താൾ:CiXIV290-04.pdf/4

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 2 —

യോസേഫ് യാക്കോബി മദ്രാസ് സംസ്ഥാനത്തിൽ ഉൾപ്പെട്ട നെല്ലൂർ
ജില്ലയിലേ പ്രധാനപട്ടണമായ നെല്ലൂരിൽവെച്ചു ൧൮൨൮-ാം വൎഷത്തി
ലേ നവമ്പർ മാസത്തിൽ ജനിച്ചു. അമ്മയച്ഛന്മാർ സമ്പത്തും മഹ
ത്തും ഇല്ലാത്തവരായിരുന്നു എങ്കിലും ദൈവം അവൎക്കു നാലു ആൺമക്ക
ളെയും നാലു പെൺമക്കളെയും കൊടുത്തു; ഇവരിൽ യോസേഫ് രണ്ടാ
മവൻ ആയിരുന്നു. പിതാക്കൾ ഹിന്തുമതപ്രകാരം ഭക്തരായി നടന്നതു
കൂടാതെ തങ്ങളുടെ മക്കളെ യാതൊരു വേണ്ടാസനത്തിന്നും വിടാതെ ചെ
റുപ്പത്തിൽ തന്നേ എഴുത്തുപള്ളിയിൽ അയക്കയും അവർ അനുസരണം
അച്ചടക്കം വിനയം മുതലായ സുഗുണങ്ങളിൽ മുതിൎന്നു വരുമാറു തങ്ങ
ളാൽ ആകുന്ന പ്രയത്നം ചെയ്തൊഴികേ അവരെ തക്കവണ്ണം നോക്കി
രക്ഷിക്കയും ചെയ്യേണമെന്നു വളരേ താല്പര്യപ്പെട്ടു. ഇങ്ങിനേ ഇരിക്കു
മ്പോൾ യോസേഫിന്റെ അച്ഛൻ പണി എടുത്തുവരുന്ന സത്യദൈവ
ഭക്തനായ ഒരു ഇംഗ്ലിഷ് വൈദ്യന്റെ (Dr. J. Simm) ഉപദേശത്താലും
ദൈവവചനവായനയാലും അച്ഛൻ ക്രിസ്തീയവേദത്തിൽ ചേരേണം
എന്നു മനസ്സായി മൂത്തമകനുമായി തിരുസ്നാനം ഏല്ക്കയും ചെയ്തു.
൧൮൩൪-ാമതിൽ ആ സായ്പിന്നു മാറ്റമുണ്ടാകുമ്പോൾ പതിനാലു സംവ
ത്സരത്തോളം തന്നെ സേവിച്ച വിശ്വസ്തപണിക്കാരനെ കൂട്ടിക്കൊണ്ടു പോ
കേണം എന്നു വെച്ചു അവനെയും ഭാൎയ്യമക്കളെയും മദ്രാസിലേക്കു കൊ
ണ്ടുവന്നു. അവിടത്തുള്ള താമസം അല്പം മാത്രം ആയിരുന്നു. പിന്നേ
കണ്ണൂരിലേക്കു മാറ്റമായപ്പോൾ സായ്പു യോസേഫിന്റെ അപ്പനെയും
ജ്യേഷ്ഠനെയും (John) കപ്പൽവഴിയായി കൊണ്ടുപോകയും അമ്മയും മറ്റു
ള്ള മൂന്നു മക്കളും കരവഴിയായി കണ്ണൂരിൽ എത്തുകയും ചെയ്തു. എന്നാൽ
ആയവർ വന്ന കപ്പലിലേ കപ്പിത്താൻ ജ്യേഷ്ഠനായ ജോനിൽ (John) വ
ളരേ പ്രീതിവെച്ചു മേല്പറഞ്ഞ വൈദ്യൻ സായ്പും ഇവനെ ഇംഗ്ലാണ്ടിലേ
ക്കു അയച്ചു പഠിപ്പിക്കേണം എന്നു താല്പൎയ്യപ്പെടുകയാൽ അവർ രണ്ടുപേർ
ഒത്തുവന്നു അച്ഛന്റെ സമ്മതം വാങ്ങി, ഇങ്ങിനേ ജോൺ ആ കപ്പലിൽ
തന്നേ വിലാത്തിക്കു യാത്രയായിപ്പോയി. എന്നാൽ അമ്മയും മറ്റുള്ള കു
ട്ടികളോടു കൂടേ കണ്ണൂരിൽ എത്തിയപ്പോൾ മൂത്തമകനെ കാണാഞ്ഞതി
നാൽ ദുഃഖിച്ചുംകൊണ്ടു നാലു മാസത്തോളം ദീനമായി കിടന്നു മരണ
ത്തിന്നും കൂടേ അടുത്തിരുന്നു പോൽ. എന്നാൽ ആ സമയത്തു തന്നേ
യജമാനനായ സായ്പും കണ്ണൂരിലേ ഇംഗ്ലീഷ് പാതിരിസായ്പും കൂടേ അമ്മ
യെ ചെന്നു കണ്ടു വളരേ സ്നേഹത്തോടേ ആത്മരക്ഷയെ പറ്റി സംസാ
രിക്കയും കൎത്താവിൽ വിശ്വസിച്ചാൽ മകനെ തൊട്ടുള്ള ദുഃഖവും വേദന
യും മാറും എന്നു ഖണ്ഡിച്ചു പറകയും ചെയ്തു; ഇതെല്ലാം കേട്ടിട്ടു അമ്മ:
"ദൈവം എന്റെ മകനെ സുഖമായി എനിക്കു വീണ്ടും തന്നാൽ ഞാനും

"https://ml.wikisource.org/w/index.php?title=താൾ:CiXIV290-04.pdf/4&oldid=192937" എന്ന താളിൽനിന്ന് ശേഖരിച്ചത്