താൾ:GaXXXIV1.pdf/300

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨ അപ്പൊസ്തൊലന്മാരുടെ നടപ്പുകൾ ൧. അ.

<lg n="">ൎഗ്ഗത്തിങ്കലെക്ക എതുപ്രകാരം പൊകുന്നതിനെ നിങ്ങൾ കണ്ടുവൊ</lg><lg n="൧൨"> അപ്രകാരം തന്നെ വരും✱ അപ്പൊൾ അവർ യെറുശലേമിൽനിന്ന
ഒരു ശാബത ദിവസത്തെ പ്രയാണമുള്ള ഒലിവുമല എന്ന പെരു</lg><lg n="൧൩">ള്ള പൎവതത്തിൽ നിന്ന യെറുശലമിലെക്ക തിരിച്ചുപൊന്നു✱ പി
ന്നെ അവർ അകത്ത വന്നാറെ ഒരു മാളികയിലെക്ക കരെറിപൊ
യി അവിടെ പത്രൊസും യാക്കൊബും യൊഹന്നാനും അന്ത്രയൊ
സും ഫിലിപ്പൊസും തൊമാസും ബൎത്തൊലൊമായും മത്തായിയും
അല്പായിയുടെ പുത്രനായ യാക്കൊബും ശെലൊത്തെസായ ശിമൊ
നും യക്കൊബിന്റെ സഹൊദരനായ യെഹൂദായും പാൎത്തു✱</lg><lg n="൧൪"> ഇവരെല്ലാവരും സ്ത്രീകളൊടും യെശുവിന്റെ മാതാവായ മറിയ
യൊടും അവന്റെ സഹൊദരന്മാരൊടും കൂടി എകമനസ്സൊടെ
പ്രാൎത്ഥനയിങ്കലും അപെക്ഷയിങ്കലും സ്ഥിരപ്പെട്ടിരുന്നു✱</lg>

<lg n="൧൫">എന്നാൽ (ഒന്നിച്ചു കൂടിയ പെരുകളുടെ സംഖ്യ എകദെശം
നൂറ്റിരുപത ആയിരുന്നു) ആ നാളുകളിൽ പത്രൊസ ശിഷ്യന്മാ</lg><lg n="൧൬">രുടെ നടുവിൽ എഴുനീറ്റ നിന്ന പറഞ്ഞു✱ സഹൊദരന്മാരായ
പുരുഷന്മാരെ യെശുവിനെ പിടിച്ചവൎക്ക വഴി കാണിച്ചവനായ
യെഹൂദായെ കുറിച്ച പരിശുദ്ധാത്മാവ ദാവീദിന്റെ വായ മൂലം മു
മ്പെ പറഞ്ഞതായുള്ള ൟ വെദവാക്യം നിവൃത്തിയാകെണ്ടുന്നതാ</lg><lg n="൧൭">യിരുന്നു✱ എന്തുകൊണ്ടെന്നാൽ അവൻ ഞങ്ങളൊടു കൂട എണ്ണപ്പെ
ട്ട ൟ ദൈവ ശുശ്രൂഷ സ്ഥാനത്തിന്റെ അംശത്തെ പ്രാപിച്ചിരു</lg><lg n="൧൮">ന്നു✱ എന്നാൽ ഇവൻ അന്യായത്തിന്റെ കൂലികൊണ്ട ഒരു നി
ലത്തെ സമ്പാദിച്ചു അവൻ കവിഞ്ഞവീണ നടുവെ പിളൎന്നു അവ</lg><lg n="൧൯">ന്റെ കുടലുകളൊക്കയും തുറിച്ചുപൊകയും ചെയ്തു✱ ഇത യെറു
ശലമിൽ വസിക്കുന്നവൎക്കെല്ലാവൎക്കും അറിയപ്പെട്ടതായിരുന്നു എ
ന്നതുകൊണ്ട ആ നിലത്തിന്ന അവരുടെ സ്വന്ത ഭാഷയിൽ അകെ
ൽദമ എന്ന പെർ വിളിക്കപ്പെട്ടിരിക്കുന്നു രക്ത നിലമെന്ന പൊ</lg><lg n="൨൦">രുൾ✱ എന്തുകൊണ്ടെന്നാൽ സംകീൎത്തന പുസ്തകത്തിൽ എഴുത
പ്പെട്ടിരിക്കുന്ന അവന്റെ വാസസ്ഥലം ശൂന്യമായി ഭവിക്കട്ടെ അ
തിൽ ആരും വസിക്കാതെയും ഇരിക്കട്ടെ പിന്നെയും അവന്റെ എ</lg><lg n="൨൧">പ്പിസ്കൊപ്പാ സ്ഥാനത്തെ മറ്റൊരുത്തൻ എല്ക്കട്ടെ✱ അതുകൊണ്ട
കൎത്താവായ യെശു യൊഹന്നാന്റെ ബപ്തിസ്മമുതൽ തുടങ്ങി താൻ
നമ്മിൽനിന്ന അരൊഹണം ചെയ്യപ്പെട്ട ആ ദിവസംവരെ നമ്മുടെ</lg><lg n="൨൨"> ഇടയിൽ അകത്തും പുറത്തും സഞ്ചരിച്ച കാലം എല്ലാം✱ നമ്മൊടു
കൂടി നടന്നിട്ടുള്ള ൟ പുരുഷന്മാരിൽ ഒരുത്തൻ അവന്റെ ജീ
വിച്ചെഴുനീല്പിന നമ്മൊടു കൂടി ഒരു സാക്ഷിയായിരിപ്പാൻ നിയ</lg><lg n="൨൩">മിക്കപ്പെടെണം✱ എന്നാറെ അവർ യൂസ്തുസ എന്ന മറുനാമമുള്ള
വനായി ബർസബാസ എന്ന യൊസെഫിനെയും മത്തിയാസിനെ
യും രണ്ടുപെരെ നിൎത്തി✱ പിന്നെ അവർ പ്രാൎത്ഥിച്ച പറഞ്ഞു എ</lg><lg n="൨൪">ല്ലാവരുടെയും ഹൃദയങ്ങളെ അറിഞ്ഞിരിക്കുന്ന കൎത്താവെ യെഹൂ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/300&oldid=177204" എന്ന താളിൽനിന്ന് ശേഖരിച്ചത്