താൾ:CiXIV290-04.pdf/8

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 6 —

അമ്മയച്ഛന്മാരുടെ ഇഷ്ടവും വേറേ ആയിരുന്നു. അമ്മയുടെ കണ്ണുനീർ
കണ്ടിട്ടു ദുഃഖത്തോടേ എന്നു വന്നാലും തന്റെ പ്രയാണകാംക്ഷയെ അ
ടക്കി ഏറ്റവും പ്രിയപ്പെട്ട യജമാനന്മാർ കണ്ണൂർ വിട്ടുപോകുമ്പോൾ അ
വരോടു വിടവാങ്ങി ഒരാഴ്ചയോളം പട്ടാളത്തിലേ ഒരു സായ്പിനോടു കൂടേ
താമസിച്ചതിൽ പിന്നേ സ്വന്തവീട്ടിൽ വന്നു. അന്നു വൈകുന്നേരം അ
ഹരോൻ ഉപദേശി വീട്ടിൽ വന്നു "ഹേബിൿസായ്പു നിന്നെ കൂട്ടിക്കൊണ്ടു
ചെല്ലുവാൻ എന്നെ അയച്ചിരിക്കുന്നു" എന്നു പറഞ്ഞപ്പോൾ "മൂന്നു ദി
വസം കഴിഞ്ഞിട്ടു ഞാൻ വരാം" എന്നു ബാലൻ പറഞ്ഞയച്ചു. അവ
ധി കഴിഞ്ഞ ശേഷമോ ഹേബിൿസായ്പിന്റെ അടുക്കൽ പോകുവാൻ ത
നിക്കു ഒട്ടും മനസ്സില്ലാത്ത കാരണം സായ്പിന്റെ അടുക്കൽ പോയാൽ
മോടിയോടു ഉടുത്തും ധാരാളം ഭക്ഷിച്ചും ഇഷ്ടംപോലേ പ്രവൃത്തിച്ചും
കൊണ്ടു നടപ്പാൻ കഴിവില്ല എന്ന ഭയമത്രേ. വീട്ടിൽ ഇരിക്കുന്ന നാ
ലാം നാളിൽ ഹേബിൿസായ്പു താനേ വന്നു ബാലനെ മിശ്ശൻവീട്ടിലേക്കു
കൂട്ടിക്കൊണ്ടു പോകുവാൻ നോക്കി എങ്കിലും ഇവൻ ഒഴികഴിവായി: "ഞാൻ
പട്ടാളത്തിലേ സായ്പിന്റെ അടുക്കൽ ചെല്ലുവാൻ വിളിക്കപ്പെട്ടു; അവ
രെ ചെന്നു കണ്ടിട്ടുവരാം" എന്നു പറഞ്ഞു. എന്നാൽ ഹേബിൿസായ്പു
അതിന്നു സമ്മതിക്കാതെ ഉടനേ തന്നോടു ഒന്നിച്ചു പോരേണം എന്നു
മുട്ടിച്ചപ്പോൾ ഇദ്ദേഹം വളരേ കരഞ്ഞു. എന്നാറേ ഹേബിൿസായ്പു
പരിതാപമുള്ള മുഖത്തോടേ "ഞാൻ അല്പം പ്രാൎത്ഥിക്കട്ടേ" എന്നു പറ
ഞ്ഞു. കൎണ്ണാടകഭാഷയിൽ പ്രാൎത്ഥന കഴിച്ചശേഷം അമ്മയപ്പന്മാൎക്കും
കുട്ടികൾക്കും കൈകൊടുത്തിട്ടു യോസേഫിനെ ഉറ്റുനോക്കി "നീ ഇന്നു
വൈകുന്നേരം മിശ്ശൻവീട്ടിലേക്കു എന്റെ അടുക്കൽ വരുമല്ലോ" എന്നു
ചൊല്ലി പോയി. സായ്പു പോയതിൽ പിന്നേ ബാലന്റെ മനസ്സിൽ ഒ
ട്ടും സുഖമുണ്ടായില്ല, എന്തുവേണ്ടു എന്നു തന്നിൽ തന്നേ ആലോചിച്ചു
കൊണ്ടു പോരാടുമ്പോൾ, അമ്മ: "മകനേ, ഈ ഹേബിൿസായ്പു ഒരു
ദൈവമനുഷ്യനാകുന്നു, അവൎക്കു മുഷിച്ചൽ വരുത്തുന്നതു നന്നല്ലാ, താമ
സിയാതെ സായ്പിന്റെ അടുക്കൽ പോയി ജ്യേഷ്ഠനോടൊന്നിച്ചു പഠിക്കു
ന്നതു നല്ലതു" എന്നു പറഞ്ഞപ്പോൾ താൻ അനുസരിച്ചു അന്നു വൈ
കുന്നേരം തന്നേ (Oct. 1842) മിശ്ശൻ വീട്ടിലേക്കു പോകയും ചെയ്തു. എ
ന്നാൽ അവിടേത്ത ബാല്യക്കാരുടെ അവസ്ഥയെ കണ്ടിട്ടു വീണ്ടും മടങ്ങി
പോകുവാൻ പലപ്പോഴും വിചാരിച്ചെങ്കിലും സായ്പിന്റെ പിതൃഭാവവും
ജ്യേഷ്ഠന്റെ ബുദ്ധിയുപദേശവും അവനെ ജയിച്ചതുകൊണ്ടു സ്ഥിരമായി
നിന്നുകൊൾവാൻ നിശ്ചയിച്ചു. ഇവന്നു മോടിയോടുടുത്തു നടക്കുന്നതിൽ
പ്രിയം ഉണ്ടെന്നു സായ്പു കണ്ടപ്പോൾ ഒരു നാൾ അവനോടു: "കുട്ടിയേ,
നീ ഇത്ര നല്ല വസ്ത്രത്തെ വീട്ടിൽ ഉടുത്തു നഷ്ടമാക്കുന്നതു എന്തിന്നു?

"https://ml.wikisource.org/w/index.php?title=താൾ:CiXIV290-04.pdf/8&oldid=192941" എന്ന താളിൽനിന്ന് ശേഖരിച്ചത്