— 84 —
ഉ-ം. 'നീ തന്നെ അടിച്ചുവൊ?' എന്നതിൽ 'അവനെ’ എന്ന
കൎമ്മത്തെ മുമ്പിൽ പറഞ്ഞിരിക്കുന്ന വല്ല ആളുടെ പേൎക്കു പകരം
നില്ക്കുന്നതു കൊണ്ടു ആയതു തിരികയും പറയണം എന്നില്ല.
234. പല 'ആഖ്യകളെയും', 'ആഖ്യാതങ്ങളേയും', 'കൎമ്മങ്ങളെയും'
ചേൎക്കുന്നതു എങ്ങിനെ?
നാമങ്ങളായിരിക്കുന്ന പല ആഖ്യകളും, ആഖ്യാ
തങ്ങളും, കൎമ്മങ്ങളും, ചേൎക്കുന്ന മാതിരിയാവിതു:
i.) 'ഉം' അവ്യയത്താൽ.
ഉ-ം. 'അച്ഛനും അമ്മയും വന്നു'; 'വിശ്വാമിത്രൻ രാമനെയും
ലക്ഷ്മണനയും പുണൎന്നു.'
ii.) സമാസത്താൽ.
ഉ-ം. 'ബ്രഹ്മാവിഷ്ണുഗിരിശന്മാർ മൂവരും എഴുന്നെള്ളി' എന്ന
തിൽ 'ബ്രഹ്മാവു', 'വിഷ്ണു,' 'ഗിരിശൻ' എന്ന മൂന്നാഖ്യകൾ 'മാർ'
എന്ന ബഹുവചന പ്രത്യയത്താൽ ഒന്നാക്കി ചേൎത്തിരിക്കുന്നു.
'കൃത്യാകൃത്യങ്ങൾ ഇവ' എന്നതിൽ 'കൃത്യം' 'അകൃത്യം' എന്ന
രണ്ടു പദങ്ങൾ 'അങ്ങൾ' എന്ന ബഹുവചനപ്രത്യയത്താൽ
ഒന്നായി ചേൎന്നു ആഖ്യാതങ്ങളായി നില്ക്കുന്നു;
'രാമലക്ഷ്മണന്മാരെ ചെന്നെതിരേറ്റു,' ഇതിൽ 'രാമൻ' 'ലക്ഷ്മ
ണൻ' എന്നീരണ്ടു കൎമ്മങ്ങൾ 'മാരെ' എന്ന ദ്വിതീയബഹുവ
ചനപ്രത്യയത്താൽ ഒന്നാക്കി ചേൎത്തിരിക്കുന്നു.
പല ആഖ്യകളും ആഖ്യാതങ്ങളും കൎമ്മങ്ങളും ക്രി
യകളായിരുന്നാൽ, അവറ്റെ ചേൎക്കുന്ന മാതിരി
ആവിതു.
i.) ഭാവരൂപം ആക്കി 'ഉം' ചേൎക്കുന്നതിനാൽ
തന്നെ; ഒടുക്കത്തിൽ 'ചെയ്യ' ധാതുവിൽനിന്നു
ണ്ടായ ക്രിയയിൽ ഒന്നു വരെണം.
ഉ-ം. 'കുളിക്കയും ജപിക്കയും ചെയ്യുന്നതു നിത്യകൎമ്മാനുഷ്ഠാനം
തന്നെ' എന്നതിൽ 'കുളിക്കയും' 'ജപിക്കയും' ചെയ്യുന്നതു എന്നതു
ആഖ്യാതം.