താൾ:Daiva Karunyam 1914.pdf/95

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൮൭


ൎ‌യ്യത്തിൽ അങ്ങനെ തന്നെ പറ്റി എങ്കിലും ആശാൻ പറഞ്ഞിരുന്നതുപോലെ ഭാൎഗ്ഗവിയ്ക്കു തിരിയെ വരുവാൻ സംഗതിയായി. "എല്ലാം ൟശ്വരേച്ഛയെന്നുവിചാരിച്ചു ഭാൎഗ്ഗവി സമാധാനപ്പെട്ടു.--"അന്യഥാചിന്തിതം കാൎ‌യ്യം ദൈവമന്യത്രചിന്തയേൽ" എന്നുള്ളത് എത്ര വാസ്തവമായിരിക്കുന്നു. നമ്മുടെ ഭാവിയെക്കുറിച്ചു നമുക്കു ഒന്നുംതന്നെ നിശ്ചയിപ്പാൻ പാടില്ല. എത്ര ബുദ്ധിമാനായ മനുഷ്യന്റെ ഊഹാപോഹശക്തിയും ചിലപ്പോൾ കൎമ്മവിധിയ്ക്കു കീഴടങ്ങേണ്ടിവരുന്നു. മനുഷ്യാധീനമല്ലാത്ത ഒരു ശക്തി പ്രപഞ്ചത്തിൽ പ്രവൎത്തിക്കുന്നുണ്ടെന്നുള്ളതിനു ഇതുതന്നെയാണു ലക്ഷ്യം.

നാരായണിപ്പിള്ള കൊച്ചമ്മയും മറ്റും രവിമംഗലത്തു പടിക്കൽ എത്തിയപ്പോൾ അവിടുത്തേ ഭൃത്യവൎഗ്ഗത്തിൽ നാടുകടത്തപ്പെട്ട കുഞ്ഞി ഒഴിച്ചു മറ്റെല്ലാവരും അവിടെ ഹാജരുണ്ടായിരുന്നു. ഇവൎക്കൊക്കെ ഭാൎഗ്ഗവി അന്നുമിന്നും കണ്ണിലുണ്ണിയായിത്തന്നെയിരുന്നു. ഭാൎഗ്ഗവിയുടെ ശീലഗുണം കൊണ്ടു ഭൃത്യവൎഗ്ഗം പ്രത്യേകിച്ചും അവളെ നിഷ്ക്കളങ്കമായി സ്നേഹിച്ചിരുന്നു. ഭാൎഗ്ഗവിയെ കണ്ടമാത്രയിൽ അവൎക്ക് അളവില്ലാത്ത സന്തോഷമുണ്ടായി. ചില വൃദ്ധന്മാൎക്കും വൃദ്ധകൾക്കും ആനന്ദബാഷ്പംകൊണ്ടു കണ്ണുനിറഞ്ഞു. ഭാൎഗ്ഗവിയുടെ പേരിലുണ്ടായ മോഷണക്കേസ്സു വിസ്തരിച്ച മജിസ്ത്രേട്ടു കുമാരപിള്ളയും രവിമംഗലത്തു നടയിൽ ആൾക്കൂട്ടത്തിൽ ഉണ്ടായിരുന്നു. ഇദ്ദേഹം ഇപ്പോൾ അടുത്തൂൺ വാങ്ങിയിരിക്കയാണെന്നു പറഞ്ഞുവല്ലോ. നാരായണിപ്പിള്ള കൊച്ചമ്മയും മറ്റും മേനാവിൽ നിന്നിറങ്ങി അകത്തേയ്ക്കു കടക്കുന്നതിനു മുമ്പിൽ കുമാരപിള്ള അവരുടെ അടുക്കൽ ചെന്ന് ഭാൎഗ്ഗവിയോട് "കുഞ്ഞേ! നീ എന്നെ ശപിക്കരുതേ! നിന്നെ അന്യായമായി ശിക്ഷിച്ച മഹാപാപി മജിസ്ത്രേട്ടു ഞാനാണു. വാസ്തവമറിയാതെ ചെയ്തുപോയ തെറ്റിനു ഞാനല്ല ഉത്തരവാദി യെന്നു നീ അറിയണം. ഞാൻ വഹിച്ചിരുന്ന ഉദ്യോഗം മാത്രമാണു. അപരാധിയായിട്ടുള്ളത്. അതുകൊണ്ടാണു ഞാൻ ഇപ്പോൾ ആ ഉദ്യോഗം മനസ്സാലേ ഉപേക്ഷിച്ചു സ്വസ്ഥനായിരുന്ന് ഈശ്വരഭജനംചെയ്യുന്നത് ഇനിയുള്ള കാലമെങ്കിലും അധൎമ്മം പ്രവൎത്തിക്കാതെ എന്റെ ജന്മം കഴിച്ചുകൂട്ടണമെന്നു മോഹമുണ്ട്. ചെയ്തുപോയ അപരാധത്തെ നീ ക്ഷമിക്കണേ."

ഭാൎഗ്ഗവി:--അവിടത്തേ പേരിൽ എന്തൊരു തെറ്റാണുള്ളത്. അവിടന്നെങ്ങനെയാണു അപരാധിയാകുന്നത്. അവി





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Daiva_Karunyam_1914.pdf/95&oldid=158077" എന്ന താളിൽനിന്ന് ശേഖരിച്ചത്