താൾ:CiXIV68b-1.pdf/104

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 100 —

'ഉൾ' മുതലായ പലനാമങ്ങളെയും എടുക്കാം. ഇ
വകൾ പ്രഥമയോടോ, ആദേശരൂപത്തോടോ,
സമാസമായി ചേരുകയും ചെയ്യും.
ഉ-ം. നെഞ്ചകം, കണ്ണിങ്കാൽ (കണ്ണിങ്കൽ) കാന്മേൽ, (കാല്മേൽ)
കൈയുൾ ഇത്യാദി.

270. വിഭക്തിപ്രത്യയങ്ങൾക്കു പകരമായ്താൻ, സഹായമായ്താൻ വരു
ന്ന ക്രിയകൾ ഏവ?
1. തൃതീയക്കുപകരം 'കൊണ്ടു' എന്ന ക്രിയാ
ന്യൂനംപ്രധാനം. ഇതു സജീവനാമങ്ങളുടെ ദ്വി
തീയ വിഭക്തിയെ ഭരിക്കുന്നു.
ഉ-ം. അവനെ 'കൊണ്ടു' ചെയ്യിച്ചു; [ഇതിൽ 'കൊണ്ടു' എന്ന ക്രി
യ 'ചെയ്യിച്ചു' എന്നതിനാൽ പൂൎണ്ണം;] ഇപ്രകാരം തന്നെ
'തൊട്ടു', 'ചൊല്ലി', 'കുറിച്ചു' എന്ന ക്രിയാന്യൂനങ്ങളും പ്രധാനമായി വരുന്നു.
ഉ-ം. അതിർ 'തൊട്ടു' പിശകി; നാടു 'ചൊല്ലി' പിണക്കം;
നിന്നെ 'കുറിച്ചില്ല' ശങ്ക.
2. സാഹിത്യത്തിന്നുപകരം പ്രഥമവിഭക്തിയിൽ
'ഉം' എന്ന അവ്യയത്തോടുകൂടെ 'ആയി' എന്ന
ക്രിയാന്യൂനത്തെ ചേൎക്കും.
ഉ-ം. ഞാൻ 'അവനുമായ്' വന്നു, എന്നതിൽ, 'അയ്' എന്ന
ക്രിയ, 'വന്നു' എന്നതിനാൽ പൂൎണ്ണം; 'ആരുമായിട്ടു' യുദ്ധം; ൟ
പ്രയോഗത്തിൽ 'ഒന്നിച്ചു', 'ഒത്തു', 'കലൎന്നു', 'പൂണ്ടു' മുതലായ
ക്രിയാന്യൂനങ്ങളെയും എടുക്കാം.
3. 'ആയി', 'ആയ്ക്കൊണ്ടു', 'വേണ്ടി' മുതലായ
ക്രിയാന്യൂനങ്ങൾ കാരണം, അല്ലെങ്കിൽ നിമി
ത്താൎത്ഥത്തിന്നായി ചതുൎത്ഥിക്കു ചേൎക്കാം.
ഉ-ം. 'ഗുരുവിനായി ചെയ്തു'; ഇതിൽ 'ആയി' എന്ന ക്രിയയു
ടെ ആഖ്യ അസ്പഷ്ടം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-1.pdf/104&oldid=183907" എന്ന താളിൽനിന്ന് ശേഖരിച്ചത്