താൾ:CiXIV68a.pdf/136

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 124 —

ങ്ങൾ ചിലതു വാചകത്തോടെ സമാനാധികരണത്തിൽ ചേൎന്നു
വരുന്നതു കൂടെ പ്രഥമയുടെ അവ്യയീഭാവപ്രയോഗം തന്നെ.

ഉ-ം അവൻ കൊല്ലും നിശ്ചയം. ഭാവിച്ചു നിൎണ്ണയം (നള.) പോയിസ്വാ
മിയുടെ കാലാണസത്യം. ചെയ്താർ നിസ്സംശയം അവർ കില്ലില്ല കൊല്ലും (സ
ഹ.) മരിച്ചീടും പൊളിയല്ല പ്രേമത്താലല്ലൊ നാശം എല്ലാൎക്കും വന്നു ഞായം (മ.
ഭ.) രാജാവെ പോലെ പ്രജകൾ വന്നു ഞായം (കേ. രാ.) എന്നെഴുതി ഞായം (കേ. ഉ.)
ഇത്തരം എത്ര കഷ്ടം ദുഷ്ടൎക്കു തോന്നി ഞായം (വില്വ.) നല്കിനാൻ പാട്ടാങ്ങു ചെയ്യുന്നോ
ർ എന്നു ഞായം (കൃ. ഗാ.)

പട്ടാൻ കഷ്ടം. (മ. ഭാ.)


b. പ്രഥമയോടുള്ള ക്രിയാസമാസങ്ങൾ.

Nominative Nouns and Verbs forming into compound Verbs.

406. ഒരു കൂട്ടം ക്രിയകൾ പ്രഥമയോടു ചേൎന്നു വന്നാൽ,
അതിന്നു അവ്യയശക്തിയോ സപ്തമി മുതലായ വിഭക്തികളുടെ
താല്പൎയ്യമോ വരുവാറുണ്ടു. ഏവ എന്നാൽ.

407. 1. With Intransitive Verbs മുമ്പെ അകൎമ്മകക്രിയകൾ.

പിറക്ക മനുഷ്യജന്മം പിറക്ക (=ജന്മമായി.) ഈ പെൺ പിറ
ന്നവൾ. പുനൎജ്ജന്മം ഉലൂകമായി പിറക്ക (പ. ത.)
വരിക നിണക്കു നരകം കൈ വരും (കേ. രാ=കൈക്കൽ.)
വാഞ്ഛിതം കൈ വന്നു കൂടി (കൃ. ഗാ.). നിൻ ആലോ
കനം സംഗതി വന്നു. ദുഷ്ടൎക്കു സ്വൎഗ്ഗം വഴി വരാ.
യോഗം വരേണം സുരേശത്വം (നള.) പകലറുതി വ
ന്നു (മ. ഭാ.) അമ്പലം കേടു വന്നു (വ. ത.) നശിക്കേ
ഫലം വരും (മ. ഭാ.) ബലം ധനം ആയുസ്സും ഫലം
വരും (ശിപു.)
പോക കൂടയാത്ര പോകുന്നേൻ സ്വൎഗ്ഗത്തിൽ (കേ. രാ.) പെ
രുവഴി പോക. യാത്രയും പുറപ്പെട്ടാർ (നള.) പട പു
റപ്പെടുവൻ (കേ. രാ=പടെക്കു.) ദേശാന്തരം ഗമിക്ക
(മ. ഭാ.) വീട്ടിലുള്ളത് എല്ലാം മോഷണം പോയ്പോകും.
ഇരിക്ക അവർ അടിയന്തരം ഇരുന്നു. തപസ്സിരുന്നു (കേ. ഉ.)
കൂട്ടിരിക്ക (കേ. രാ—സുഗ്രീവൻ മൂപ്പുവാഴട്ടെ (കേ.
രാ.) ഇളമയായി.)
ഉണ്ടു ഞാൻ തുണ ഉണ്ടു. കൈവശമുള്ളതു. അവർ കാവലുണ്ടു
(കേ. രാ.) ദൈവം സാക്ഷി ഉണ്ടു (നള.)
"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/136&oldid=182271" എന്ന താളിൽനിന്ന് ശേഖരിച്ചത്