— 239 —
2. സാഹിത്യത്തിന്നുപകരം പ്രഥമവിഭക്തിയിൽ
'ഉം' എന്ന അവ്യയത്തൊടുകൂടെ 'ആയി' എന്ന
ക്രിയാന്യൂനത്തെ ചേൎക്കും.
ഉ-ം. ഞാൻ 'അവനുമായ' വന്നു, എന്നതിൽ, 'അയ' എന്ന
ക്രിയ, 'വന്നു' എന്നതിനാൽ പൂൎണ്ണം; 'ആരുമായിട്ടു' യുദ്ധം; ൟ
പ്രയോഗത്തിൽ 'ഒന്നിച്ചു,' 'ഒത്തു,' 'കലൎന്നു,' 'പൂണ്ടു' മുതലായ
ക്രിയാന്യൂനങ്ങളെയും എടുക്കാം.
3. 'ആയി,' 'ആയ്ക്കൊണ്ടു,' 'വേണ്ടി' മുതലായ
ക്രിയാന്യൂനങ്ങൾ കാരണം, അല്ലെങ്കിൽ നിമി
ത്താൎത്ഥത്തിന്നായി ചതുൎത്ഥിക്കു ചേൎക്കാം.
ഉ-ം. 'ഗുരുവിനായി ചെയ്തു'; ഇതിൽ 'ആയി' എന്ന ക്രിയയു
ടെ ആഖ്യ അസ്പഷ്ടം.
'വെച്ചു' എന്നുള്ള ക്രിയാരൂപം ഇങ്ങിനെ സപ്ത
മിയോടു സഹായമായ്വരും.
ഉ-ം. 'വഴിയിൽ വെച്ചു കണ്ടു.'
ഇപ്രകാരം വിഭക്തികൾക്കു സഹായമായ്വരുന്ന
പദത്തിന്നു 'ഉപപദം' എന്നു പറയാം.
270. വചനങ്ങളുടെ പ്രയോഗത്തിൽ എന്തു വിശേഷം ഉണ്ടു?
i.) സംഖ്യാനാമങ്ങളൊടു ബഹുവചനത്തിന്നു പ
കരം എകവചനം വളരെ നടപ്പു.