താൾ:Daiva Karunyam 1914.pdf/55

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൪൯


വെറുതേയിരുന്നു കാലം കഴിക്കുന്നു. ഇനി വല്ലതും കാലക്ഷേപത്തിനുള്ള വേല അൻവേഷിച്ചു പോയാൽ കൊള്ളാമെന്നുണ്ട്.

കിട്ടു അ:- ഒന്നുമില്ലാ ആശാനേ! ചുമ്മാ താമസിക്കണം. ആശാനിവിടെ വല്ലസുഖക്കേടുമുണ്ടോ. ഞങ്ങൾക്കൊരലോക്യവും ഇല്ലല്ലോ. പിന്നെയെന്താണു ആശാനു ഇങ്ങനെ തോന്നിയത്.

ആനന്തപ്പിള്ളയ്ക്ക് ആശാനേയും ഭാൎഗ്ഗവിയേയും വിട്ടുപിരിയുന്ന സംഗതി സ്മരിക്കാൻ പോലും വഹിയാതിരുന്നു. ഭാൎഗ്ഗവിയെ തന്റെ മകളെപ്പോലെ അവർ സ്വീകരിച്ചു കഴിഞ്ഞിരിക്കുന്നു. അതുകൊണ്ട് അവർ ഇങ്ങനെയാണു പറഞ്ഞത്.

ആനന്ത:-കൊള്ളാം ഇനി അങ്ങോട്ടുമഴക്കാലമാണു. ഇനിയും വല്ലെടത്തുംചെന്നു വല്ലദീനവും പിടിക്കണമെന്നാണോ? ഇവിടെത്തന്നെ സുഖമായിട്ടു താമസിക്കണം.

ആശാനു അവിടെനിന്നും പോകണമെന്നുണ്ടായ വിചാരത്തിന്റെ കാരണം ഇന്നതെന്ന് അവൎക്കു മനസ്സിലായി. അങ്ങനെയൊരു അലോക്യം ഉണ്ടെന്ന് ആശാനു തോന്നാതെയിരിക്കാൻ വേണ്ടി കിട്ടുഅമ്മാച്ചൻ ഇങ്ങനെ പറഞ്ഞു.:-

കി.അ:-നിങ്ങൾക്കു താമസിക്കാൻ പ്രത്യേകമായി ആ ചെറിയ കുടിലൊണ്ടല്ലൊ. അതിൽ ആരും താമസിക്കാനില്ല. പിന്നെ നിങ്ങൾക്കു വേണ്ടി ഞങ്ങൾ ചിലവു ചെയ്യുന്നതിനു പ്രതിഫലമായും അതിൽ കൂടുതലായും നിങ്ങൾ ഇവിടെ ഞങ്ങളുടെ വേലചെയ്യുന്നുമുണ്ട്. പിന്നെയെന്താണു? ഒന്നുമില്ലാ. സ്വസ്ഥമായി ഇവിടെത്തന്നെ താമസിക്കണം. ഒരു അലോക്യവും ഇല്ലാ.

ആനന്ത:- ഭാൎഗ്ഗവി തന്നെ രണ്ടുപേരുടെ വേല ഇവിടെ ചെയ്യുന്നു. ആശാനു പായും വട്ടിയും തടുക്കും ഒക്കെ മൊടഞ്ഞാൽ ധാരാളം പണമുണ്ടാക്കയും ചെയ്യാം. ചന്തയിൽ കൊണ്ടുപോയാൽ ആശാന്റെ പെട്ടിയ്ക്കും കുട്ടയ്ക്കും അടിപിടിയാണു. നല്ലവില കിട്ടും. എല്ലാം ഞാൻ വില്പിച്ചു തരാമാശാനേ! ഒന്നും കൂട്ടാക്കണ്ടാ. ചുമ്മാ ഇവിടെത്തന്നെ പാൎക്കണം. നമുക്കെങ്ങിനെയെങ്കിലും കഴിച്ചുകൂട്ടാം.

*൭ *






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Daiva_Karunyam_1914.pdf/55&oldid=158033" എന്ന താളിൽനിന്ന് ശേഖരിച്ചത്