താൾ:CiXIV290-04.pdf/23

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 21 —

ക്ഷീണനായിപ്പോയ ദീസ്‌സായ്പിനെ ചോമ്പാലിലേക്കും മില്ലർസായ്പി
നെ അവിടേനിന്നു കണ്ണൂരിലേക്കും മാറ്റിയതിനാലും ചൊവ്വപ്പറമ്പിൽ
൨൧ വീടുകൾ അധികം കെട്ടിയതിനാലും അഞ്ചരക്കണ്ടിയിൽനിന്നു വന്ന
വരെല്ലാം സ്ഥിരവാസം പ്രാപിച്ചു പോൽ. ഈ വൎഷത്തിലേ ഔഗസ്ത
മാസത്തിൽ ഉണ്ടായ കലമ്പലിൻ (Mutiny) ഭയവും ദൈവകൃപയാൽ
വെറുതെ ആയിപ്പോയി. അപ്രകാരം തന്നേ കൎത്താവു തന്റെ ഭൃത്യരോ
ടു കൂടേ കന്നട ദേശത്തിലും ഉണ്ടായപ്രകാരം കേൾക്കുന്നു. അവിടേത്ത
ക്രിസ്താനർ മിക്കുപേർ തൃപ്തികേടുള്ള ചില തലവന്മാരുടെ ഉത്സാഹ
ത്തിന്മേൽ മിശ്ശനിൽനിന്നു വേൎപിരിയുവാൻ ഭാവിച്ചപ്പോൾ ഹേബിൿ
സായ്പു അയ്യനെയും കൂട്ടിക്കൊണ്ടു അങ്ങുപോയി എങ്കിലും പുതുവൎഷ
ത്തിന്റെ ആരാധനെക്കു കണ്ണൂരിൽ ഇരിക്കേണം എന്ന ആവശ്യം ഹേതു
വായി തൃപ്തികേടും കലക്കഭാവവുമുള്ള കന്നടസഭക്കാരെ പുതുവൎഷത്തിൽ
(൧൮൫൮) മാത്രം സമാധാനപ്പെടുത്തുവാൻ സംഗതിവന്നുള്ളൂ. അവർ
മടങ്ങിവന്ന ശേഷം സായ്പു തന്റെ പ്രിയ യോസേഫിനോടു: "നീ വീ
ണ്ടും വിവാഹം ചെയ്യേണം, നിന്റെ കാൎയ്യത്തെ നോക്കുവാൻ ഒരാൾ
ആവശ്യം, നമുക്കു വേഗം ഒരു വലിയ യാത്രെക്കു പോകേണം" എന്നു പ
ലപ്രാവശ്യം പറകകൊണ്ടു അയ്യൻ മൂന്നാമതും ഇപ്പോഴത്തേ ഭാൎയ്യയായ
സാറയെ (മാൎച്ച്മാസത്തിൽ തന്നേ) വിവാഹം ചെയ്തു. (ഈ ഭാൎയ്യയിൽ
നിന്നുള്ള പത്തു കുട്ടികളിൽ ആറു പേർ മാത്രം ശേഷിക്കുന്നുണ്ടു.) ഈ
വൎഷത്തിൽ നമ്മുടെ യാത്രക്കാർ കണ്ണൂരിലും ചുറ്റുമുള്ള ദിക്കുകളിലും
മാത്രം വചനത്തെ ഘോഷിച്ചറിയിച്ചു. പതിനാറു കൊല്ലമായി വൎഷ
ന്തോറും ചെന്ന ഉത്സവങ്ങളിലും അവരുടെ ശബ്ദം ഈ സംവത്സരത്തിൽ
കേളാത്ത സംഗതി സായ്പിന്റെ സുഖക്കേടും ജനക്കലക്കവും തന്നേ.
ആ സ്ഥലങ്ങളിലേക്കു പോകാതെ ഇരിക്കുന്നതു നന്നെന്നു ചില സ്നേഹി
തരുടെയും ഉദ്യോഗസ്ഥന്മാരുടെയും ആലോചനയുമായിരുന്നു. എന്നാൽ
സഭകളിൽവെച്ചു പ്രവൃത്തിച്ചതു വലിയ അനുഗ്രഹമായിത്തീൎന്നു. മാൎച്ച്
൧൯-ാം൹ എന്ന ചൊവ്വപ്പള്ളിപ്രതിഷ്ഠനാളിലും സപ്തമ്പർ ൨൬-ാം
൹ എന്ന സ്നാനദിവസത്തിലും അവർ കൎത്താവിന്റെ സാമീപ്യത്തെ
പ്രത്യേകം അനുഭവിക്കയും പുതുധൈൎയ്യം ലഭിക്കയും ചെയ്തു.

൧൮൫൯-ാം സംവത്സരത്തിന്റെ ആരംഭത്തിൽ ഹേബിൿസായ്പിന്റെ
സൌഖ്യക്കേടുനിമിത്തം ഇഷ്ടംപോലേ യാത്രെക്കു പുറപ്പെടുവാൻ കഴി
ഞ്ഞില്ല. എങ്കിലും "മാൎച്ചമാസം ൨൩ാം-൹ ഞാൻ എന്റെ പ്രിയമുള്ള
യോസേഫുമായി നീലഗിരിവഴിയായി പുറപ്പെട്ടു. ഒരു കാൽ നൂറ്റാണ്ടി
ന്നു മുമ്പേ ഞാൻ ആ തീയതിയിൽ തന്നേ ബാസലിൽനിന്നു ഇന്ത്യെക്കു
പുറപ്പെട്ടു. ഹല്ലെലൂയാ"! നിലഗിരിയിലേക്കു സൌഖ്യത്തിന്നായി പോ

"https://ml.wikisource.org/w/index.php?title=താൾ:CiXIV290-04.pdf/23&oldid=192956" എന്ന താളിൽനിന്ന് ശേഖരിച്ചത്