താൾ:CiXIV68a.pdf/141

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 129 —

a. അവനെ ചേൎന്നു, ചെന്നണഞ്ഞു (കൃ. ഗ.) എന്നെ അടുത്തു. എന്നെ അനുസ
രിക്ക. നിന്നെ പിരിഞ്ഞു—(444.) ഭൂപനെ വേർ പിരിയാതെ (വേ. ച.) ഇവരെ ഒ
ക്കയും അകന്നു (കേ. രാ.)—എന്നിങ്ങിനെ സാഹിത്യപക്ഷത്തിൽ.

b. പുഴകടന്നു, ദുൎഗ്ഗതികടക്കും (വൈ. ച.) വിമാനം, കപ്പൽ, അശ്വം ഏറി; ഗ
ജത്തിൻ കഴുത്തേറി (മ. ഭാ.) അവിടം പുക്കു-(ഉ. ര.) സ്വൎഗ്ഗം പുക്കു; നഗരമകം പു
ക്കു (മ. ഭ.) ഭവനം പൂകി, ഗൃഹം പ്രവേശിച്ചു (കേ. രാ.)—ഊരെ, ഭൂപനെ പ്രാപി
ച്ചു-രാജ്യങ്ങളിൽ നിന്നെ പ്രാപിപ്പിക്കും-(നള.) നാകത്തെ ഗമിച്ച (കേ. രാ.) മോ
ക്ഷത്തെ സാധിക്ക (വില്വ.) ഇങ്ങനെ സപ്തമിപക്ഷത്തിൽ.

2.) The Object has partly or wholly the meaning of a Verb കൎമ്മ
ത്തിന്നു ക്രിയയുടെ അൎത്ഥം താൻ, അൎത്ഥാംശം താൻ വരുന്ന
ക്രിയകൾ.

ഉ-ം ജാതിസ്വഭാവമാം ശബ്ദത്തെ ശബ്ദിച്ചാൽ (കേ. ര.) മഹാ ദു:ഖം ദു;ഖിച്ചു
(നള.)— അഞ്ജനവൎണ്ണത്തെ വിളങ്ങി (മ. ഭ.) കത്തി മീൻ നാറും. ചാരിയതു മണ
ക്കും (പ. ച.) അപ്പം പഴക്കം മണത്തു.

414. Some Verbs of worshipping, saluting etc. are active and
neutral തൊഴാദികൾ ചിലതു (406.) അകൎമ്മകവും സകൎമ്മകവും
ആയ്വരും.

ഭഗവാൻ്റെ പാദം കൂപ്പി (വില്വ.) ഹനുമാനെ പോറ്റി എന്നു വീണാൾ (കേ.
ര.) കൈകൾ കൂപ്പി; ദേവനെ കൂപ്പി (നള.) നിന്നെ വണങ്ങുന്നേൻ (പ. ത.) കാക്ക
ൽ വണങ്ങ; നിലത്തു വണങ്ങ; (കൃ. ഗ.) വിപ്രൎക്കു വണങ്ങിനാൻ (കേ. ര.)

415. Some Verbs of saying, speaking, asking etc. have two Objects
ദ്വികൎമ്മങ്ങൾ ചിലതുണ്ടു. മൂന്നു വകയിൽ ചൊല്ലാദികൾ
തന്നെ.

1.) പിതാവ് എന്നെ പരുഷവാക്കു ചൊല്ലും (കേ. ര.) ഭ്രാന്തുണ്ടിവൎക്കെന്നു
ചൊല്ലുവോർ എങ്ങളെ. ഇല്ലാത്തതിന്നു ഇവൾ എന്നെപ്പറയുന്നോൾ (കൃ. ഗ.) ഇഷ്ടവാ
ക്കു പറഞ്ഞൊരു നമ്മെ കഷ്ടവാക്കു പറഞ്ഞവൻ തന്നെ (സ. ഗോ.) എന്നെ ചി
ല ദുൎവ്വചനങ്ങൾ ചൊന്നാൻ. (മ. ഭാ.) ഭാൎയ്യയെ കുറ്റമല്ലാതെ പറകയില്ല (ശീല.) ഭഗ
വതിയെ ഞാൻ പെ പറഞ്ഞു (ഭാഗ.) എന്നിങ്ങിനെ പുരുഷദ്വിതീയയും
വരും.

2.) അഭിമതങ്ങളെ വസിഷ്ഠനെ പ്രാൎത്ഥിച്ചു. നിന്നെ ഞാനിരക്കുന്നു. (കേ.
രാ.) ശാപമോക്ഷത്തെ അപേക്ഷിച്ചു. നകുലനെ പ്രാൎത്ഥിച്ചു (=നകുലനെ നല്കു
വാൻ. മ.ഭാ.)

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/141&oldid=182276" എന്ന താളിൽനിന്ന് ശേഖരിച്ചത്