താൾ:CiXIV68a.pdf/175

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 163 —

പിന്നെ ഗത്യൎത്ഥമാവിതു-എ.

അവളെ ജാരൻ തങ്കലെ നിയോഗിച്ചു (പ. ത.) പരൻ തങ്കലെ ലയിപ്പോളം (ഭാ
ഗ.) കാതിലെ ചൊന്നാലും. ഏതിലേയും പായും (പ. ചൊ.) മാലതി തങ്കലെ വണ്ടു
ചാടും (കൃ. ഗ.) സൎവ്വലോകം തങ്കലെ അടക്കികൊണ്ടു (ഉ. രാ.) സ്ഥാനം പന്നിയൂർ
കൂറ്റിലെ അടങ്ങി (കേ. ഉ.)

അദ്ദിക്കെ പോവാൻ. എദ്ദിക്കെ പോയവൻ (കൃ. ഗ.) 126.

2.) നോക്കി-മുതലായ വിനയെച്ചങ്ങൾ (അങ്ങോക്കി=അ
ങ്ങുപട്ടു 126.)

പിന്നോക്കി മണ്ടുന്നു. വിണ്ണിനെ നോക്കി നടന്നാൻ (കൃ. ഗ.) വഴിയോക്കി ഓ
ടി. വായു അകത്തു നോക്കി വലിക്കും (മ. മ.) പുരം നോക്കിപ്പോയാർ (മ. ഭാ.)

പട്ടു (പെട്ടു) വടക്കോട്ടു, തെക്കോട്ടു, വെള്ളത്തിലോട്ടു നോക്കി.

ദ്യോവിനെ മുന്നിട്ടു പോയി (മ. ഭാ.) പശ്ചിമദിക്കിനെ മുന്നിട്ടു. വാനിടം മുന്നി
ട്ടു പോകത്തുടങ്ങിനാർ (കൃ. ഗാ.)

നേരിട്ടു (521) അവൻ്റെ മെയ്ക്കിട്ടു വീണു (Arb.)

3.) ആമാറു (468, 2.)

ഹിമവാങ്കലാമാറു ചെന്നു (ദേ. മാ.) ജനനീസമീപത്താമാറ് എറിഞ്ഞു (കേ. രാ.)
തേരിലാമാറു കരേറി; അവരെ മുന്നിലാമാറു വരുത്തി (മ. ഭാ.) അവളുടെ മുന്നിലാമാറു
ചെന്നു; തട്ടിന്മേലാമാറു ചാടി (നള.)

തെരുവിലേക്കാമാറു ഗമിക്ക (നള.) ഇന്ദ്രപ്രസ്ഥത്തിലേക്കാമാറു വന്നു (മ. ഭാ.)

മുഖത്തിലാമാറു നോക്കി (കൃ. ഗാ.) രാജ്യം അവങ്കലാമാറു സമൎപ്പിച്ചു. കഴുത്തിലാ
മാറകപ്പെട്ട പാശം (ഭാഗ.) ഭാൎയ്യാകയ്യിലാമാറു നല്കി (പ. ത.) ബലം അകത്താമാറ
ടങ്ങിക്കിടക്ക (കേ. രാ.) തേരിന്മേലാമാറു നോക്കി (സ. ഗോ.)

4.) ചതുൎത്ഥി തന്നെ.

തെക്കു ദിക്കിനായ്ക്കൊണ്ടു നടക്കൊണ്ടാർ (മ. ഭാ.)

5.) കൊണ്ട.

മലയോടു കൊണ്ടക്കലം എറിയല്ല (പ. ചൊ.) ആയവൻ കയ്യിൽ കൊണ്ടക്കൊ
ടുത്തു (പ. ത.) ആശ്രമത്തിങ്കൽ അവളെക്കൊണ്ടയാക്കി പോന്നീടുക. (ഉ. രാ.)

6.) കൊള്ള.

ആ രാജ്യം കൊള്ള പടെക്കു പോയി. അവനെക്കൊള്ള പട കൊണ്ടുപോയി
(ഠി.) അമ്പുമാറത്തു കൊള്ളത്തറപ്പിച്ചു (കേ. രാ.) ഭഗവാനെക്കൊള്ള (=ആണ-കേ. ഉ.)

7.) നിലയം പ്രതി പോയി (ഭാഗ.) 421.

509. The Locative Dative denoting സ്ഥലചതുൎത്ഥി തന്നെ
ഗതിയുടെ അൎത്ഥത്തിന്നു പ്രമാണമായതു.

21*

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/175&oldid=182310" എന്ന താളിൽനിന്ന് ശേഖരിച്ചത്