താൾ:GaXXXIV1.pdf/163

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ലൂക്കൊസ ൪ അ ൧൩

<lg n="൧൧"> കുറിച്ച കല്പന കൊടുക്കും എന്നും✱ നീ നിന്റെ പാദത്തെ എപ്പൊ
ഴെങ്കിലും ഒരു കല്ലിൽ തട്ടിക്കാതെ ഇരിക്കെണ്ടുന്നതിന അവർ ത
ങ്ങളുടെ കൈകളിൽ നിന്നെ താങ്ങും എന്നും എഴുതിയിരിക്കുന്നു✱</lg><lg n="൧൨"> പിന്നെ യെശു ഉത്തരമായിട്ട അവനൊട പറഞ്ഞു നീ നിന്റെ
ദൈവമായ കൎത്താവിനെ പരീക്ഷിക്കരുത എന്ന പറയപ്പെട്ടിരി</lg><lg n="൧൩">ക്കുന്നു✱ അനന്തരം പിശാച പരീക്ഷയെ ഒക്കെയും കഴിച്ചതിന്റെ
ശെഷം കുറഞ്ഞാരു കാലത്തിന്ന അവനെ വിട്ട പൊയി </lg>

<lg n="൧൪">പിന്നെ യെശു ആത്മാവിന്റെെ ശക്തിയൊടെ ഗലിലെയായി
ലെക്ക തിരികെ ചെന്നു ചുറ്റുമുള്ള ദിക്കിലൊക്കയും അവനെ കുറിച്ച</lg><lg n="൧൫"> ഒരു കീൎത്തി പരക്കയും ചെയ്തു✱ അവൻ എല്ലാവരാലും സ്തുതിക്ക
പ്പെട്ടവനായി അവരുടെ സഭകളിൽ ഉപദെശിക്കയും ചെയ്തു✱</lg>

<lg n="൧൬"> പിന്നെ അവൻ താൻ വളൎന്നിട്ടുള്ള നസറെതിലെക്ക വന്നു ത
ന്റെ മൎയ്യാദ പ്രകാരം ശാബതദിവസത്തിലും സഭയിങ്കലെക്ക ചെ</lg><lg n="൧൭">ന്ന വായിപ്പാനായിട്ട എഴുനീറ്റ നിന്നു✱ അപ്പൊൾ എശായ ദീ
ൎഘദൎശിയുടെ പുസ്തകം അവന്ന കൊടുക്കപ്പെട്ടിരുന്നു അനന്തരം
അവൻ പുസ്തകത്തെ വിടുൎത്തിയപ്പൊൾ ഇപ്രകാരം എഴുതപ്പെട്ടി</lg><lg n="൧൮">രുന്ന ഒരു സ്ഥലത്തെ കണ്ടെത്തി✱ കൎത്താവിന്റെ ആത്മാവ
എന്റെ മെൽ ഉണ്ട ആ ഹെതുവായിട്ട സാധുക്കൾക്ക എവൻഗെലി
യൊനെ അറിയിപ്പാൻ അവൻ എന്നെ അഭിഷെകം ചെയ്തിരി </lg><lg n="൧൯">ക്കുന്നു ഉടഞ്ഞ ഹൃദയമുള്ളവരെ സൗഖ്യമാക്കുവാനും✱ അടിമ
പ്പെട്ടവൎക്ക മൊചനത്തെയും അന്ധന്മാൎക്ക ദൃഷ്ടിപ്രാപ്തിയെയും പ്ര
സംഗിപ്പാനും ദണ്ഡിക്കപ്പെട്ടവരെ സ്വൈരമായി വിട്ടയപ്പാനും
കൎത്താവിന്റെ പ്രിയമുള്ള വത്സരത്തെ പ്രസംഗിപ്പാനും എ</lg><lg n="൨൦">ന്നെ അയക്കയും ചെയ്തിരിക്കുന്നു✱ പിന്നെ അവൻ പുസ്തകത്തെ
മടക്കി ദൈഭൃത്യന്ന തിരികെ കൊടുത്ത ഇരിക്കയും ചെയ്തു. അ
പ്പൊൾ സഭയിൽ എല്ലാവരുടെയും കണ്ണുകൾ അവങ്കൽ പതിഞ്ഞി</lg><lg n="൨൧">രുന്നു✱ പിന്നെ അവൻ അവരൊട ഇന്ന ൟ വെദവാക്യം
നിങ്ങളുടെ ചെവികളിൽ പൂൎണ്ണമായിരിക്കുന്നു എന്ന പറഞ്ഞു തുട</lg><lg n="൨൨">ങ്ങി✱ എല്ലാവരും അവന സാക്ഷിയായിരുന്നു അവന്റെ
വായിൽനിന്ന പുറപ്പെട്ടിട്ടുള്ള കൃപാവചനങ്ങൾക്കായിട്ട ആശ്ച
ൎയ്യപ്പെട്ടു ഇവൻ യൊസെഫിന്റെ പുത്രനല്ലയൊ എന്നും പറ</lg><lg n="൨൩">ഞ്ഞു✱ അനന്തരം അവൻ അവരൊട പറഞ്ഞു വൈദ്യ നിന്നെ
തന്നെ സൗഖ്യമാക്കികൊൾക എന്നുള്ള ഉപമയെയും കപ്പൎന്ന
ഹൊമിൽ ചെയ്യപ്പെട്ടു എന്ന ഞങ്ങൾ കെട്ടിട്ടുള്ള കാൎയ്യങ്ങളെ ഒക്ക
യും ഇവിടെ നിന്റെ ദിക്കിലും ചെയ്ക എന്നുള്ളതിനെയും നിങ്ങൾ</lg><lg n="൨൪"> എന്നൊടു പറയും നിശ്ചയം✱ പിന്നെയും അവൻ പറഞ്ഞു ഒരു
ദീൎഘദൎശിയും തന്റെ സ്വദെശത്തിങ്കൽ അംഗീകരിക്കപ്പെട്ടവനല്ല</lg><lg n="൨൫"> എന്ന ഞാൻ സത്യമായിട്ട നിങ്ങളൊട പറയുന്നു ✱ എന്നാൽ ഞാൻ
സത്യപ്രകാരം നിങ്ങളൊട പറയുന്നു എലിയായുടെ നാളുകളിൽ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/163&oldid=177067" എന്ന താളിൽനിന്ന് ശേഖരിച്ചത്