താൾ:GaXXXIV1.pdf/24

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൪ മത്തായി ൭. അ.

<lg n="൩൧">സികളെ നിങ്ങളെ എത്രയും എറ്റം (ധരിപ്പിക്കയില്ലയൊ)✱ അ
തുകൊണ്ട നിങ്ങൾ നാം എതിനെ ഭക്ഷിക്കെണ്ടു എന്നൊ നാം എതി
നെ പാനം ചെയ്യെണ്ടു എന്നൊ നാം എതിനെ ധരിക്കെണ്ടു എന്നൊ
</lg><lg n="൩൨"> പറഞ്ഞ വിചാരപ്പെടരുത✱ (ൟ വസ്തുക്കളെ ഒക്കയും അജ്ഞാനി
കൾ അന്വെഷിക്കുന്നുവല്ലൊ) എന്തെന്നാൽ ൟ വസ്തുക്കളൊക്കയും
നിങ്ങൾക്ക ആവശ്യമാകുന്നു എന്ന നിങ്ങളുടെ സ്വൎഗ്ഗസ്ഥനായ പിതാവ
</lg><lg n="൩൩"> അറിഞ്ഞിരിക്കുന്നു✱ എന്നാൽ മുമ്പെ ദൈവത്തിന്റെ രാജ്യത്തെ
യും അവന്റെ നീതിയെയും അന്വെഷിപ്പിൻ എന്നാൽ ൟ വ
</lg><lg n="൩൪">സ്തുക്കളൊക്കയും നിങ്ങൾക്ക കൂട നൽകപ്പെടും✱ ആകയാൽ നാളെ
ക്കു വെണ്ടി വിചാരപ്പെടാതെ ഇരിപ്പിൻ എന്തുകൊണ്ടെന്നാൽ നാ
ളെ എന്നത തന്റെ കാൎയ്യങ്ങൾക്ക വെണ്ടി വിചാരപ്പെടും അതാത
ദിവസത്തെക്ക അതതിന്റെ കഷ്ടത മതി✱</lg>

൭ അദ്ധ്യായം

൧ ക്രിസ്തു പൎവതത്തിന്മെൽ വെച്ച തന്റെ പ്രസംഗത്തെ അവ
സാനിച്ച സാഹസ ബുദ്ധിയെ ആക്ഷെപിക്കയും.— ൬ വിശു
ദ്ധ വസ്തുക്കളെ നായ്ക്കൾക്ക ഇടരുതെന്ന പറകയും.— ൭
പ്രാൎത്ഥനയ്ക്കും.— ൧൩ ഇടുക്ക വാതിലിൽ കൂടി അകത്ത
പൊകെണമെന്നും.— ൧൫ കള്ള ദിൎഘദൎശിമാരെ കരുതി
കൊള്ളണമെന്നും.— ൨൧ വചനത്തെ കെൾക്കുന്നവരാ
യി മാത്രമല്ല ചെയ്യുന്നവരായി ഇരിക്കെണമെന്നും ബുദ്ധിഉപ
ദെശിക്കയും ചെയ്യുന്നത.

<lg n="൨">നിങ്ങൾ വിധിക്കപ്പെടാതെ ഇരിപ്പാനായിട്ട വിധിക്കരുത✱ എ
ന്തുകൊണ്ടെന്നാൽ നിങ്ങൾ വിധിക്കുന്ന വിധിയാൽ തന്നെ നിങ്ങൾ
വിധിക്കപ്പെടും നിങ്ങൾ അളക്കുന്ന അളവിനാലും നിങ്ങൾക്ക തിരി
</lg><lg n="൩">കെ അളക്കപ്പെടും✱ എന്നാൽ നീ നിന്റെ കണ്ണിലുള്ള കൊലിനെ
വിചാരിക്കാതെ നിന്റെ സഹൊദരന്റെ കണ്ണിലുള്ള കരടിനെ
</lg><lg n="൪"> എന്തിന നൊക്കുന്നു✱ അല്ലെങ്കിൽ നീ നിന്റെ സഹൊദരനൊട
ഞാൻ നിന്റെ കണ്ണിൽനിന്ന കരടിനെ എടുത്തുകളവാൻ സമ്മ
തിക്ക എന്ന എങ്ങിനെ പറയും കണ്ടാലും ഒരു കൊൽ നിന്റെ ക
</lg><lg n="൫">ണ്ണിൽ ഉണ്ടല്ലൊ✱ കപടഭക്തിക്കാരെ മുമ്പെ നിന്റെ കണ്ണിൽനി
ന്ന കൊലിനെ എടുത്തുകളല അപ്പൊൾ നിന്റെ സഹൊദര
ന്റെ കണ്ണിൽനിന്ന കരടിനെ എടുത്തുകളവാൻ നിനക്കു നന്നായി
കാണുകയും ചെയ്യും✱</lg>

<lg n="൬">നിങ്ങൾ ശുദ്ധമായിട്ടുള്ളതിനെ നായ്ക്കൾക്ക കൊടുക്കാതെയും നി
ങ്ങളുടെ മുത്തുകളെ പന്നികൾക്ക മുമ്പെ ഇടാതെയും ഇരിപ്പിൻ അ
വർ തങ്ങളുടെ കാലുകൾ കൊണ്ട അവയെ ചവിട്ടുകയും തിരിഞ്ഞ
നിങ്ങളെ ചീന്തിക്കളകയും ചെയ്യാതെ ഇരിക്കെങ്ങുന്നതിന്ന ആ
കുന്നു✱</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/24&oldid=176928" എന്ന താളിൽനിന്ന് ശേഖരിച്ചത്