താൾ:CiXIV290-04.pdf/21

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 19 —

വൻ ജ്യേഷ്ഠനോടു:"യഹോവ കൊല്ലുന്നു, യഹോവ ജീവിപ്പിക്കുന്നു" എന്നു
പറകയാൽ ദുഃഖിതർ പുതു ആശപൂണ്ടു, എന്നാൽ കൎത്താവിന്റെ ഇഷ്ടം
തങ്ങളുടേതിനെക്കാൾ നല്ലതായിരുന്നു എന്നു പാട്ടുപാടിക്കൊണ്ടു അങ്ങേ
കരെക്കു ഓടുന്ന ബാല പുരുഷന്റെ മരണം കണ്ടിട്ടു പറയേണ്ടി വന്നു.
മൂത്ത ജ്യേഷ്ഠൻ എന്ന പോലെ ദാവീദും തന്റെ ൨൪-ാം വയസ്സിൽ മരിച്ച
പോയതു. എന്നാൽ പടയാളികളുടെ ഇടയിൽനിന്നു ചിലർ യുദ്ധത്തിൽ
പട്ടുപോകുന്നതിനാൽ ശേഷിക്കുന്നവരുടെ ധൈൎയ്യം പോയ്പോകരുതു എ
ന്നതു പോലെ ഇത്ര വലിയ നഷ്ടവും സങ്കടവും അനുഭവിച്ചു നമ്മുടെ
രണ്ടു "ചെറുപട്ടാളക്കാരും" പിറ്റെന്നു പുറപ്പെട്ടു നീലഗിരിയിൽ എത്തി
യപ്പോൾ അങ്ങുള്ള സഹോദരന്മാരും മറ്റും ഇവൎക്കു തട്ടിയ കഷ്ടത്തെ
കുറിച്ചു കേട്ടിരുന്നതിനാൽ അവരെ വളരേ ആശ്വസിപ്പിക്കയും ചെയ്തു.

ഈ ദുഃഖകരമായ സമാചാരം കണ്ണൂരിൽ എത്തിയപ്പോൾ ഇത്ര കട്ടി
കളെയും മറ്റും കൎത്താവിന്നു മടക്കികൊടുത്ത അമ്മയച്ഛന്മാരുടെ വ്യസ
നം പറഞ്ഞുകൂടാ, അമ്മെക്കു അതു മേലിൽനിന്നുള്ള ഒരു വിളി (Summons)
പോലേ തോന്നുകയും ചെയ്തു. മകനായ യോസേഫ് ഏകനായി മട
ങ്ങിവന്നപ്പോൾ അമ്മ: "നിങ്ങൾ ഇരുവരായി ഇവിടേനിന്നു പോയി ഇ
പ്പോൾ നീ ഏകനായി മടങ്ങിവന്നു" എന്നു പറഞ്ഞിരുന്നാലും ശിക്ഷി
ക്കുന്ന വടിയെ ഈ സമയത്തിലും ചുംബിച്ചു പ്രിയമകന്റെ പിന്നാലേ
ചെല്ലുവാൻ തക്കവണ്ണം ചിന്തിച്ചുകൊണ്ടിരിക്കയും ചെയ്തു. അതിന്നു
വേഗത്തിൽ സംഗതിവന്നപ്രകാരവും പറയാം. അവർ ഒരു ദിവസം കോലായിൽ ഇരിക്കുമ്പോൾ ഒരു ക്രിസ്തീയബാല്യക്കാരൻ ഒരു ചിരട്ടകൊ
ണ്ടു പൂച്ചയെ എറിഞ്ഞതു അമ്മയുടെ നെറ്റിക്കുകൊണ്ടു അതിനാൽ
വിടാത്ത തലവേദനയും പനിയും ഉണ്ടായിട്ടു ചില മാസത്തോളം കിട
പ്പിലായി. ഒരു ദിവസം ഭൎത്താവു അമ്മയുടെ കുട്ടിലിന്നരികേ ഇരുന്നു
യോഹ. ൧൯-ാം അദ്ധ്യായം വായിച്ചുകൊണ്ടിരിക്കുമ്പോൾ താൻ ഒന്നും
കാണാതെയും കേളാതെയുംകണ്ടു ഭാൎയ്യ കൎത്താവിൽ ഉറങ്ങിപ്പോയി. മ
കനായ യോസേഫ് അന്നേരം വീട്ടിൽ ഇല്ലായ്കകൊണ്ടു മടങ്ങിവന്ന
പ്പോൾ വളരേ സങ്കടപ്പെട്ടു കരിഞ്ഞു. എന്നാൽ "നീ വെള്ളങ്ങളിൽ
കൂടി കടന്നുപോകുമ്പോൾ ഞാൻ നിന്നോടു കൂടേ ഇരിക്കും, നീ അഗ്നി
യിൽ കൂടി നടക്കുമ്പോൾ നീ വെന്തുപോകില്ല, അഗ്നിജ്വാല നിന്റെ
മേൽ കത്തുകയുമില്ല" എന്നുള്ള വാഗ്ദത്തത്തെ കൎത്താവു ഈ പുതിയ സ
ങ്കടത്തിലും നിവൃത്തിച്ചു തന്റെ ദാസനെയും വൃദ്ധനായ അപ്പനെയും
ആശ്വസിപ്പിച്ചുറപ്പിച്ചു. പിന്നേ നവെമ്പർ ദിസെമ്പർ എന്നീ മാസ
ങ്ങളിൽ അയ്യൻ ഹേബിൿസായ്‌പ്പുമായി പാലക്കാടുവരേയുള്ള ഒരു പ്ര
സംഗയാത്രിൽ തന്റെ വിശ്വാസത്തെ കഷ്ടത്താൽ സ്ഥിരപ്പെടുത്തിയ
3*

"https://ml.wikisource.org/w/index.php?title=താൾ:CiXIV290-04.pdf/21&oldid=192954" എന്ന താളിൽനിന്ന് ശേഖരിച്ചത്