താൾ:CiXIV290-04.pdf/28

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 26 —

ലും സഹായിക്കുന്നതിലും സഭയിൽനിന്നു തെറ്റിപ്പോയവരെ മടക്കി ക
ൎത്താവിന്റെ അടുക്കൽ കൊണ്ടുവരുവാൻ പ്രയത്നിക്കുന്നതിലും തനിക്കു
വളരേ സന്തോഷവും ഉത്സാഹവുമുണ്ടായ്ചിരുന്നു എന്നും, പലപ്പോഴും
താൻ ബലഹീനതയിൽ വല്ലവരോടു വല്ല തെറ്റു ചെയ്തു ബോധംവ
ന്നാൽ വളരേ വ്യസനിച്ചു അവരോടു കാൎയ്യത്തെ അറിയിച്ചു സമാധാനം
ഉണ്ടാക്കുവോളം ശ്രമിക്കും" എന്നും, ഒരു സഹോദരൻ പറയുന്നതു കൂടാ
തെ തന്റെ നിഷ്കളങ്കമായ സ്നേഹവും ചെയ്ത വേലയിലേ മനഃപൂൎവ്വത
യും ഹൃദയഭക്തിയും കൊണ്ടു കൂട്ടുവേലക്കാൎക്കു നല്ലൊരു ദൃഷ്ടാന്തമായും
ഇരുന്നു. സ്വന്തഭവനത്തിന്റെ ഓരോ ദുഃഖഭാരങ്ങളിലും താൻ തന്റെ
രക്ഷിതാവിന്റെ ആശ്രയമാക്കിക്കൊണ്ടു ചൈതന്യപ്രാൎത്ഥനയാൽ പ്രാഗ
ത്ഭ്യം പ്രാപിച്ചു നിവൎന്നുനില്ക്കയും ചെയ്തു. പിന്നേ ൧൮൭൭—൧൮൭൮
എന്നീ വൎഷങ്ങളിലേ ക്ഷാമകാലത്തിൽ സഭാശുശ്രഷക്കാൎക്കുണ്ടായ മഹാ
ഭാരത്താൽ അയ്യനും വലഞ്ഞെങ്കിലും കൎത്താവു ആ സമയത്തിൽ സഭ
യോടു ചേരുവാൻ വരുത്തിയ ചെറിയവരുടെയും വലിയവരുടെയും സം
ഘത്തെ കണ്ടപ്പോൾ ക്ഷീണത എല്ലാം മറന്നുകളഞ്ഞു. എന്നാൽ
൧൮൭൮ മെയിമാസത്തിൽ വൈത്തിരിക്കുള്ള ഒരു യാത്രിൽനിന്നു രക്താതി
സാരത്തോടു കൂടേ മടങ്ങിവന്നനാൾ മുതൽ ബലക്ഷയം വൎദ്ധിച്ചതിനാൽ
രണ്ടു മാസത്തേക്കു കല്പന വാങ്ങേണ്ടിവന്നു എങ്കിലും അതനുഭവിച്ച ശേഷം
കോഴിക്കോട്ടിലേ പ്രവൃത്തിക്കു വേണ്ടുന്ന ശക്തി ഇനിയില്ല എന്നു കാണു
കയാൽ ൧൮൭൯-ാം വൎഷത്തിലേ ഫിബ്രുവരിമാസത്തിൽ ഉപസ്ഥാനമായ
കോവില്ക്കണ്ടിയിലേക്കു മാറിപ്പോയി, അങ്ങേ ചെറുസഭയെ ആ വൎഷത്തി
ന്റെ അന്തംവരെ നോക്കി. അന്നേരം അവരെ ചോമ്പാലിലേക്കു സ
ഹായത്തിന്നായി വിളിച്ചു എങ്കിലും ദീനം നിമിത്തം ആ സ്ഥലത്തിൽ
മൂന്നു മാസത്തോളം മാത്രമേ പ്രവൃത്തിപ്പാൻ പാടുണ്ടായിട്ടുള്ളു; ആയതു
കൊണ്ടു അവരെ വീണ്ടും കോല്ക്കണ്ടിയിലേക്കു മാറ്റുവാൻ കമ്മറ്റി
യാർ അനുവദിച്ചു; ഇവിടേ എത്തിയ ഉടനേ സുഖംപ്രാപിക്കയും കൎത്താ
വിന്റെ കൃപയാൽ ആറുവൎഷത്തോളം അങ്ങേ സഭയിലും ജാതികളുടെ
ഇടയിലും സുവിശേഷവേല നടത്തുകയും ചെയ്തു. താൻ സഭെക്കു കാ
ട്ടിയ പിതൃഭാവവും കഴിച്ച ഏകാഗ്രമായ പ്രസംഗങ്ങളും അനുസരണ
ക്കേടു ഛിദ്രഭാവം മുതലായ ദുൎഗ്ഗുണങ്ങളെ അമൎത്തുന്നതിലും സഭക്കാരെ
നിത്യം പ്രബോധിപ്പിക്കുന്നതിലും കാണിച്ച സഹിഷ്ണുതാക്ഷാന്തികളും
സഭയെ പ്രാൎത്ഥനയാലും തിരുവചനത്താലും പണിയിപ്പാനുള്ള ഉത്സാ
ഹവും കണ്ടുകേട്ടവരെല്ലാം ഈ ശുശ്രുശക്കാരനെ സ്നേഹിക്കയും മാനിക്ക
യും ചെയ്യേണ്ടിവന്നു. കുട്ടികളോടും താൻ ശിശുപ്രായമായ ഭാവത്തിൽ
പെരുമാറുകയാൽ ഇവൎക്കും "തങ്ങളുടെ അയ്യനെ" കണ്ടു കൈകൊടുത്തു അ

"https://ml.wikisource.org/w/index.php?title=താൾ:CiXIV290-04.pdf/28&oldid=192961" എന്ന താളിൽനിന്ന് ശേഖരിച്ചത്