താൾ:CiXIV290-04.pdf/20

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 18 —

പാലക്കാടു, കോയമ്പത്തൂർ, നീലഗിരി, ഫ്രെഞ്ച്റോക്ക്സ്, ബങ്കളൂർ മൈ
സൂർ, കുടകു എന്നിവയായിരുന്നു. കോയമ്പത്തുർ വരേ അവർ കൎത്തൃ
വേലയെ അനുഗ്രഹത്തോടെ ചെയ്തിട്ടു സായ്പു അവിടേത്ത മുസ്സാവരിബ
ങ്കളാവിൽ ചില ആത്മാക്കളെ കൎത്താവിൻ അടുക്കൽ നടത്തേണം എ
ന്നുള്ള വിശേഷപ്രവൃത്തിയുണ്ടെന്നു കാണ്കയാൽ ദാവീദുപദേശിയെയും
പണിക്കാരനെയും മേട്ടുപാളയത്തേക്കു മുമ്പേ അയച്ചു. എന്നാൽ വ
ഴിയിൽ വെച്ചു പ്രിയ ദാവീദിനു നടപ്പുദിനം കിട്ടി പ്രയാസേന മേട്ടുപാ
ളയത്തിലേ മുസ്സാവരിബങ്കളാവിൽ എത്തി; തന്നോടു കൂടേയുള്ള പണി
ക്കാരന്റെ അദ്ധ്വാനമെല്ലാം വെറുതെയായി എന്നു മാത്രമല്ല ഇവനും
ആ രോഗത്താൽ തന്നേ കിടപ്പിലായി. സായ്പും യോസേഫ്ഉപദേശി
യാരും എത്തിയാറെ ദാവീദിന്റെ അവസ്ഥ മഹാസങ്കടം എന്നു കണ്ടു.
"നിങ്ങൾ വരേണം എന്നു ഞാൻ പ്രാൎത്ഥിച്ചു; നിങ്ങൾ എത്തിയതു നന്നാ
യി; നിങ്ങളെ കണ്ടതു എനിക്കു വലിയ ആശ്വാസം" എന്നു ദാവീദ് പറ
ഞ്ഞ ഉടനേ ഹേബിൿസായ്പു അന്നു അവിടേ ഉണ്ടായിരുന്ന ഒരു വൈദ്യരെ
ചെന്നു വിളിച്ചു. അദ്ദേഹം രണ്ടു ദിനക്കാൎക്കും മരുന്നുകൊടുത്തു. പണി
ക്കാരൻ അതിനാൽ സൌഖ്യപ്പെട്ടു; എന്നാൽ യാത്രയുടെ അദ്ധ്വാനത്താൽ
ദീനംപിടിക്കുംമുമ്പേ തന്നേ നന്ന ക്ഷീണിച്ചുപോയ ദാവീദിനു ഭേദം ഒട്ടും
കണ്ടില്ല. വൈദ്യരോടു "സൌഖ്യംവരുമോ" എന്നു പിന്നേയും പിന്നേ
യും ചോദിക്കുമ്പോൾ "നിങ്ങൾക്കു അവന്നു യാതൊരു സഹായവും ചെ
യ്തുകൂടാ, നിങ്ങളും ഈ സ്ഥലം വിട്ടു വേഗം നീലഗിരിക്കു പോകേണം"
എന്നുള്ള ഉത്തരം മാത്രമേ ഉണ്ടായിട്ടുള്ളൂ. ദീനക്കാരനെ കോയമ്പത്തൂ
രിലേക്കു അയക്കേണം എന്ന കല്പനയും കൂടേ ഉണ്ടാകയാലും യോസേഫ്
ഉപദേശിയും സഹായത്തിന്നും ആശ്വാസത്തിന്നും ആവശ്യപ്പെടത്തുക്ക
വണ്ണം ദീനക്കാരനാകയാലും ഹേബിൿസായ്പു ഒരു കൂലിവണ്ടി പിടിച്ചു
കോയമ്പത്തൂരിലേക്കു മടങ്ങിപ്പോകുന്ന വഴിയിൽ ദീനം അധികം കലശ
ലായി ഗൂഡലൂർ സമീപത്തു ഏകദേശം ഉച്ചെക്കു രണ്ടു മണിസ്സമയം
(മെയി ൩൧-ാം) പ്രിയ ദാവീദ് സമാധാനത്തിൽ കഴിഞ്ഞുപോകയും
ചെയ്തു. വൈകുന്നേരം ൮ മണിക്കു അവർ കോയമ്പത്തൂരിലേ ലണ്ടൻ
മിശ്ശൻ വീട്ടിൽ എത്തി. എദ്ദിസ്‌സായ്പും (Rev. Addis) മദാമ്മയും അ
വൎക്കു കാണിച്ച സ്നേഹവും പറഞ്ഞ സാന്ത്വനവാക്കുകളും ചെ
യ്ത സഹായവും ദുഃഖിതനായ ജ്യേഷ്ഠനെ വളരേ ആശ്വസിപ്പിച്ചു; പിറ്റേ ദിവ
സം രാവിലേ എദ്ദിസ്‌സായ്പു ശവസംസ്കാരം കഴിച്ചു. ഹേബിൿസായ്പു
മരിക്കുന്നവനോടു ഓരോരിക്കൽ: "നീ കൎത്താവായ യേശുവിൽ വിശ്വസി
ക്കുന്നുവോ?" എന്നു ചോദിച്ചതിന്നു "അതേ, അതേ, യേശു എനിക്കു
സകലവും ആകുന്നു" എന്നു ഉത്തരം ചൊല്ലി; വേറൊരു സമയത്തു അ

"https://ml.wikisource.org/w/index.php?title=താൾ:CiXIV290-04.pdf/20&oldid=192953" എന്ന താളിൽനിന്ന് ശേഖരിച്ചത്