താൾ:CiXIV68b-1.pdf/80

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 76 —

ഉ-ം. താമസം, 'താമസിക്കു'; ഭോഗിക്കു';
'ആശ്രയിക്കു', 'ആശ്രിക്കു;'
ii.) ഇകാരാന്തമുള്ള നാമങ്ങളിൽനിന്നു.
ഉ-ം വിധി, 'വിധിക്കു'; 'സൃഷ്ടിക്കു' ഇത്യാദി.
iii.) 'അനം' എന്നന്തമുള്ള നാമങ്ങളിൽനിന്നു.
ഉ-ം. മോഷണം, 'മോഷണിക്കു'.
പലതിലും 'അനം' ലോപിച്ചുപോകും.
ഉ-ം വൎദ്ധനം, 'വൎദ്ധിക്കു', അൎപ്പണം, 'അൎപ്പണിക്കു', 'അൎപ്പിക്കു'.
iv.) 'താ' എന്ന കൎത്തൃ നാമത്തിൽനിന്നു.
ഉ-ം. മോഷ്ടാ, 'മോഷ്ടിക്കു'.

സമാസിതങ്ങൾ.

209. സമാസിതം എന്നതു എന്തു?
ഒന്നിൽ അധികം പദങ്ങൾ ചേരുകയാൽ ഒര
ൎത്ഥം തന്നെ ജനിക്കുന്നതിന്നു സമാസിതം
എന്നു പേർ; ആദ്യത്തിൽ വരുന്ന പദത്തിന്നു
പൂൎവ്വപദമെന്നും, അതിൻ വഴിയെ വരുന്ന
പദത്തിന്നു പരപദം എന്നും പറയാം.

210. സമാസിതനാമത്തിൽ പൂൎവ്വപദത്തിന്റെ രൂപം എങ്ങിനെ?
അധികം നാമങ്ങളിൽ, സമാസത്താൽ ചേരുന്ന
പൂൎവ്വപദം പ്രകൃതിയായാലും മതി.
ഉ-ം. 'തീക്കൽ', 'നരിപ്പൽ', 'മഴക്കാലം', 'പെൺകുല', 'ഉൾത്താർ',
'രാക്കൺ', 'പിലാവില' എന്നിവറ്റിൽ 'തീ', 'നരി', 'മഴ',
'പെൺ', 'ഉൾ', 'രാ', 'പിലാ' എന്നീപ്രകൃതികൾ സമാസത്തി
ന്റെ പൂൎവ്വപദം ആകുന്നു.

211. പൂൎവ്വപദം എപ്പോഴും നാമം തന്നെ ആയിരിക്കേണം എ
ന്നുണ്ടൊ?
പൂൎവ്വപദം എപ്പൊഴും നാമം തന്നെ ആയിരി
ക്കേണം എന്നില്ല; ഭൂതക്രിയാന്യൂനവും ആയി
രിക്കാം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-1.pdf/80&oldid=183883" എന്ന താളിൽനിന്ന് ശേഖരിച്ചത്