ന്നാമത്തെ വർഗ്ഗമായിക്കഴിഞ്ഞുവെന്നുമുള്ള ഒരു പരസ്യപ്രഖ്യാപനമാണ് സ്വതന്ത്രമത്സരത്തിന്റെ ഏർപ്പെടുത്തൽ. എന്നാൽ വൻകിട വ്യവസായത്തിന്റെ ആരംഭത്തിൽ സ്വതന്ത്രമത്സരം കൂടിയേ തീരൂ. കാരണം, ആ സാമൂഹികവ്യവസ്ഥയിൽ മാത്രമേ വൻകിടവ്യവസായത്തിന് വളരാനൊക്കൂ. അങ്ങിനെ പ്രഭുവർഗ്ഗത്തിന്റെയും ഗിൽഡുകളിലെ നഗരവാസികളേയും സാമൂഹ്യാധികാരം തകർത്തശേഷം ബൂർഷ്വാസി അവരുടെ രാഷ്ട്രീയാധികാരത്തേയും തകർത്തു. സമൂഹത്തിലെ ഒന്നാമത്തെ വർഗ്ഗമായിക്കഴിഞ്ഞതിനു ശേഷം ബൂർഷ്വാസി രാഷ്ട്രീയരംഗത്തും ഒന്നാമത്തെ വർഗ്ഗമാണെന്ന് സ്വയം പ്രഖ്യാപിച്ചു. പ്രാതിനിധ്യസമ്പ്രദായം ഏർപ്പെടുത്തിക്കൊണ്ടാണ് അത് അങ്ങിനെ ചെയ്തത്. നിയമത്തിന്റെ മുന്നിലുള്ള ബൂർഷ്വാ അസമത്വത്തിലും സ്വതന്ത്ര മത്സരത്തിന്റെ നിയമപരമായ അംഗീകരണത്തിലും അധിഷ്ഠിതമായ പ്രസ്തുതസമ്പ്രദായം യുറോപ്യൻ രാജ്യങ്ങളിൽ നടപ്പിൽ വരുത്തിയത് വ്യവസ്ഥാപിതരാജവാഴ്ചയുടെ രൂപത്തിലാണ്. ആ വ്യവസ്ഥാപിതരാജവാഴ്ചകളുടെ കീഴിൽ കുറെ മൂലധനം കൈവശമുള്ളവർക്കു മാത്രമേ - അതായത് ബൂർഷ്വാകൾക്ക് മാത്രമേ - വോട്ടവകാശമുള്ളൂ. ആ ബൂർഷ്വാ വോട്ടർമാർ ജനപ്രതിനിധികളെ തിരഞ്ഞെടുക്കുന്നു. ആ ബൂർഷ്വാ ജനപ്രതിനിധികൾ നികുതി ചുമത്താതിരിക്കാനുള്ള അവകാശമുപയോഗിച്ച് ബൂർഷ്വാ ഗവൺമെന്റിന്റെ തിരഞ്ഞെടുക്കുന്നു.
മൂന്നാമത്, വ്യാവസായിക വിപ്ലവം ബൂർഷ്വാസിയെ വളർത്തിക്കൊണ്ടുവന്നിടത്തോളം തന്നെ തൊഴിലാളിവർഗ്ഗത്തിനേയും വളർത്തിക്കൊണ്ടുവന്നു. ബൂർഷ്വാസി ധനമാർജ്ജിക്കുന്തോറും തൊഴിലാളികൾ എണ്ണത്തിൽ പെരുകി വന്നു. മൂലധനത്തിനു മാത്രമേ തൊഴിലാളികളെ പണിക്ക് വയ്ക്കുവാൻ കഴിയുകയുള്ളൂവെന്നതുകൊണ്ടും തൊഴിലാളികളെ പണിക്കു വെച്ചാൽ മാത്രമേ മൂലധനം വളരുകയുള്ളൂവെന്നത് കൊണ്ടും മൂലധനത്തിന്റെ വളർച്ചയുടെ തോതിൽത്തന്നെ തൊഴിലാളിവർഗ്ഗത്തിന്റെ വളർച്ചയും നടക്കുന്നു. അതോടൊപ്പം വ്യാവസായിക വിപ്ലവം ബൂർഷ്വാകളേയും തൊഴിലാളികളേയും, വ്യവസായം ഏറ്റവും ലാഭകരമായി നടത്തുവാൻ കഴിയുന്ന വലിയ പട്ടണങ്ങളിലേക്ക് ഒന്നിച്ചുകൊണ്ടുവരുന്നു. വമ്പിച്ച ജനസഞ്ചയങ്ങളെ ഇങ്ങനെ ഒരൊറ്റയിടത്ത് തടുത്തുകൂട്ടുന്നതുവഴി അത് തൊഴിലാളികളെ സ്വന്തം ശക്തിയെക്കുറിച്ച് ബോധവാന്മാരാക്കുന്നു. മാത്രമല്ല, വ്യാവസായികവിപ്ലവം വികസിച്ചുവരുന്തോറും, കായികാദ്ധ്വാനത്തെ പുറന്തള്ളുന്ന യന്ത്രങ്ങൾ കൂടുതൽ കൂടുതൽ കണ്ടുപിടിക്കുന്തോറും മുമ്പ് പറഞ്ഞതുപോലെ വൻകിടവ്യവസായം ഏറ്റവും താണ നിലവാരത്തിലേക്ക്