താൾ:Daiva Karunyam 1914.pdf/26

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൨൧



ഭാൎഗ്ഗവിയുടെ ൟ വാക്കുകൾ കേട്ടയുടൻ ആശാൻ വളരെ ഗൗരവത്തോടുകൂടി പറഞ്ഞു.

ആശാൻ:-ഭാൎഗ്ഗവീ! നീ പറയുന്നതു സത്യമെന്നുതന്നെ ഞാൻ വിശ്വസിയ്ക്കുന്നു. കമലമ്മക്കൊച്ചമ്മയുടെ സൽസ്വഭാവംകൊണ്ട് അവൎക്കു നിന്റെ പേരിൽ കുറ്റം ചുമത്തുന്നതിനു മനസ്സുവരുന്നില്ല. പക്ഷേ നിന്റെ പേരിൽ കുറ്റം ആരോപിക്കുന്നതായ തെളിവ് ഇപ്പോൾ ധാരാളം ഉണ്ടായി ക്കഴിഞ്ഞിരിക്കണം. അതുകൊണ്ട് നിന്നെ അവമാനത്തിൽ നിന്നു രക്ഷിക്കണമെന്നു കരുതിയാണു അവർ ഇപ്പോൾ ഇങ്ങോട്ടു വന്നത്. ഉള്ള പരമാൎത്ഥം മുഴുവൻ അവരോടു പറഞ്ഞുകൊള്ളുക.

ഭാൎഗ്ഗ:- അച്ഛാ! ഞാൻ ഒരിക്കലും ഒരു കാശുപോലും മോഷണം ചെയ്തിട്ടില്ലെന്നു അച്ഛനു അറിയാമല്ലോ. അനുവാദം കൂടാതെ അന്യന്റെ വകയായ ചെടികളിൽ നിന്നു ഒരു പൂവ് പോലും ഞാൻ ഒരിക്കലും പറിച്ചിട്ടില്ല. ൟ പറഞ്ഞതുപോലെ ഒരു മോതിരം ഞാൻ കണ്ടിട്ടേ ഇല്ല. ഇതാണ പരമാൎത്ഥം. ഞാൻ എപ്പോഴെങ്കിലും അച്ഛനോടു കള്ളം പറഞ്ഞിട്ടുണ്ടോ? ഇല്ലെന്നു അച്ഛനു നല്ല ബോദ്ധ്യമുണ്ടല്ലോ. പിന്നെയെന്താണു അച്ഛനും ഇത്ര സംശയം?

ആശാൻ ഇതുകൊണ്ടും തൃപ്തിപ്പെട്ടില്ല. ഒന്നുകൂടി പരിശോധിക്കുന്നതിനായിട്ട് ഭാൎഗ്ഗവിയോടു ഇങ്ങനെ പറഞ്ഞു:-

ആശാൻ:- എന്റെ മക്കളേ! എന്റെ വയസ്സുകാലത്തു എന്നെ മനസ്താപപ്പെടുത്തരുതേ! ദൈവംസാക്ഷിയായി നീ സത്യം പറയണേ! നമുക്ക് ൟശ്വരനിൽനിന്നു യാതൊന്നും മറച്ചുവയ്ക്കാൻ കഴിയുകയില്ല. ഒന്നുകൂടി ആലോചിച്ചു സത്യം പറഞ്ഞേയ്ക്കുക.

ഇതു കേട്ടപ്പോൾ ഭാൎഗ്ഗവിയുടെ കണ്ണുകൾ അശ്രുപൂൎണ്ണങ്ങളായി. അവളുടെ ദൃഷ്ടികളെ മേൽപോട്ടുയൎത്തി രണ്ടു കൈകളും മാറോടണച്ച് തൊഴുതു പിടിച്ചുകൊണ്ടു സാവധാനത്തിൽ ഇങ്ങനെ പറഞ്ഞു:-

ഭാൎഗ്ഗ:-ൟശ്വരൻ തന്നെ ഇതിനു സാക്ഷി. ഞാൻ ആ മോതിരം എടുത്തിട്ടില്ല. ദൈവം സാക്ഷിയായിട്ടു ഞാൻ ഇതാ സത്യം ചെയ്യുന്നു.

ആശാൻ:- ശരി! എനിയ്ക്കു ബോദ്ധ്യമായി! നീ മോതിരമെടുത്തിട്ടില്ല. നീ പറയുന്നതു സത്യംതന്നെ. അതുകൊണ്ട് എ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Daiva_Karunyam_1914.pdf/26&oldid=158001" എന്ന താളിൽനിന്ന് ശേഖരിച്ചത്