താൾ:CiXIV68b-1.pdf/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 13 —

'എൻ +പോറ്റി' = 'എമ്പോറ്റി',
'വരും +തോറും' = 'വരുന്തോറും',
'ചാകും +നേരം' = 'ചാകുന്നേരം',
'പെരും +കോവിൽ' = 'പെരിങ്കോവിൽ.'
മറ്റു അക്ഷരങ്ങളിലും ദുൎല്ലഭമായി കാണും.
ഉ-ം. 'എൺ +ദിശ' = 'എണ്ഡിശ',
'പിൺ +തലം' = 'പിണ്ടലം',
'മുൻ +കാഴ്ച' = 'മുല്ക്കാഴ്ച',
'പിൻ +പാടു' = 'പില്പാടു',
'നെൽ +മണി '= 'നെന്മണി',
'ഉൾ +മോഹം' = 'ഉണ്മോഹം'.

52. ദിത്വം എവിടെ വരും?
താലവ്യസ്സ്വരങ്ങളിലും, ദീൎഘസ്സ്വരങ്ങളിലും, മു
റ്റുകാരത്തിലും, പിന്നെയും, മറ്റും പദാദിയിൽ
ഒരുഖരം കൂടിയാൽ, ദ്വിത്വം പലപ്പൊഴും വേണ്ടി
വരും.
ഉ-ം. 'തീ + പറ്റി' = 'തീപ്പറ്റി',
'പിലാ + കീഴു' = 'പിലാക്കീഴു',
'പുള്ളി + പുലി + തോൽ' = 'പുള്ളിപ്പുലിത്തോൽ',
'പുതു + ചൊൽ' = 'പുതുച്ചൊൽ',
'പോർ + കളം' = 'പോൎക്കളം'.
('പട+ജനം' = 'പടജ്ജനം'; 'ഒറ്റ+ശരം' = 'ഒറ്റശ്ശരം'.
മുതലായ മൃദുക്കളിലും അതു ചിലപ്പോൾ വരും.)
അൎദ്ധാക്ഷരാന്തമായ ഏകാക്ഷരഹ്രസ്വത്തി
ൻ മേൽ സ്വരം വന്നാൽ, ദ്വിത്വം വരും.
ഉ-ം.' കൺ +ഇല്ല' = 'കണ്ണില്ല'.

53. ദ്വിത്വം ലോപത്തോടും കൂടെ പ്രയോഗിക്കുമൊ?
ദ്വിത്വം ലോപത്തോടു കൂടെ സമാസങ്ങളിൽ
പ്രയോഗിക്കാം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-1.pdf/17&oldid=183820" എന്ന താളിൽനിന്ന് ശേഖരിച്ചത്