താൾ:Daiva Karunyam 1914.pdf/89

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൮൧


കമലമ്മ:--(ആശാന്റെ ശവകുടീരത്തെ നോക്കിക്കൊണ്ട്) കഷ്ടം! ആശാൻ ജീവിച്ചിരുന്നില്ലല്ലോ. ദൈവമേ! ഞങ്ങൾ ആ വൃദ്ധനെ എത്രത്തോളം ദ്രോഹിച്ചു. ഞങ്ങളെ ആ മനുഷ്യൻ നിഷ്കളങ്കമായി സ്നേഹിച്ചിരുന്നിട്ടും ഒടുവിൽ ഇങ്ങനെയാണല്ലോ ഞങ്ങൾ ചെയ്തത്. ഭാൎഗ്ഗവീ! ആശാൻ ഞങ്ങളെ പ്പറ്റി എന്തുപറഞ്ഞു. ഞങ്ങൾ ഇനി വിചാരിച്ചാൽ ആ വൃദ്ധനെ സമാധാനപ്പെടുത്തുന്നതിനു എന്തു ചെയ് വാൻ കഴിയും. മേലാൽ നിന്നെ എന്റെ സഹോദരിയായിട്ടു സ്വീകരിച്ചുകൊള്ളാം. ദൈവം ഇത്രയ്ക്കു മാത്രമേ സംഗതിയാക്കിയുള്ളല്ലോ.

ഭാൎഗ്ഗ:--അച്ഛനു നിങ്ങളോടു യാതൊരു വിരോധവും ഇല്ലായിരുന്നു. വിരോധമായ തെളിവുണ്ടായിരുന്നതുകൊണ്ടു ഞങ്ങൾക്കിങ്ങനെ സംഭവിച്ചുവെന്നല്ലാതെ നിങ്ങൾ വല്ല ദോഷവും ചെയ്തുവെന്ന് എന്റെ അച്ഛൻ ഒരിക്കലും വിചാരിച്ചിരുന്നില്ല. നിങ്ങളേ അധിക്ഷേപിച്ചു ഒരു വാക്കുപോലും മരണപൎ‌യ്യന്തം അദ്ദേഹം പറഞ്ഞിട്ടില്ല.അച്ഛൻ പലപ്പോഴും എന്നോടു ഇങ്ങനെ പറഞ്ഞിട്ടുണ്ട്. "എന്നെങ്കിലും ഇതിന്റെ വാസ്തവം വെളിപ്പെടാതിരിക്കില്ല. അപ്പോൾ നാം നിൎദ്ദോഷികളാണെന്നുള്ളത് പ്രത്യക്ഷമാകും അങ്ങനെയാകുമ്പോൾ നമ്മെ തിരിയെ നാട്ടിലേക്കു വിളിക്കും. ഒരുവേള അത്രകാലം, ഞാൻ ജീവിച്ചിരുന്നില്ലെങ്കിൽ, നീ കമലമ്മക്കുഞ്ഞിനോട് ഇങ്ങനെ പറയണം. എനിക്കു കമലമ്മയെ എന്നും സ്നേഹമാണു. കമലമ്മ ഒരു കൊച്ചുകുട്ടിയായിരുന്നപ്പോൾ ഞാൻ എടുത്തുകൊണ്ട് നടന്നതാണു."

ഇത്രയും കേട്ടപ്പോൾ കമലമ്മ വാവിട്ടു കരഞ്ഞുതുടങ്ങി അവൾ അല്പനേരം ഇങ്ങനെ ആശാന്റെ ശവകുടീരത്തെ തന്നെ നോക്കിക്കൊണ്ടു നിന്നു. ഒടുവിൽ ഒരു ദീൎഘനിശ്വാസത്തോടുകൂടി ഇങ്ങനെ പറഞ്ഞു. "എന്തുചെയ്യാം, ൟ ശ്വരൻ ഇതിനാണല്ലോ സംഗതിയാക്കിയത്. തീരാത്ത അപരാധത്തിനു ഞങ്ങൾ പാത്രവും ആയി. ആ സാധുവായ ആശാന്റെ അത്മാവിനു മോക്ഷം ലഭിക്കട്ടെ."

കമലമ്മയും ഭാൎഗ്ഗവിയും ആശാന്റെ ശവകുടീരത്തിൽ നിന്നു തിരിച്ചു. നാരായണിപ്പിള്ള കൊച്ചമ്മയും മറ്റും താമസിച്ചിരുന്ന ബങ്കളാവിലേക്കു അവർ പുറപ്പെട്ടു. തമ്മിൽ പിരിഞ്ഞതിനു ശേഷമുള്ള കഥകളും മോതിരം കിട്ടിയ വഴിയും മറ്റും കമലമ്മ സഖിയെ പറഞ്ഞു കേൾപ്പിച്ചു. ഭാൎഗ്ഗവിയും നാട്ടിൽ നി

*൧൧*






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Daiva_Karunyam_1914.pdf/89&oldid=158070" എന്ന താളിൽനിന്ന് ശേഖരിച്ചത്