താൾ:Daiva Karunyam 1914.pdf/63

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൫൭


മ്മയ്ക്കും നാൾക്കുനാൾ നിന്നേക്കുറിച്ചു സ്നേഹം വൎദ്ധിച്ചുവരുമായിരുന്നു. അപ്പോൾ നീ അവിടുത്തെ ഒരു സേവക്കാരിയുടെ നിലയിൽ എന്തെല്ലാം അധൎമ്മങ്ങൾ പ്രവൎത്തിക്കുന്നതിനു പ്രേരിതയായേനെ? നിന്റെ അപനയംകൊണ്ടു് ഒരുവേള എത്ര സാധുക്കൾക്കു് നീ സങ്കടമുണ്ടാക്കിയിരുന്നേനെ? പരിശുദ്ധമായ നിന്റെ സ്വഭാവം ഏതെല്ലാംവിധത്തിൽ ദുഷിക്കുമായിരുന്നു. ഇതൊന്നും സംഗതിയാകാഞ്ഞതു് മുൻപറഞ്ഞ ഒരുസംഭവംകൊണ്ടല്ലേ? അതുകൊണ്ടു് ആ സംഭവവും നമ്മുടെ ഗുണത്തിനുവേണ്ടിത്തന്നെ തീൎന്നുവെന്നു് ബോദ്ധ്യപ്പെട്ടില്ലേ? എന്റെകുഞ്ഞേ; എന്റെ മരണത്തെക്കുറിച്ചു് നീ ഇപ്പോൾ അത്യന്തം പരിഭ്രമിക്കുന്നു. നിനക്കിപ്പോൾ വിചാരിക്കാൻ കൂടി വയ്യാത്തവിധത്തിൽ അതത്ര ഭയങ്കരമായി തോന്നുന്നു. എങ്കിലും ഞാൻ മുമ്പുവിവരിച്ചിട്ടുള്ള ആപത്തുകൾ ഓരോന്നും ഈശ്വരകാരുണ്യം കൊണ്ടു നീങ്ങി എങ്ങനെ ശുഭമായി പൎ‌യ്യവസാനിച്ചുവോ അതുപോലെ നിനക്കുനേരിടാനിരിക്കുന്ന ഈ സംകടത്തിലും സമാധാനവും മേലിൽ ശ്രേയസ്സും ലഭിക്കുമെന്നു നീ ധൈൎ‌യ്യമായി വിചാരിച്ചുകൊള്ളുക. നിനക്കു് ഇതിപ്പോൾ അത്ര ബോധിക്കയില്ലായിരിക്കാം. പക്ഷേ സൂക്ഷ്മാലോചനചെയ്തു നോക്കുകയാണെങ്കിൽ മരണം എത്രയോ നിസ്സാരമായ ഒരു സംഭവമാണെന്നു നമുക്കു ബോധമാകുന്നതാണു്. ശരിയായ ആത്മജ്ഞാനം സമ്പാദിച്ചിട്ടുള്ള ഒരുവന് മരണത്തെക്കുറിച്ചു യാതൊരു ഭയവുമുണ്ടാകുന്നില്ല. ഈ ലൌകികജീവിതത്തിൽനിന്നു നമുക്കുണ്ടാകുന്ന ഒരു മാറ്റം മാത്രമാണ് മരണം. ഇവിടെ അനുഭവിക്കുന്ന സംസാരദുഃഖങ്ങളിൽ നിന്നും ഒരു മോചനമാണ് അതു്. അങ്ങനെ മോക്ഷംകിട്ടാനുള്ള ഭാഗ്യം ഒരുവേള എനിക്കു് ഇനി അധികം താമസിക്കാതെ ലഭിച്ചേക്കാം. അങ്ങനെയാകുമ്പോൾ എനിക്കെന്തു സുഖമായി. ഈ പരമപദം എനിക്കു ലഭിക്കുന്നതുകൊണ്ടു നിനക്കു സങ്കടമുണ്ടോ. ഒരിക്കലും നീ ഇക്കാൎ‌യ്യത്തിൽ സങ്കടപ്പെടരുതു്. ഞാൻ ഇനിയും ഈ ലോകത്തിൽ കിടന്നു് ഇങ്ങനെ പ്രപഞ്ച ദുഃഖം അനുഭവിക്കേണമെന്നാണോ നിന്റെ ആഗ്രഹം. നിനക്കും എന്നെപ്പോലെ ഒരിക്കൽ ഈ മോക്ഷം ഉണ്ടാകും. പക്ഷെ എനിക്കല്പംകൂടെ മുമ്പേ സ്വൎഗ്ഗപ്രാപ്തിയുണ്ടാകുന്നുവെന്നേയുള്ളു. ഒരുകാലത്തു സ്വൎഗ്ഗത്തിൽ നമുക്കെല്ലാപേൎക്കും ഒരുമിച്ചുചേരാമല്ലോ." ഇങ്ങനെ ആശാൻ ഓരോ തത്വോപദേശങ്ങളെക്കൊണ്ടു് ഭാൎഗ്ഗവിയ്ക്കു മനോധൈൎ‌യ്യമുണ്ടാക്കുവാൻ ശ്രമിച്ചു.

എങ്കിലും ആശാന്റെ മരണത്തേ സൂചിപ്പിക്കുന്നതായ ഓ

*൮*






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Daiva_Karunyam_1914.pdf/63&oldid=158042" എന്ന താളിൽനിന്ന് ശേഖരിച്ചത്