— 25 —
45. വകാരം എവിടെ ആഗമമായി വരും?
വകാരം ഓഷ്ഠ്യസ്സ്വരങ്ങൾക്കു തുണയായിട്ടുതന്നെ
വരും.
ഉ-ം. തെരു + ഉം = തെരുവും,
പോകുന്നു + ഓ = പോകുന്നുവൊ,
പൂ + ആട = പൂവാട,
കൊ + ഇൽ = കോവിൽ.
എങ്കിലും ഉണ്ടൊ എന്നു = ഉണ്ടൊയെന്നു. ഇപ്ര
കാരവും കാണും.
46. 'ആ' കാരത്തിൽ പിന്നെ എന്തു ആഗമം വേണം?
പണ്ടു വകാരം തന്നെ.
ഉ-ം. വാ + എന്നു = വാവെന്നു; വൃഥാ + ആക്കി = വൃഥാവാക്കി. ഇ
പ്പൊൾ യകാരവും നടപ്പായി വന്നു.
ഉ-ം. ഒല്ലാ + ഇതു = ഒല്ലായിതു, ഭക്ത്യാ + അവൻ = ഭക്ത്യായവൻ.
47. സന്ധിയിൽ നിത്യം ലോപിച്ചുപോകുന്ന സ്വരം എന്തു?
അരയുകാരം തന്നെ.
ഉ-ം. എനിക്കു + അല്ല = എനിക്കല്ല; കണ്ടു + എടുത്തു = കണ്ടെടുത്തു;
എങ്കിലും അതും = അതുവും ൟ രണ്ടും സാധു.
48. വ്യഞ്ജനസന്ധി എങ്ങിനെ?
അതിൽ ലോപം, ആദേശം, ദ്വിത്വം ഈ മൂന്നു
പ്രയോഗങ്ങൾ ഉണ്ടു.
49. ലോപത്തിന്റെ ഉദാഹരണങ്ങൾ എങ്ങിനെ?
ഉ-ം. വശം ആക്കുക = വശാക്കുക,
ചിന്ന ഭിന്നമായി = ചിന്നഭിന്നായി.