താൾ:CiXIV290-04.pdf/22

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 20 —

കൎത്താവിന്റെ നിത്യസുവിശേഷത്തെ വീണ്ടും പ്രാഗത്ഭ്യത്തോടേ ഘോ
ഷിച്ചുപോന്നു.

പിറ്റേ വൎഷത്തിൽ (൧൮൫൬) ഗുണ്ടൎത്ത് സായ്പും മതാമ്മയും ചിറ
ക്കൽവിട്ടു മംഗലാപുരത്തേക്കു പോകയാൽ ദീസ്‌സായ്പും മതാമ്മയും പെ
ണ്കുട്ടികളുടെ ശാല നോക്കുവാൻ ചിറക്കലിലേക്കു മാറിപ്പോയി. ഹേ
ബിൿസായ്‌പ്പു തന്റെ "മകനുമായി ഉത്സവങ്ങളിലും അങ്ങാടികളിലും
മടിക്കരി, ഫ്രഞ്ച്റോക്ക്സ്, പാലള്ളി, നീലഗിരി, പാലക്കാടു തെക്കേമലയാ
ളച്ചന്തകൾ എന്നീ സ്ഥലങ്ങളിലും കൎത്താവിന്റെ വചനത്തെ ധാരാളം
ഘോഷിച്ചുപോന്നു. വൎഷത്തിന്റെ അന്ത്യത്തിലോ അഞ്ചരക്കണ്ടിയിൽ
൧൮ സംവത്സരമായി നടന്നപ്രവൃത്തിക്കു മുടക്കുംവന്നതിനാൽ അവിടേ
ത്ത സഭയിലേ ക്രിസ്ത്യാനികൾ മിക്കുപേരും തോട്ടത്തിന്റെ യജമാനൻ
നീക്കിയ തങ്ങളുടെ ഉപദേശിയോടു കൂടേ കണ്ണൂരിലേക്കു പോകുവാൻ നി
ശ്ചയിച്ചു. ആയതുകൊണ്ടു സായ്പുമാർ യോസേഫ്ഉപദേശിയാരെ
അങ്ങോട്ടയച്ചു, അവർ മൂപ്പന്മാരെ വരുത്തി അവരുടെ സങ്കടങ്ങൾ എ
ല്ലാം കേട്ടു തങ്ങൾക്കു എന്തു ചെയ്വാൻ മനസ്സുണ്ടെന്നു അറിഞ്ഞശേഷം
യജമാനൻ ൬൦ ആളുകളെ പണിയിൽനിന്നു പിരിപ്പിച്ചു വിട്ടയക്കുമ്പോൾ
അവരോടു കൂടേ ചൊവ്വ എന്ന സ്ഥലത്തേക്കു പുറപ്പെട്ടു. ഹേബീൿ
സായ്പു പാട്ടോടും പ്രാർത്ഥനയോടും കൂടേ അവരെ എതിരേല്ക്കുമ്പോൾ
ആബാലവൃദ്ധം സന്തോഷത്തോടിരുന്നു. എന്നാൽ ഈ വലിയ സംഖ്യ
യുടെ (ആകപ്പാടേ ൧൭൦ ആത്മാക്കൾ) അഹോവൃത്തിക്കായി എന്തുവേ
ണ്ടു എന്നുള്ള ചോദ്യം കുറഞ്ഞോരു ഭാരമല്ലയായിരുന്നു. എന്നിട്ടും അ
വരെ അടിമത്തനത്തിലേക്കു തിരികേ അയക്കുന്നതിനെക്കാൾ അവരുടെ
ഐഹികജീവനത്തിന്നും ഒരു വഴി അന്വേഷിക്കുന്നതു നല്ലു എന്നു ഹേ
ബിൿസായ്പിന്നു തോന്നുകയാൽ ചൊവ്വപ്പറമ്പിൽ വെച്ചു പണി എടു
പ്പിപ്പാൻ തുടങ്ങി. അഞ്ചരക്കണ്ടിയിൽനിന്നു വന്നു ചേൎന്നവരിൽ ഒരു
കൂട്ടം അൎദ്ധക്രിസ്ത്യാനർ ഉണ്ടായതിനാൽ ഭാരം അധികം തന്നേ വൎദ്ധി
ച്ചു. എന്നാൽ കൎത്താവു ഈ സങ്കടത്തിലും സഹായിയും സ്ഥായിയും
ആയ്നില്ക്കയാൽ സാധാരണമായിപ്പോയ ഉത്സവങ്ങളിൽ സുവിശേഷത്തെ
അറിയിപ്പാൻ കഴിവുവന്നതു കൂടാതെ ഏപ്രിൽ മാസത്തിൽ (൧൮൫൭)
൨൪ പേരെ തിരുസ്നാനത്താൽ സഭയോടു ചേൎത്തശേഷം യാത്രക്കാൎക്കു വീ
ണ്ടും ഒരു പ്രസംഗപ്രയാണത്തിന്നു പുറപ്പെടുവാനും ഇടവന്നു. എന്നാൽ
ഇവരുടെ പോക്കിനാൽ പ്രിയ ദീസ്‌സായ്പിന്റെ മേൽ വീണ പ്രവൃത്തി
ഭാരം വഹിപ്പാൻ കഴിയുന്നതിന്നു മീതേ ഘനമേറി രക്ഷാതിസാരത്താലു
ള്ള അവരുടെ സൌഖ്യക്കേടു മരണത്തോളം വൎദ്ധിച്ചതുകൊണ്ടു യാത്രക്കാ
രെ വീട്ടിലേക്കു വരുവാൻ വിളിക്കേണ്ടിവന്നു. അതിന്റെ ശേഷം വളരേ

"https://ml.wikisource.org/w/index.php?title=താൾ:CiXIV290-04.pdf/22&oldid=192955" എന്ന താളിൽനിന്ന് ശേഖരിച്ചത്