താൾ:CiXIV68b-1.pdf/103

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 99 —

3. (ഗമനം.) അവർ 'കോവിൽക്കൽ' ചെന്നു; 'മണ്ണിൽ' വീണു.
4. (കാലം.) 'ആദിയിങ്കലെ' ഒഴിവു.
5. (വിഷയം.) 'മണ്ണിൽ' മോഹം; 'ദീനരിൽ' കൃപ.
6. (ഭയചിന്താദി.) 'പോരിൽ' ഭയം;
7. (താരതമ്യം.) 'മുന്നേതിൽ' ഏറ്റം തെളിഞ്ഞാർ; 'അതിൽ'
ഇതു നല്ലതു;
8. (അധികാരം.) 'എന്നിൽ' ഉള്ള ദ്രവ്യം;
9. (പ്രകാരം.) 'തെളിവിൽ' പാടി; 'കിണറ്റിൽ' പന്നി;
10. (നിൎദ്ധാരണം.) 'വസ്തുവിങ്കൽ' ഷൾഭാഗം.

268. ആദേശരൂപത്തിന്റെ പ്രയോഗം എങ്ങിനെ?
ആദേശരൂപം സപ്തമിയുടെ പ്രയോഗങ്ങളി
ലും, ചതുൎത്ഥിയുടെയും, ഷഷ്ഠിയുടെയും, ചിലപ്ര
യോഗങ്ങളിലും വരും.
ഉ-ം. 'അകത്തു' ചെന്നു; 'വീട്ടു' പണി; നന്നെ 'ദൂരത്ത'കുന്നു.

വിഭക്തിസഹായങ്ങൾ.

269. വിഭക്തിപ്രത്യയങ്ങൾക്കു പകരമായി വരുന്ന നാമങ്ങൾ ഏവ?
1. തൃതീയവിഭക്തിക്കു പകരം പ്രഥമവിഭക്തി
ളോടുകൂടെ 'മൂലം', 'കാരണം', 'ഹേതു', മുതലായ
നാമങ്ങൾ വരും; 'ആയി' എന്ന ക്രിയ അസ്പഷ്ടം.
ഉ-ം. സങ്കടം 'മൂലം'; അതു'കാരണം'; അതു'ഹേതു'.
2. ചതുൎത്ഥി വിഭക്തിക്കു പകരം 'നിമിത്തം', 'വ
രെ', മുതലായ നാമങ്ങൾ; 'ആയി' എന്ന ക്രിയ
സ്പഷ്ടവും അസ്പഷ്ടവുമായും വരും.
ഉ-ം. ചൊന്നതു'നിമിത്തം' ക്രുദ്ധിച്ചു ദശാസ്യൻ; ഗംഗാനദി'വ
രെ' ചെന്നു.
3. സപ്തമിവിഭക്തിക്കുപകരം സ്ഥലത്തിന്റെ
അൎത്ഥമുള്ള 'അകം', 'കാൽ', 'മേൽ', 'മുൻ', 'കൈ',


6*

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-1.pdf/103&oldid=183906" എന്ന താളിൽനിന്ന് ശേഖരിച്ചത്