താൾ:CiXIV68a.pdf/168

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 156 —

1.) Term of Location ഗോപുരദ്വാരത്തു പാൎത്തു (നള.) ആലിൻവേരുകൾ
നിലത്തൂന്നി. കോലാപ്പുറത്തു കിടന്നു (പ. ത.) ദൂരത്തിരിക്ക. സമീപത്തുണ്ടു. കൈവ
ശത്തുള്ളതു. ഇങ്ങിനെ ആധാരാൎത്ഥം.

2.) Dative Locative പിന്നെ സ്ഥലചതുൎത്ഥിയുടെ അൎത്ഥം.

ൟഴത്തു ചെന്നു. യോഗത്തു വരുത്തി. തീരത്തണെച്ചു (കേ. ഉ.) നിലത്തു വ
ണങ്ങി. പിറന്നേടത്തു ഗമിക്ക. (കേ. ര.) കൂത്തരങ്ങത്തു പുക്കു. പരലോകത്തു ചേ
രുവൻ. വെളിച്ചത്തു കാട്ടുന്നു (മ. ഭാ.) വെളിച്ചത്തു വാ. നിൻ വശത്തു വരാ (കൃ.
ഗ.) വശത്തായി വന്നു. (ദേ. മാ.) ലോകത്ത് എഴുന്നരുളി (നള.)

3.) Term of Time കാലാൎത്ഥം

അറ്റത്തു വന്നാൻ, കാലത്തനൎത്ഥം അനുഭവിക്ക. (പ. ത.) ഒടുക്കത്തു കൈവല്യം
വരും (ദേ. മാ.) പുറത്താക്കി നിമിഷത്തവർ (കേ. ര.) നേരത്തു പെറും ഗോക്കൾ.
കാലത്തു വിളയും കൃഷി (ദ. നാ.) കാലത്തെ നേരത്തെ എഴുനീല്ക്കും (ശീല.)

4.) Term of Measure പ്രമാണക്കുറിപ്പു.

സ്ഥാനത്തെളിയോൻ (പ. ചൊ)=കൊണ്ടു. 436,1.

5.) Occurring in Nouns ending in ഉ — ഉകാരാന്തങ്ങളിൽ
നടക്കുന്നവ.

അന്തിക്കിരുട്ടത്തു (കൃ. ച.) കോണത്തിരിക്ക. കടവത്തെത്തും. (പ. ചൊ.) മാറ
ത്തു ചേൎത്തു=മ. പാഞ്ഞു. തെരുവത്തു വാണിയം ചെയ്തു. സരസ്സിൻവക്കത്തു (പ. ത.)
നാലു വക്കത്തും കാത്തു (മ. ഭാ.) വെയിലത്തു കിടക്ക (വൈ. ച.) കാറ്റത്തു ശാഖാഗ്ര
ഫലം പോലെ. ആ കൊമ്പത്തു 2 ഫലം. പാത്രം അടുപ്പത്തു വെച്ചു (നള.) മൂക്കത്തു
കൈ വെച്ചു. വിളക്കത്തു നോക്കി (ശി. പു.) വയറ്റത്തു കൊണ്ടു (മ. മ.) ഇങ്ങിനെ
അത്തു എന്നതു. നാട്ടഴിഞ്ഞതു (കേ. ഉ.) എന്നുള്ളതും സപ്തമീഭാവ
ത്തെ വരുത്തുവാൻ മതി.

492. 2. ഇൻ-Possessive Singular. ഇൻ എന്നതു സമാസ
രൂപമായും (166, 3) ഷഷ്ഠിക്കുറിപ്പായും നടക്കും. തമിഴിൽ പഞ്ച
മിയായും ഉണ്ടു. (470.)

1.) അന്നത്തിൻ പൈതലെ (കൃ. ഗ.) കണക്കിന്നതിവേഗവും (വ്യ. മാ.) ശ്വാ
സത്തിൻവികാരം (വൈ. ച.) പൊന്നിൻപാത്രങ്ങൾ (മ. ഭാ.) പൊന്നിൻ കിരീടം
(സ. ഗോ.) ചെമ്പിൻ പാവ (വില്വ.) ധാതാവിന്നരുളപ്പാടു. തൃക്കാലിന്നിണ (പ. ത.)
കരിമ്പിൻ തോട്ടം (പ. ചൊ.) കേരളഭൂമിയിൻ അവസ്ഥ (കേ. ഉ.)

Two Possessives വിശേഷാൽ രണ്ടു ഷഷ്ഠികൾ കൂടുന്നേടത്തു
വരും.

ശ്വാവിൻ്റെ വാലിൻവളവു (പ. ത.) പിതാവിൻ്റെ ശ്രാദ്ധവാസരത്തിൻനാൾ
(ശി. പു.)

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/168&oldid=182303" എന്ന താളിൽനിന്ന് ശേഖരിച്ചത്