താൾ:Daiva Karunyam 1914.pdf/42

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൩൭



സദ്വൃത്തനായിരുന്നു മരിക്കുന്നതു തന്നെ നന്ന്. ആകപ്പാടെ നോക്കുമ്പോൾ നിഷ്ക്കരുണമായ ൟ ലോകത്തിൽ നിന്നു കഴിയുന്നത്ര വേഗത്തിൽ വിരമിയ്ക്കുന്നതു തന്നെ ഉത്തമം. ഇനിയും ജീവിച്ചിരുന്നാൽ ഇതിലധികം എന്തെല്ലാം അനുഭവിയ്ക്കേണ്ടി വരുന്നോ? കുഞ്ഞേ! നിന്റേ ൟ സങ്കടാവസ്ഥയിൽ നിനക്കു വേണ്ട മനോധൈൎ‌യ്യം ൟശ്വരൻ തന്നെ നൾകട്ടേ.

ഇത്രയും പറഞ്ഞു കഴിഞ്ഞപ്പോളേയ്ക്കു ആശാന്റെ നയനങ്ങൾ അശ്രുപൂൎണ്ണങ്ങളായി. അല്പനേരം ഒന്നും സംസാരിക്കാൻ പാടില്ലാതെ ആ വൃദ്ധൻ അങ്ങനെ തന്നെ നിന്നുപോയി. പിന്നീടു ഇങ്ങനെ പറഞ്ഞു:-

ആശാൻ:-മകളേ!ഇനിയൊരു സംഗതികൂടിയുണ്ട്. വേലക്കാരി കുഞ്ഞി നിനക്കു വിരോധമായി മൊഴികൊടുത്തിരിക്കുന്നു. നിന്നെ ശിക്ഷിയ്ക്കുന്നു എങ്കിൽ അത് അവളുടെ മൊഴിയേ അടിസ്ഥാനമാക്കിയായിരിയ്ക്കും. എന്തുചെയ്യാം. എങ്കിലും നിനക്കു ഒരുവേള മരിക്കേണ്ടിവന്നാൽകൂടി അവളേക്കാൾ ഭാഗ്യമുള്ളവൾ നീതന്നെയാണു. സംശയമില്ല എന്തുകൊണ്ടെന്നാൽ അപരാധിയായ ഒരു മനസ്സാക്ഷിയോടുകൂടി ജീവിച്ചിരിയ്ക്കുന്നതിനേക്കാൾ നല്ലത് നിൎദ്ദോഷിയെന്നുള്ള വിശ്വാസത്തോടുകൂടി മരിയ്ക്കുന്നതു തന്നെ.

ഭാൎഗ്ഗവി:-അച്ഛാ! എനിയ്ക്കു കുഞ്ഞിയക്കന്റെ പേരിൽ കാലുഷ്യമേ ഇല്ല. നേരേമറിച്ചു അനുകമ്പയാണുള്ളത്. അവരുടെ പാപകൎമ്മത്തേപ്പറ്റി ആലോചിക്കുമ്പോൾ അവൎക്കു തന്നെ മനസ്താപ മുണ്ടാകുമല്ലോ. ദൈവം അവൎക്കു നല്ല ബുദ്ധി വരുത്തട്ടെ.

ഇത്രയും സംഭാഷണം നടന്നുകഴിഞ്ഞപ്പോൾ ഒരു ശിപായി മുറിയ്ക്കകത്തു കടന്നുവരുന്ന ശബ്ദംകേട്ടു.

ആശാൻ:-കുഞ്ഞേ!ഇനി നാംതമ്മിൽ പിരിയേണ്ടിയിരിയ്ക്കുന്നു. ദൈവം നിന്നെ കാത്തുകൊള്ളട്ടെ. ൟശ്വരകാരുണ്യത്തിൽ സൎവ്വദാ വിശ്വസിച്ചുകൊള്ളുക. എനിയ്ക്കു ഒരുവേള ഇനിമേൽ നിന്നെക്കാണ്മാൻ സംഗതിയായില്ലെങ്കിൽ നമുക്കു സ്വൎഗ്ഗത്തിൽ വച്ചു ഒരുമിച്ചുചേൎന്നുകൊള്ളാം. നിന്നേക്കൂടാതെ എനിയ്ക്കു ജീവിച്ചിരിപ്പാൻ സാധിയ്കയില്ല.

ശിപായി ആശാനോടു സമയമായി എന്നു പറഞ്ഞു.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Daiva_Karunyam_1914.pdf/42&oldid=158019" എന്ന താളിൽനിന്ന് ശേഖരിച്ചത്