എന്ത പറയെണ്ടു ഇതിൽ ഞാൻ നിങ്ങളെ പ്ര</lg><lg n="൨൩">ശംസിക്കുമൊ ഞാൻ നിങ്ങളെ പ്രശംസിക്കുന്നില്ല✱ എന്തെ
ന്നാൽ ഞാൻ നിങ്ങൾക്ക എല്പിച്ചിട്ടുള്ളതിനെയും ഞാൻ കൎത്താവി
ങ്കൽനിന്ന പരിഗ്രഹിച്ചു അത എന്തെന്നാൽ കൎത്താവായ യെശു
താൻ കാണിച്ചു കൊടുക്കപ്പെട്ട നാൾ രാത്രിയിൽ തന്നെ അപ്പ</lg><lg n="൨൪">ത്തെ എടുക്കയും✱ സ്തൊത്രം ചെയ്തിട്ട അതിനെ നുറുക്കുകയും ചെ
യ്ത പറഞ്ഞു നിങ്ങൾ വാങ്ങുവിൻ ഭക്ഷിപ്പിൻ ഇത നിങ്ങൾക്ക വെ
ണ്ടി നുറുക്കപ്പെടുന്ന എന്റെ ശരീരമാകുന്നു എന്റെ ഓൎമ്മക്കായി</lg><lg n="൨൫">ട്ട ഇതിനെ ചെയ്വിൻ✱ അപ്രകാരം തന്നെ അത്താഴം കഴിഞ്ഞ
തിന്റെ ശെഷം അവൻ പാനപാത്രത്തെയും എടുത്ത പറഞ്ഞു
ൟ പാത്രം എന്റെ രക്തത്തിൽ പുതിയ നിയമം ആകുന്നു ഇ
തിനെ നിങ്ങൾ പാനം ചെയ്യുമ്പൊൾ ഒക്കയും എന്റെ ഓൎമ്മക്കാ</lg><lg n="൨൬">യിട്ട ചെയ്വിൻ✱ എന്തെന്നാൽ നിങ്ങൾ ൟ അപ്പത്തെ ഭക്ഷി
ക്കയും ൟ പാത്രത്തെ പാനം ചെയ്കയും ചെയ്യുമ്പൊൾ ഒക്കയും
നിങ്ങൾ കൎത്താവിന്റെ മരണത്തെ അവൻ വരുവൊളത്തിന്ന</lg><lg n="൨൭"> അറിയിക്കുന്നു✱ അതുകൊണ്ട ആരെങ്കിലും അയൊഗ്യതയായി
ൟ അപ്പത്തെ ഭക്ഷിക്കയൊ കൎത്താവിന്റെ പാനപാത്രത്തെ
പാനം ചെയ്കയൊ ചെയ്താൽ അവൻ കൎത്താവിന്റെ ശരീരത്തി</lg><lg n="൨൮">ന്നും രക്തത്തിന്നും കുറ്റക്കാരനാകും✱ അതുകൊണ്ട ഒരു മനു
ഷ്യൻ തന്നെത്തന്നെ ശൊധന ചെയ്യട്ടെ ഇപ്രകാരം ൟ അപ്പ</lg><lg n="൨൯">ത്തിൽനിന്ന ഭക്ഷിക്കയും ൟ പാനപാത്രത്തിൽനിന്ന പാനം
ചെയ്കയും ചെയ്യട്ടെ✱ എന്തെന്നാൽ അയൊഗ്യതയായി ഭക്ഷി
ക്കയും പാനം ചെയ്കയും ചെയ്യുന്നവൻ കൎത്താവിന്റെ ശരീര
ത്തെ തിരിച്ചറിയായ്കകൊണ്ട തനിക്കായി തന്നെ ശിക്ഷ വിധി</lg><lg n="൩൦">യെ ഭക്ഷിക്കയും പാനം ചെയ്കയും ചെയ്യുന്നു✱ ഇത ഹെതുവായി
ട്ട നിങ്ങളിൽ പലരും ക്ഷീണന്മാരും രൊഗികളും ഉണ്ടു പലരും</lg><lg n="൩൧"> ഉറങ്ങുകയും ചെയ്യുന്നു✱ എന്തെന്നാൽ നമ്മെ നാം തന്നെ വിധി</lg><lg n="൩൨">ച്ചാൽ നാം വിധിക്കപ്പെടെണ്ടിവരികയില്ല✱ എന്നാൽ നാം വി
ധിക്കപ്പെടുമൊൾ നാം ലൊകത്തൊടു കൂട ശിക്ഷയ്ക്ക വിധിക്ക
പ്പെടാതെ ഇരിക്കെണ്ടുന്നതിന്ന കൎത്താവിനാൽ ദണ്ഡിപ്പിക്കപ്പെടുന്നു</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/431&oldid=177335" എന്ന താളിൽനിന്ന് ശേഖരിച്ചത്