താൾ:CiXIV68b-1.pdf/99

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 95 —

i.) 'നിന്നോളം നന്നല്ല ആരും,' എന്നതിൽ പൊരുത്തം സൂക്ഷ്മ
പ്രകാരമുള്ള 'നല്ലവർ' എന്നു വേണ്ട, 'നന്നു' എന്നുള്ള നപുംസ
കം തന്നെ മതി.
ii.) 'കാണിജനം വാഴ്ത്തിനാർ,' ഇങ്ങിനെയുള്ളവയിൽ വൃന്ദാ
ൎത്ഥത്താൽ ആഖ്യാതത്തിന്നു ബഹുവചനം കൊള്ളാം.

256. ആശ്രിതാധികരണം എന്നതു എന്തു?
ആശ്രിതാധികരണം, ഒരുക്രിയയെ എങ്കിലും
നാമത്തെ എങ്കിലും ആശ്രയിച്ചു കാണുന്ന വി
ഭക്തികളുടെ പ്രയോഗം തന്നെ.
ഉ-ം. 'അവൻ രാമനെ അയച്ചു' എന്നതിൽ, 'രാമനെ' എന്ന
ദ്വിതീയ 'അയച്ചു' എന്ന ക്രിയയെ ആശ്രയിച്ചിരിക്കുന്നു; ഇതുപ്ര
കാരം തന്നെ, കൎത്തൃവിഭക്തി ഒഴികെ മറ്റെല്ലാവിഭക്തികളും
നാമത്തെ എങ്കിലും, ക്രിയയെ എങ്കിലും, ആശ്രയിച്ചിരിക്കും.

257. പ്രഥമ എപ്പോഴെങ്കിലും ആശ്രിതമായും വരുമൊ?
സ്ഥലം, പ്രമാണം, കാലം, പ്രകാരം എന്നുള്ള
അൎത്ഥങ്ങളോടെ പ്രഥമ ആശ്രിതമായും വരും.
i.) (സ്ഥലം.) സേനയെ നാലു 'ദിക്കും' അയച്ചു എന്നതിൽ 'ദിക്കു'
എന്ന പ്രഥമ സ്ഥലപ്രയോഗത്തിൽ 'അയച്ചു' എന്ന ക്രിയയെ
ആശ്രയിച്ചു;
ii.) (പ്രമാണം.) പത്തു 'യോജന' ചാടുവൻ; അരവിരൽ
'ആഴം' മുറികിൽ.
iii.) (കാലം.) 'പകൽ' കക്കുന്നവനെ 'രാത്രി' കണ്ടാൽ.
iv.) (പ്രകാരം.) കരയും 'ഭാവം' നിന്നാൻ.
ഇവറ്റോടു 'ഏ' അവ്യയം പലപ്പോഴും ചേരുന്നു.
ഉ-ം. 'ദൂരമേ' ചെന്നു.
പിന്നെ നിൎജ്ജീവനാമങ്ങളിൽ പ്രഥമ കൎമ്മാൎത്ഥ
മായും ആശ്രയിച്ചുവരും.
ഉ-ം. പശുക്കൾ 'പുല്ലു' തിന്നുന്നു.

258. ദ്വിതീയയുടെ പ്രയോഗം എങ്ങിനെ?

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-1.pdf/99&oldid=183902" എന്ന താളിൽനിന്ന് ശേഖരിച്ചത്