താൾ:CiXIV68a.pdf/138

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 126 —

ത്തെ നാശം വരുത്തുക (നള.) തേരിനെ അഴിവു വരു
ത്തുക. ദേവാലയങ്ങളെ അശുദ്ധിവരുത്തുക. ജനത്തെ
ബോധം വരുത്തുക. നിന്നെ സമ്മതി വരുത്തി കൂടാ
(കേ. ഉ.). ഖേദം വരുത്തുകയില്ല ഞാനാരെയും (മ. ഭാ.)
ചേൎക്ക അവരെ പഞ്ചത്വം ചേൎത്താൻ (മ. ഭാ.) ദേവകൾ്ക്ക ഭ
യം ചേൎത്താൻ (ഭാഗ.)
കൂട്ടുക അവനെ പ്രഹരം കൂട്ടിനാർ (ചാണ.) അനേകസംഭാ
രം ഉരുക്കൂട്ടി-(പ. ത.).
വെക്ക ദ്രവ്യങ്ങൾ ഓരൊന്നെ കാഴ്ച വെച്ചു (നള.) അതിനെ
തിരുമുൽക്കാഴ്ച വെക്ക (കേ. ഉ.). കാണിക്ക വെച്ചേൻ
ധനം 1000 വട്ടം മേരുവെ വലം വെപ്പൻ. വീരനെ മൃ
ഗങ്ങൾ ഇടം വെച്ചു (കേ. ര.) ഭൂമിയെ വലത്തു വെ
ച്ചു (കൃ. ഗ.) അതിനെ നിധി വെച്ചു. അവരെ കാവൽ
വെച്ചു (മ. ഭാ.). പരദേവതമാരെ കുടിവെച്ചു. നിന്നെ
മാല വെക്കും (ദ. നാ.). ഉത്തരീയം മുളവെച്ചു (നള.)
ഇവ കഷായംവെച്ചു, വെവുവെച്ചു (വൈ. ശ.). അവ
നെ കറിവെച്ചു (കേ. രാ.). അതിനെ പണയം വെക്ക.
ഇടുക അവനെ മാലയിടുക. (നള.) എന്നെ ആണയുമിട്ടു (അ.
ര.) തൃക്കാലാണയിടുക. കാളയെ കയറിട്ടു.
കൊൾക നിയൊഗം കുറിക്കൊണ്ടു (നള.) മോദം ഉൾക്കൊണ്ടു-
(ചാണ.) തപോബലം കൈക്കൊണ്ടു (വില്വ.) അവ
ൻ്റെ കണ്മുനയെ കൈക്കൊള്ളാതെ (കൃ. ഗ.) രാജ്യം
നീ നീർക്കൊള്ളെണം. പോവതിന്നെന്നെ വിടകൊൾ്ക
(മ. ഭാ.) ക്ഷത്രിയധൎമ്മം വിടകൊള്ളുന്നേൻ (സഹ.)
കൊടുക്ക ഉടൽ കാളിക്കു പൂജ കൊടുത്തു (ഭാഗ.) ചോറു ബലി
കൊടുത്തു. ദക്ഷിണഗുരുവിനു ജീവനും നല്കി. അംഗു
ഷ്ഠം ദക്ഷിണചെയ്തു. (മ. ഭാ.) മൂവടി പ്രദേശം നീർ
തരിക-(ഭാഗ=മൂവടിക്കു നീർകൊടുക്ക.) ഏതാനും ഉ
ഭയം ജന്മം കൊടുത്തു.
പ്രാപിക്ക ദേവനെ ശരണം പ്രാപിക്കുന്നേൻ (അ. രാ=ഇവ
ൻ്റെ ശരണത്തെ പ്ര. കേ. രാ.) രുദ്രനെ ശരണം ഗ
മിക്ക. (ഭാഗ.)
കാണ്ക ആരെ സ്വപ്നം കണ്ടു. അവൾ ബ്രാഹ്മണനെ കിനാ
വു കണ്ടു.
തൊഴാദികൾ കാലിണ തൊഴുതു. മുട്ടറ്റം തൊഴുക. അടികുമ്പിട
(കൃ. ഗ.) അവരെ കൈവണങ്ങി (മ. ഭാ.) എന്നു വിട
"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/138&oldid=182273" എന്ന താളിൽനിന്ന് ശേഖരിച്ചത്