താൾ:CiXIV68b-1.pdf/87

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 83 —

ക്കും; ഇങ്ങിനെ വാക്യത്തിൽ ആഖ്യയായിരിക്കയും
ചെയ്യും.
ഉ-ം. 'കിരാതനാൽ മൃഗം കൊല്ലപ്പെട്ടു' ഇതിൽ 'മൃഗം’ എന്നതു
കൎത്താവല്ല, എങ്കിലും ആഖ്യ തന്നെ, പ്രഥമയിൽ നില്പു.

231. ആഖ്യ അസ്പഷ്ടമായി വരുന്നതു എങ്ങിനെ എന്നു കാണിക്ക.
'പോ' എന്നു പറയുന്നതിൽ 'നീ പോ' എന്ന
ൎത്ഥം ഉണ്ടെങ്കിലും 'നീ' എന്ന പദം വേണ്ടാ;
'പോ' എന്നുള്ളതു പൂൎണ്ണവാക്യം ആകുന്നു താനും;
അപ്രകാരം തന്നെ 'വരും എന്നു പറയുന്നു'
എന്നുള്ള വാക്യത്തിൽ 'ജനങ്ങൾ പറയുന്നു'
എന്നുള്ള അൎത്ഥം ജനിക്കുന്നു.

281. ആഖ്യാതം കൂടെ അസ്പഷ്ടമായി വരുമൊ?
ആഖ്യാതം പലപ്പോഴും അസ്പഷ്ടം ആയ്വരും;
'അതുകൊണ്ടു എന്തു ഫലം?' എന്നുപറയുന്ന
ദിക്കിൽ 'ഉണ്ടു' എന്ന ആഖ്യാതത്തെ സ്പഷ്ടമാ
യ്പറയുമാറില്ല. അപ്രകാരം തന്നെ 'സൌഖ്യമോ
നിങ്ങൾ്ക്കു?' എന്നതിൽ, അൎത്ഥം നല്ലവണ്ണം വെളി
വാക്കേണമെങ്കിൽ 'സൌഖ്യമുണ്ടോ?' എന്നാ
യിരിക്കും; പിന്നെ 'ഞാൻ അങ്ങോട്ടു' എന്നതിൽ
'പോകും' എന്നതു അസ്പഷ്ടവും; 'എങ്ങു?' എന്ന
തിൽ ആഖ്യയും ആഖ്യാതവും രണ്ടും അസ്പഷ്ട
വും ആകുന്നു.

232. കൎമ്മം അസ്പഷ്ടമായ്വരുന്നതുണ്ടൊ?
മുമ്പെ പറഞ്ഞതു കൊണ്ടൊ, മറ്റുവല്ല സംഗതി
കൊണ്ടൊ, കൎമ്മം ഇന്നതെന്നു ധരിപ്പാൻ എളു
പ്പമായാൽ ആയതു സ്പഷ്ടമായ്വരുന്നതു ദുൎല്ലഭം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-1.pdf/87&oldid=183890" എന്ന താളിൽനിന്ന് ശേഖരിച്ചത്