താൾ:CiXIV68a.pdf/206

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 194 —

1. IT EXPRESSES ACTION PRECEDING THOSE OF THE FINITE VERB
AND OTHER PARTS OF THE VERB, WHICH SHOW A BREAK IN THE
SENTENCE.

പ്രധാനക്രിയെക്കും വാചകമദ്ധ്യത്തിങ്കലെ മുറ്റുവിനെക്കും
മറ്റും മുഞ്ചെല്ലുന്ന ക്രിയയെ കുറിപ്പാനായി സംസ്കൃതക്ത്വാന്തം
(ത്വാ) പോലെ മുൻവിനയെച്ചം പ്രയോഗിച്ചു വരുന്നു. കാല
ശക്തിയോടു ക്രിയകളുടെ തുടൎച്ചയെ കുറിക്കും.

a) Describing sequel of action.

ഉ-ം കഴുതയെന്നറിഞ്ഞു എയ്തു കൊന്നു. അകത്തു ചെന്നു വാതിരി അടെച്ചു വടി
എടുത്തു കൊണ്ടു നന്നെ അടിച്ചാൽ. അവർ വന്നു പണം കൊടുത്തു പുറപ്പെട്ടു പോയി
(=വരികയും, കൊടുക്കയും, പുറപ്പെടുകയും, പോകയും ചെയ്തു.)

b) The last Verb by its Tense imparts a colour to the Participle.

അവസാനക്രിയ ഭാവിയോ മറ്റോ ആയാൽ ശേഷം മുൻ
വിനയെച്ചങ്ങൾക്കു ഭാവ്യൎത്ഥവും മറ്റും ജനിക്കും.

ഉ-ം അവർ വന്നു പണം കൊടുത്തു പുറപ്പെട്ടു പോകും (=വരും, കൊടു
ക്കും, ഇത്യാദി) വീണു കിടക്ക തക്കവണ്ണം (=വീഴതക്കവണ്ണം, കിടക്കത
ക്കവണ്ണം) അറയിൽ ചെന്നിരിപ്പിൻ (=ചെല്ലുവിൻ, ഇരിപ്പിൻ) ഇന്ന
വൻ കണ്ടു കാൎയ്യം എന്തെന്നാൽ (=കാണേണം, ചെയ്യെണം) (563 ഉ
പമേയം)

c) Exceptions from the identity of Subject.

സമകൎത്താവു പ്രമാണമെങ്കിലും ഓരോ അപവാദങ്ങൾ ഉ
ണ്ടു. വിശേഷിച്ചു ഇട്ടു എന്നൎത്ഥം ജനിക്കുമ്പോൾ.

ഉ-ം യുദ്ധം കഴിഞ്ഞു പുരപ്രവേശം ചെയ്തു (ശി. പു)=കഴിഞ്ഞിട്ടു തിരിയ വ
ന്നിങ്ങു വിലോകിപ്പാനുണ്ടോ? (കേ. രാ.) ചേടിമാർ ചൂഴറ്റു വന്നു തുടങ്ങിനാൾ (കൃ.
ഗാ.) ഞാൻ പിറന്നു (പിറന്നിട്ടു) ൬ മാസം ആയി. (ആയി, ആയിട്ടു ഉപ
മേയം.)

2. BESIDES THE TEMPORAL IT HAS ALSO AN INSTRUMENTAL
SIGNIFICATION.

572. a.) കാലാൎത്ഥം അല്ലാതെ കാരണാൎത്ഥവും നടപ്പു.

ഉ-ം ചോര വയറ്റിൽ നിറഞ്ഞു മരിക്കും (മ. മ.) ദേഹം നുറുങ്ങി പതിച്ചാരിരി
വരും (സീ. വി.) നീ പിരിഞ്ഞു ഞാൻ സങ്കടം കൊള്ളുന്നതു (കേ. രാ.) പലതും പറ
ഞ്ഞു പകൽ കളയുന്ന നാവു (വി. ന. കീ. with talking) നിന്നെ—കണ്ടേ നിന്നുത്

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/206&oldid=182341" എന്ന താളിൽനിന്ന് ശേഖരിച്ചത്