താൾ:CiXIV290-04.pdf/19

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 17 —

വിൻ; അവൻ നിങ്ങളെ ആശ്വസിപ്പിക്കട്ടെ" എന്നു പറഞ്ഞതിൽ പി
ന്നേ അമ്മയച്ഛന്മാരെയും മറ്റും ചോദിച്ചു അവരോടും ഓരോ ആശ്വാ
സവാക്കുകളെ പറഞ്ഞു. പിന്നോ ഹേബിൿസായ്പു "നിണക്കു വേറെ വ
ല്ലതും പറവാനുണ്ടോ എന്നു ചോദിച്ചാറെ" ജ്യേഷ്ഠനെക്കാണ്മാൻ താല്പ
ൎയ്യമുണ്ടായിരുന്നു (Abraham Chadayappen) എങ്കിലും അവർ ദൂരത്തല്ലേ,
വേണ്ടതില്ല എന്റെ സലാം പറവിൻ; ഇപ്പോൾ പ്രാൎത്ഥിപ്പിൻ; ഇനി
താമസിക്കേണ്ട, ദൂതന്മാർ അതാ വന്നിരിക്കുന്നു. എന്റെ ശവസംസ്കാര
ത്തിൽ എല്ലാം നല്ലൂ". ("All is well") എന്ന പാട്ടുപാടേണം എന്നു പ
റഞ്ഞു. പിന്നേ ഹേബിൿസായ്പു പ്രാൎത്ഥനകഴിച്ചു തീരുമ്പോൾ രോഗി
ആമെൻ എന്നും ചൊല്ലി കൎത്താവിൽ നിദ്രപ്രാപിക്കയും ചെയ്തു. ഇ
തിനാൽ അയ്യന്നു പറ്റിയ സങ്കടം വലുതായിരുന്നു, വിശേഷിച്ചു അമ്മ
യില്ലാത്ത തന്റെ കുട്ടിയെ ഓൎക്കുന്തോറും നന്ന വ്യസനിച്ചു, എന്നാൽ
ഈ കാൎയ്യത്തിലും കൎത്താവു അയ്യന്റെ അമ്മയാലും ഗുണ്ടൎത്ത്മതാമ്മയാ
ലും തന്റെ വാത്സല്യത്തെ വെളിപ്പെടുത്തി ഏറിയോരാശ്വാസം എത്തി
ച്ചുതന്നു. സപ്തെമ്പർമാസത്തിലേ ൨-ാം൹ മുതൽ നവമ്പർ ൧-ാം൹
വരേ അയ്യൻ ഹേബിൿസായ്പിനോടു കൂടേ പാലക്കാട്ടോളം യാത്രെക്കു പോ
യിരുന്ന സമയത്തു അവർ ഗ്രാമന്തോറും ക്രൂശിന്റെ വചനം അറിയിച്ചു,
"കൎത്താവു ഞങ്ങൾക്കു ഈ യാത്രയിൽ വളരേ സന്തോഷവും സമാധാന
വും നല്കി, ഞങ്ങളുടെ പ്രസംഗവും വ്യൎത്ഥമായില്ല എന്നു വിശ്വസിപ്പാ
നും സംഗതി ഉണ്ടു" എന്നു പറയുന്നു.

൧൮൫൫-ാം വൎഷാരംഭത്തിൽ ഹേബിൿസായ്പിന്റെ "ഓമനയോസേ
ഫ്" വളരേ ക്ഷീണനായിരുന്നതു കൊണ്ടു സായ്പു തന്റെ സഹായത്തി
ന്നായി അയ്യന്റെ അനുജനായ ദാവീദിനെ മംഗലാപുരത്തുനിന്നു വരു
ത്തി. (ഇദ്ദേഹം മുമ്പേ, ഉപദേശിയായി കൎത്താവിനെ സേവിച്ചിരുന്നു
എങ്കിലും സത്യത്തിന്റെ പരിജ്ഞാനത്തിൽ വൎദ്ധിക്കേണ്ടതിന്നും സുവി
ശേഷകസ്ഥാനത്തിന്നു അധികം പ്രാപ്തിയുള്ളവനായി തീരേണ്ടതിന്നും
൧൮൫൨-ാം മതിൽ ശാലയിൽ വീണ്ടും ചേരുവാൻ അപേക്ഷിച്ചപ്പോൾ
ഹേബിൿസായ്പിനു അവനെ വിടുവാൻ അത്ര മനസ്സുണ്ടാകാഞ്ഞാലും
ബാലന്റെ സത്യാഗ്രഹം കണ്ടിട്ടു ഒടുവിൽ സമ്മതിച്ചു. എന്നാൽ നല്ല
അടിസ്ഥാനമുള്ള പഠിപ്പോടും യജമാനനായ കൎത്താവിന്റെ സേവെക്കാ
യി എത്രയും പറ്റത്തക്ക പ്രാപ്തിവരങ്ങളോടും കൂടേ മടങ്ങിവന്നതു കണ്ട
പ്പോൾ ഇരട്ടി സന്തോഷമുണ്ടായി). പതിവുപ്രകാരം പയ്യാവൂർ മുത
ലായ ക്ഷേത്രോത്സവങ്ങളിൽ പ്രവൃത്തിച്ച ശേഷം സായ്പു യോസേഫ്
ദാവീദ് എന്ന രണ്ടു ജ്യേഷ്ഠാനുജന്മാരോടൊന്നിച്ചു ദീൎഘയാത്രെക്കു പുറ
പ്പെട്ടു. അവർ പോകുവാൻ നിശ്ചയിച്ചിരുന്ന സ്ഥലങ്ങൾ മലപ്പുറം

"https://ml.wikisource.org/w/index.php?title=താൾ:CiXIV290-04.pdf/19&oldid=192952" എന്ന താളിൽനിന്ന് ശേഖരിച്ചത്