താൾ:CiXIV68b-1.pdf/100

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 96 —

ദ്വിതീയ കൎമ്മാൎത്ഥമായിട്ടു ക്രിയകളെ ആശ്രയി
ക്കുന്നു.
ഉ-ം. 'എന്നെ' താങ്ങി.
എങ്കിലും ചില ദ്വിതീയകൾ അകൎമ്മകക്രിയക
ളെയും ആശ്രയിക്കും.
ഉ-ം. 'അവരെ' അകന്നു; 'ദേവനെ' കൂപ്പി; 'എന്നെ' പിരിഞ്ഞു.

259. രണ്ടു ദ്വിതീയയും ഒരുവാക്യത്തിൽ തന്നെ ചേരുമൊ?
രണ്ടു ദ്വിതീയയും ദ്വികൎമ്മകക്രിയകളോടു ചേരും.
ഉ-ം. 'ആയതിനെ' 'എന്നെ' ഉപദേശിച്ചു; 'അവനെ' യമലോ
കത്തെ' പൂകിച്ചു.

260. ദ്വിതീയ, ക്രിയയെ അല്ലാതെ നാമത്തെയും ആശ്രയിച്ചു നി
ല്ക്കുമൊ?
ദ്വിതീയ, ക്രിയയെ അല്ലാതെ പ്രിയാപ്രിയ
നാമങ്ങളെയും ആശ്രയിച്ചുകാണുന്നു.
ഉ-ം. 'ആരെയും' പ്രിയം ഇല്ല; 'നമ്മെ' കൂറുള്ളോർ; 'നമ്മെ'
ദ്വേഷം ഉണ്ടു.

261. തൃതീയയുടെ പ്രയോഗം എങ്ങിനെ?
തൃതീയക്കു, 1. കൎമ്മത്തിൽക്രിയയുടെ കൎത്താവു,
2. കഴിവു, 3. കാരണം, 4. കരണം, 5. വിഭാഗം
6. ഗമനത്തിന്റെ സ്ഥലം ഈ ആറു പ്രയോ
ഗങ്ങൾ പ്രധാനം.
1. ഉ-ം. (കൎമ്മത്തിൽക്രിയയുടെ കൎത്താവു.) കേരളഭൂമി 'പരശു
രാമനാൽ' പടക്കപ്പെട്ടു;
2. (കഴിവു.) 'എന്നാൽ' കഴിയാത്തതു;
3. (കാരണം.) 'അൎത്ഥത്താൽ' വലിപ്പം;
4. (കരണം.) 'വാളാൽ' വെട്ടി;
5. (വിഭാഗം.) 'പത്തുതലകളാൽ' ഒന്നു.
6. (ഗമനത്തിന്റെ സ്ഥലം.) 'പിന്നാലെ' ചെന്നു.

262. സാഹിത്യം എന്നതു എന്തു?

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-1.pdf/100&oldid=183903" എന്ന താളിൽനിന്ന് ശേഖരിച്ചത്