താൾ:Daiva Karunyam 1914.pdf/46

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൪൧



ടിക്കൽ അവർ എത്തി. അവിടം കടന്നുപോയതിൻറെ ശേഷവും അതിൻറെ ഓരോ അംശങ്ങളും അവരുടെ കണ്ണിൽ നിന്നു മറയുന്നതുവരെ അവർ അതിനേ തന്നെ തിരിഞ്ഞു നോക്കിക്കൊണ്ടിരുന്നു. ഇങ്ങനെ സഞ്ചരിച്ചു രണ്ടുമൂന്നു ദിവസം കൊണ്ട് ഇവരേ ശിപായിമാർ "എടവാ" എന്ന ദിക്കിൽ ഒരു വിജനപ്രദേശത്തു കൊണ്ടുചെന്നാക്കി.

ഈ ദിക്ക് കേവലം ഒരു അരണ്യപ്രദേശമായിരുന്നു. ഇവിടെ അക്കാലത്തു മിക്കവാറും കുടിപാൎപ്പില്ലായിരുന്നുവെന്നു തന്നെ പറയാം. ശിപായിമാർ തങ്ങളേ വിട്ടുപിരിഞ്ഞുവെന്നു കണ്ടപ്പോൾ ആശാന് ഒരാശ്വാസമാണുണ്ടായത്. റോട്ടരുകിൽ നിന്നിരുന്ന ഒരു വലിയ വടവൃക്ഷത്തിൻറെ ചുവട്ടിൽ ഇവർ ഇരുന്നു. സ്വല്പനേരം വിശ്രമിച്ചതിൻറെ ശേഷം ആശാൻ ഭാൎഗ്ഗവിയേ അരികിൽ അണച്ച് ഇങ്ങനെ പറഞ്ഞു:--

ആശാൻ;- കുഞ്ഞേ! അരികിൽ വാ! നമ്മുടെ രാജ്യത്തിൻറെ അതിൎത്തിയിൽ നിന്നു നാം പോകുന്നതിനു മുന്പായി നമുക്ക് ഒരീശ്വരപ്രാൎത്ഥന നടത്തണം. ദൈവത്തിൻറെ കരുണകൊണ്ടല്ലേ നമുക്കിത്രയെങ്കിലും സാധിച്ചത്. ഇനി നമുക്കെവിടെയെങ്കിലും സ്വാതന്ത്ൎ‌യ്യമായി സഞ്ചരിച്ചു നമ്മുടെ കാലക്ഷേപം ചെയ്യാമല്ലോ അല്ലെങ്കിൽ നമ്മുടെ നാട്ടിൽ ജയിലിൽ കിടന്നു നമ്മുടെ ജന്മം അവസാനിപ്പിക്കാൻ സംഗതിയായിരുന്നേനെ. അതിനു നമുക്ക് 0ര0ശ്വരൻ ഇടവരുത്തിയില്ല. "ൟശ്വര! ഇനി വിദേശരാജ്യങ്ങളിൽ സഞ്ചരിക്കുവാനാണ് ഞങ്ങൾ പോകുന്നത്. അവിടേയുള്ള ജനങ്ങൾക്കെങ്കിലും ഈ സാധുക്കളിൽ കരുണയുണ്ടാകണേ"

ഈ പ്രാൎത്ഥന കഴിഞ്ഞതിൻറേശേഷം രണ്ടുപേരും മരച്ചുവട്ടിൽ നിന്നെഴുന്നേറ്റു. ഇനി എങ്ങോട്ടേയ്ക്കാണു പോകേണ്ടതെന്ന് ആശാനു നിശ്ചയമുണ്ടായിരുന്നില്ല. എങ്കിലും കുടിപാൎപ്പുള്ള ദിക്കു കാണുന്നതുവരെ നടക്കുക തന്നേ എന്നവർ നിശ്ചയിച്ചു. ൟശ്വരകാരുണ്യത്തിൽ ഉള്ള ദൃഢവിശ്വസംകൊണ്ടു ധൈൎ‌യ്യം അവലംബിച്ച് അവർ യാത്രയ്ക്കൊരുങ്ങി.

--------------------------------


*൬*






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Daiva_Karunyam_1914.pdf/46&oldid=158023" എന്ന താളിൽനിന്ന് ശേഖരിച്ചത്