താൾ:Daiva Karunyam 1914.pdf/38

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൩൩



അത് അസത്യമാണ്. മരണശിക്ഷയിൽനിന്നു രക്ഷപ്പെടുന്നതിനുവേണ്ടിപ്പോലും ഞാൻ അസത്യം പറകയില്ല. പക്ഷെ എനിയ്ക്കൊരപേക്ഷമാത്രമുണ്ട്. എന്നെ മാത്രം കൊല്ലാൻ വിധിച്ചിട്ട് നിങ്ങൾ തൃപ്തിപ്പെട്ടുകൊള്ളണം. എൻറെ അച്ഛനെ രക്ഷിക്കുവാൻ വേണ്ടി ഞാൻ സന്തോഷമായി മരിച്ചുകൊള്ളാം."

ഇത്രയും കേട്ടപ്പോൾ പ്രകൃത്യാക്രൂരനായിരുന്ന മജിസ്ട്രട്ട് പോലും ആൎദ്രചിത്തനായി. അയാൾ പിന്നീട് യാതൊന്നും സംസാരിച്ചില്ല. ഭാൎഗ്ഗവിയെ തടവുമുറിയിലേക്ക് കൊണ്ടു പോകുന്നതിനാജ്ഞ നൾകി കോടതിപിരിഞ്ഞു.

---------------------
അദ്ധ്യായം ൬
---------------------
മലിനം വസനദ്വയം; വ്രതത്താൽ

മെലിവേറ്റം; കുഴൽകറ്റയൊറ്റയായി.

ജിസ്ട്രട്ട് കുമാരപിള്ള ഒരു വലിയ കുടുംബത്തിൽ ജനിച്ചയാളാണ്. അദ്ദേഹത്തിൻറെ വീട് ഇരവിപുരത്തുതന്നെയാണ്. സൎക്കാരുദ്യോഗത്തിലുള്ള അവസ്ഥയെ മാത്രം വിചാരിച്ചാണ് ഈ ജോലിയിൽ പ്രവേശിച്ചത്. സത്യമറിയാതെ കേസു തീരുമാനിയ്ക്കുന്നതിന് അദ്ദേഹത്തിന് വളരെ മടിയുണ്ടായിരുന്നു. ഒരു സൎക്കാരുദ്യോഗസ്ഥൻറെ ന്യായമായ ധൎമ്മത്തെ നടത്തി അതുകൊണ്ടു ണ്ടാകുന്ന യശ്ശസ്സിലും ചാരിതാൎത്ഥ്യത്തിലും കുമാരപിള്ളയ്ക്കു വളരെ മോഹം ഉണ്ടായിരുന്നു. അതുകൊണ്ട് അദ്ദേഹം സത്യവിരോധമായും ന്യായരഹിതമായും തൻറെ ഉദ്യോഗനിലയിൽ യാതൊന്നും പ്രവൎത്തിയ്ക്കാറില്ല.

രവിമംഗലത്തെ മോതിരക്കേസ് മജിസ്ട്രേട്ടിനെ വലിയ കുഴക്കിലാക്കി. ഒരു മോഷണക്കുറ്റം തെളിയിക്കുവാൻ ശ്രമിച്ചിട്ടു ദിവസം മൂന്നായി. എന്നിട്ടും യാതൊരു തുന്പും ഉണ്ടായിട്ടില്ല. വേറെ ആരെക്കുറിച്ചെങ്കിലും സ്വല്പമായ സംശയം ഉണ്ടായിരുന്നെങ്കിൽ ഭാൎഗ്ഗവിയെ നിൎദ്ദോഷിയെന്നു വിചാരിയ്ക്കാമായിരുന്നു. ൟ ചെറിയ പെൺകുട്ടി ഇക്കാൎ‌യ്യത്തിൽ ഇത്ര നിൎബന്ധമായി കളവുപറയുമെന്നു വിചാരിക്കുന്നതു ന്യായമല്ല. പക്ഷേ അവളുടെ പേരിൽ തെളിവു വളരെ ബലമായിരി്യ്ക്കുകയും ചെയ്യുന്നു.

*൫*






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Daiva_Karunyam_1914.pdf/38&oldid=158014" എന്ന താളിൽനിന്ന് ശേഖരിച്ചത്