താൾ:CiXIV68a.pdf/137

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 125 —

നില്ക്ക നാം രണ്ടു പക്ഷം നില്ക്ക. തുണ നില്ക്ക.
കിടക്ക തരി കിടക്കുന്ന രാജ്യം (കേ. രാ.) പട്ടിണി കിടക്ക.
തിരിക പക്ഷം തിരിക (=ത്തിലേക്കു.) പോർ തിരിനില്ലു നി
ൽ (മ. ഭ.) ചക്രംതിരിക (മ. ഭാ.) വട്ടം തിരിക. ന
ഷ്ടം തിരിഞ്ഞു. ഉരുത്തിരിഞ്ഞു. പാൽഉണ്ണി തിരിഞ്ഞു.
കൂടുക പട കൂടുക. അവർ കൂട്ടം കൂടി (മ. ഭാ.). അവളെ പി
ടി കൂടി (പ. ത.)
കെടുക നാണം കെട്ടാൻ. വശം കെട്ടാൾ (മ. ഭാ.)
അറുക ഉയിരറ്റാൻ (ര. ച.) മംഗലം വേരറ്റ പാപി (കൃ. ഗ.)
ആടുക നീരാടി. തീൎത്ഥങ്ങളാടി. കടലാടും. നായാടും. ഒന്നുരി
യാടി (മ. ഭാ.) ഇന്ദ്രനെ കലശമാടീടിനാർ. മലകളെ
അമ്മാനയാടുവാൻ (കേ. രാ.) കാടൂടാടും. പൂഴിച്ചൊറാ
ടി (കൃ. ഗാ.)
കളിക്ക ചൂതു കളിച്ചു. ജലത്തിൽ തോണി കളിച്ചു ഞാൻ (ശി
പു.)
നടക്ക രാപ്പെരുമാറ്റം നടന്നു തുടങ്ങി (കൃ. ഗ.) പണി നട
ന്നു, പാടു നടക്ക, കാല്നട നടക്കവെ (കേ. രാ.)
പോരുക തുണ പോരും. അതിന്നായി വട്ടം പോന്നീടു (കേ. രാ.)
പൊരുക ചൂതു പൊരുന്നവൻ. ഇവരോടല്ല പൊരുവാൻ (മ. ഭാ.)
തോല്ക്ക അവനോടു ചൂതു തോറ്റു (മ. ഭാ-ചൂതിങ്കൽ വെല്ക. കൃ. ഗ.)
പാൎക്ക പാടുപാൎക്ക. പട്ടിണിപാൎക്ക. അന്യായംപാൎക്ക. ബ്രഹ്മാ
വ് ചെവിപാൎക്കുന്നു-(മ. ഭാ.)
ഉണരുക അവൻ ഉറക്കം ഉണൎന്നു. പള്ളിക്കുറുപ്പുണൎക (മ. ഭാ.)

408. 2. With Transitive Verbs പിന്നെ സകൎമ്മക ക്രി
യകൾ.

ചെയ്ക ഉടമ്പെല്ലാം പൊടിച്ചെയ്യാം. (ര. ച.) പൊറളാതിരി
യെ നീക്കം ചെയ്ക. ഭൂമിയെ പ്രദക്ഷണം ചെയ്ക-(കേ.
ഉ.) വേദങ്ങളെ അദ്ധ്യയനം ചെയ്തു (മ. ഭ.)
കഴിക്ക പെണ്ണിനെ വേളി കഴിച്ചു. വിവാഹം. കഴിക്ക (പ.
ത.) കഥ, കൊമ്പു, കെട്ടു; യാഗം, ദിവസം, ഉപ്പും പു
ളിയും കഴിക്ക.
വരുത്തുക ചന്ദ്രഗുപ്തനെ പഞ്ചത്വം വരുത്തുവാൻ (ചാണ.) ദേ
വിയെ വശംവരുത്തു (കേ. രാ.) ദൂതഭാവം ഭംഗം വരു
ത്തുക. അരചരെ അറുതി വരുത്തുക (മ. ഭാ.) ജന
"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/137&oldid=182272" എന്ന താളിൽനിന്ന് ശേഖരിച്ചത്