താൾ:Daiva Karunyam 1914.pdf/71

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൬൪


ഭാൎ‌യ്യാഗൃഹത്തിൽനിന്നു ദ്രവ്യംകൊണ്ടും മറ്റു പലവിധത്തിലും ഉണ്ടായിട്ടുള്ള സഹായങ്ങൾ ശ്രീധരകുമാരനേ തന്റെ ഭാൎ‌യ്യയോടും അവളുടെ വീട്ടുകാരോടും അവധിയില്ലാത്ത വിധത്തിൽ കടപ്പെടുത്തി.

എന്തുചെയ്യാം? ഇനി യാതൊരു നിവൃത്തിയുമില്ലല്ലോ എന്നു് അയാൾ സമാധാനപ്പെട്ടു. ഒരുദിവസം കിട്ടുഅമ്മാച്ചനും ആനന്തപ്പിള്ളയും ശ്രീധരനും ഒരുമിച്ചിരുന്നു് ഈ കാൎ‌യ്യത്തെപ്പറ്റി ഇങ്ങനെ സംസാരിച്ചു.

കിട്ടുഅമ്മാച്ചൻ:__(ശ്രീധരനോടു്) അപ്പനേ; നമുക്ക് വലുതായ ഒരു ബുദ്ധിമോശമാണു പറ്റിയതു്. സൌന്ദൎ‌യ്യവും സമ്പത്തും നിന്നെ മോഹിപ്പിച്ചുകളഞ്ഞു. നിന്റെ അമ്മയ്ക്കും ഈ വിവാഹത്തിൽ വളരെ താല്പൎ‌യ്യമായിരുന്നു. എന്നാൽ എനിക്കു കുറേക്കൂടി കരുതൽ വേണ്ടതായിരുന്നു. പക്ഷേ, നിന്റെയും ആനന്തത്തിന്റെയും ഹിതത്തിനു വിരോധം പറയേണ്ടെന്നുവിചാരിച്ചു പോയതാണു് എന്റെ പേരിലെ പിശകു്. നമ്മുടെ ബുദ്ധിമോശത്തിനുള്ള ശിക്ഷയാണു് ഇപ്പോൾ നാം അനുഭവിക്കുന്നതു്. ആ പാവം! ആ ഉമ്മിണിപ്പിള്ള ആശാൻ എന്നോടു് അക്കാലത്തു് ഈ വിവാഹത്തെ പറ്റി വളരെ അതൃപ്തിയായിട്ടാണു് പറഞ്ഞിട്ടുള്ളതു്. "ദ്രവ്യലാഭത്തെയോ മറ്റുള്ള പ്രതാപത്തെയോ ഇച്ഛിച്ചു് ഒരു വിവാഹം നിശ്ചയിക്കരുതു്. ശീലവതിയായ ഭാൎ‌യ്യയെ ലഭിക്കുന്നതു് അളവില്ലാത്ത ധനം കിട്ടുന്നതുപോലെയാണു്. വിവേകവും ഈശ്വരവിശ്വാസവുമില്ലാത്ത ഒരു സ്ത്രീയെ ആണു് നിങ്ങളുടെ മകൻ വിവാഹം ചെയ്യുന്നതെങ്കിൽ അവൾ അയാൾക്കു് എന്നെന്നേയ്ക്കും ഒരു ഭാരമായിട്ടു മാത്രം തീരുന്നതാണു്. അയാളുടെ ജീവിതം അതുകൊണ്ടു് ആകപ്പാടെ ഹീനഭാഗ്യമായി തീരും. നിങ്ങൾക്കു് എന്താണു് സ്വത്തിൽ ഇത്ര വളരെ ഭ്രമം. അതെത്ര നിസ്സാരമായ ഒന്നാണു്". ദ്രവ്യത്തിലുള്ള ദുൎമ്മോഹം മനുഷ്യരെ ഏതെല്ലാം അപകടത്തിൽ ചാടിക്കുന്നു." എന്നിങ്ങനെ ആശാൻ പറഞ്ഞ വാക്കുകൾ എനിയ്ക്കു് ഇന്നലെ പറഞ്ഞതുപോലെ തോന്നുന്നു. കഷ്ടം! നമ്മുടെ മൂഢതകൊണ്ടു് നമുക്കു ഈ വാക്കുകളെ വേണ്ടതുപോലെ ബഹുമാനിക്കുവാൻ സാധിച്ചില്ല. അങ്ങനെ ചെയ്തതിന്റെ ഫലമാണു് നാം ഇപ്പോൾ അനുഭവിക്കുന്നതു്. ഇനിയെങ്കിലും ദൈവം നമുക്കു് നല്ലതു വരുത്തട്ടെ."

കിട്ടു അമ്മാച്ചന്റെയും ആനന്തപ്പിള്ളയുടേയും കഥ ഇങ്ങ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Daiva_Karunyam_1914.pdf/71&oldid=158051" എന്ന താളിൽനിന്ന് ശേഖരിച്ചത്