വജ്രസൂചി
ജഗല്ഗുരുവാകുന്നമഞ്ജുഘൊഷനെവാക്കായചെതസ്സു
കളെ കൊണ്ടു നമസ്കരിച്ചിട്ടു അശ്ചഘൊഷനായ ഞാ
ൻ ശാസ്ത്രമതത്തെ അനുസരിച്ചുവജ്രസൂചിയെ
സൂത്രിക്കുന്നെൻ-
വെദസ്മൃതികളുംധൎമ്മാൎത്ഥയുക്തമായവചനവുംഎ
ല്ലാം പ്രമാണമായിരിക്കെ ജാതിഭെദംപ്രമാണംഎന്നു
ആവെദശാസ്ത്രപുരാണങ്ങളാലും തെളിയുന്നില്ലതാനും
എന്നുഎന്റെമതി—സൎവ്വവൎണ്ണത്തിലും ബ്രാഹ്മണവ
ൎണ്ണംതന്നെപ്രധാനംഎന്നുനിങ്ങൾചൊല്ലുന്നുവല്ലൊ —ഈ
ബ്രാഹ്മണനാമംഎന്തൊന്നുഎന്നുഞങ്ങൾ ചൊദിക്കുന്നു—
അതുജീവനൊ ജാതിയൊശരീരമൊ ജ്ഞാനമൊ ആ
ചാരമൊ കൎമ്മമൊവെദമൊഎന്ത്എന്നുനൊക്കെണം—
അതുജീവൻഎന്നുതൊന്നുന്നില്ല—കാരണം—സൂൎയ്യ
ചന്ദ്രന്മാരുംഇന്ദ്രാദിദെവകളുംമുമ്പെപശുക്കളായിരുന്നു.
പിന്നെദെവകളായ്ചമഞ്ഞുചണ്ഡാലരാകുന്നശ്ചാപകരും
കൂടെദെവകളായ്വരുന്നുഎന്നുവെദത്തിൽഉണ്ടല്ലൊ—പി
ന്നെഭാരതത്തിൽചൊല്ലിയത്—കാലിഞ്ജലക്കുന്നിലെഏ
ഴുവെടരുംപത്തുമാനുംശരദ്വീപിൽചക്രവാകങ്ങളുംമാന
സസരസ്സിലെഅരയന്നങ്ങളുംകൂടെ കുരുക്ഷെത്രത്തിൽ
ബ്രാഹ്മണജന്മംപിറന്നുവെദപാരഗരായ്വന്നു—എന്നത്
ഒഴികെമനുസംഹിതയിൽ കാണുന്നിതു—