താൾ:CiXIV68a.pdf/143

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 131 —

സംസ്കൃതപ്രയോഗമായ്തു.

അവനെ അഗസ്ത്യേന നശിപ്പിച്ചു. നക്രേണ കാല്ക്കു കടിപ്പിച്ചു. (ഹ. വ.)

419. Nouns of likes and dislikes require the Accusative ക്രിയ
കളോടല്ലാതെ പ്രിയാപ്രിയനാമങ്ങളോടും ദ്വിതീയ ചേരും.

ഉ-ം ഭജനമില്ല ദേവന്മാരെ ( = ഭജിക്ക.) ഇഷ്ടം ഇല്ലേതും എനിക്ക നാ
ല്വരെയും (ദ. ന.) കുമാരനോളം പ്രിയം എന്നുള്ളിൽ ആരെയും ഇല്ല. (അ. ര.) ആ
രെയും മാനം ഉണ്ടാകയില്ല (സഹ.) ഭൃത്യന്മാരെ വിശ്വാസം നമുക്കില്ല (നള.)
ദേവകളെ സ്നേഹം ഒട്ടേറയില്ല. ദേവവൈരികളെ ദ്വേഷം ഇല്ല. നമ്മെ കൂ
റുള്ളോർ (മ. ഭാ.) ജനനിക്കു സൂതനോളം കൂറ് ആരെയും ഉണ്ടാകയില്ല (കേ. ര.) ത
പസ്സിനെ കാംക്ഷ ഉള്ളു മമ. നിന്നെ സ്നേഹം വ്യാസനു പാരം (ഭാഗ.)— നമ്മേ
ദ്വേഷമേ ഉണ്ടായ്വരും വീരൎക്കു. സജ്ജനത്തിന്നു നിന്ദയില്ല ദുൎജ്ജനത്തെയും (മ. ഭ.)
ഉൾത്താരിൽ ഉണ്ടേറ്റംധിക്കാരം നമ്മെ എല്ലാം (കൃ. ഗ.) നാണമില്ലാരെയും
(കൃ. ച.) രാമചന്ദ്രനെ ഉള്ള ഭീതി (അ. ര.) ആരെയും
പേടി കൂടാതെ. ആരെയും ഭേദം കൂടാതാതാസ്ഥ (പ. ത.) സപ്തമിയെ 500 കാണ്ക.

420. These dispositions are pointed out by the adverbial parti-
ciple കുറിച്ചു ഈ വിഷയാൎത്ഥം വരുത്തുവാൻ കുറിച്ചു എന്നതും
നടക്കും.

ആരെക്കുറിച്ചു പ്രീതി (ദേ. മാ.) ദുൎജ്ജനത്തെ കുറിച്ചുള്ള വിശ്വാസം (അ. രാ.)
എന്നെ കുറിച്ചു പൊറുത്തു കൊള്ളെണം. നിങ്ങളെക്കുറിച്ചു സന്തുഷ്ടൻ (മ. ഭാ.) എ
ന്നെ കുറിച്ചനുഗ്രഹം ചെയ്ക-(നള.)

ഭീമസേനനെക്കുറിച്ചു വൈരം (മ. ഭാ.) ഒരുത്തരെ കുറിച്ചപമാനമില്ല അസൂയ
യും ഇല്ല (കേ. ര.) നിന്നെക്കുറിച്ചില്ല ശങ്ക. (നള.)

കാൎയ്യസാദ്ധ്യത്തെക്കുറിച്ചുദ്യോഗം (പ. ത.) അവരെക്കുറിച്ചഭിചാരം ചെയ്ക. (ചാ
ണ.) ദേവനെക്കുറിച്ചു തപസ്സു തുടങ്ങി (ഉ. രാ.) ശങ്കരന്തന്നെ തപസ്സു ചെയ്തു. എ
ന്നിങ്ങിനെ വെറും ദ്വിതീയയും.

421. പ്രതി, വിഷയം, തൊട്ടു convey the same meaning പ്രതി
മുതലായതിന്നും ഈ താല്പൎയ്യം ഉണ്ടു.

1.) ആശ്രമം പ്രതി പോയാൻ (=ആശ്രമത്തെക്കുറിച്ചു.) കോപമാം പ്ര
തി. അശ്വം പ്രതിവാദം ഉണ്ടായി തമ്മിൽ (മ. ഭാ.)—

2.) പ്രാണികൾ വിഷയമുള്ളനുകമ്പ (മ. ഭാ.) ജന്തുക്കൾ വിഷയമായി
കൃപ ആൎക്കുമില്ല. (ഹ. പ.) നാരായണ വിഷയം പ്രതിദ്വേഷി. (ഭാഗ.)

3.) എന്നെ തൊട്ട് ഇന്നും അൻ്പു പുലമ്പെണം (കൃ. ഗാ.)

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/143&oldid=182278" എന്ന താളിൽനിന്ന് ശേഖരിച്ചത്