താൾ:CiXIV290-04.pdf/18

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 16 —

൧൮൫൩-ാം വൎഷത്തിൽ ഒന്നാം ഭാൎയ്യയിൽനിന്നുള്ള കുട്ടി മരിച്ച ഉട
നേ രണ്ടാം ഭാൎയ്യയായ എലൈസാ ഒരു ആണ്കുട്ടിയെ പ്രസവിച്ചതിനാൽ
സൎവ്വകുഡുംബത്തിന്നും വളരേ സന്തോഷമുണ്ടായി. അതല്ലാതെ ഈ
കൊല്ലത്തിലും പല പ്രസംഗയാത്രകളിൽ സുവിശേഷത്തെ വായ്മൊ
ഴിയാലും പുസ്തകങ്ങളാലും തന്റെ പ്രിയപ്പെട്ട "അച്ഛനുമായി" പരത്തു
വാൻ കൎത്താവു കൃപനല്കി.

പിന്നേ ൧൮൫൪-ാം വൎഷത്തിൽ സായ്പും യോസേഫുഉപദേശിയും മ
ലപ്പുറം പാലക്കാടു നീലഗിരി ബങ്കളൂർ ഫ്രെഞ്ച്റോക്ക്സ് എന്ന സ്ഥലങ്ങ
ളോളം ഒരു ഘോഷണയാത്രെക്കു പുറപ്പെട്ടു. ഈ യാത്രിൽ അനുഭവി
ച്ച ദൈവാനുഗ്രഹവും കണ്ട പ്രവൃത്തി സാദ്ധ്യവും കൊണ്ടുള്ള സന്തോ
ഷം അവർ മടങ്ങിവന്ന ഉടനേ ൨൮ പേൎക്കു തിരുസ്നാനം ഉണ്ടായതു നിമി
ത്തം ഏറ്റവും വൎദ്ധിച്ചു എങ്കിലും പിന്നേത്തതിൽ വന്ന വ്യസനം എ
ത്ര എന്നു പറഞ്ഞുകൂടാ. കണ്ണൂരിലും അതിന്നു ചുറ്റുമുള്ള ദിക്കുകളിലും
നടപ്പുദീനം കലശലായി എങ്ങും വ്യാപിച്ചു, സഭയിലും കടന്നു ചില സ
ഭക്കാരെ കൎത്താവിൻ അടുക്കേ കൊണ്ടുപോയി. അന്നു ദീസ്സായ്പും ഗു
ണ്ടൎത്ത് മതാമ്മയും തങ്ങളാൽ ആകുവോളം ദീനക്കാരെ ശുശ്രൂഷിച്ചുവന്ന
പ്പോൾ അവൎക്കും രോഗം പിടിപെട്ടു എങ്കിലും കൎത്താവിൻ അളവില്ലാ
ത്ത കരുണ അവരെ തന്റെ പ്രവൃത്തിക്കായി ശേഷിപ്പിച്ചു. ഈ സമ
യത്തിൽ ഒരുദിവസം വൈകുന്നേരം (ഔഗുസ്ത ൧൭-ാം൹) യോസേഫ്ഉ
പദേശി വിരോധം കൂട്ടാക്കാതെകണ്ടു നടപ്പുദീനം പിടിപെട്ട സഭക്കാര
ത്തിയായ ഫിലിപ്പീനയുടെ അടുക്കൽ ചെന്നു മടങ്ങിവരുമ്പോൾ ഭാൎയ്യ
ആ അമ്മയുടെ അവസ്ഥ ചോദിച്ചാറേ "ആ അമ്മ ഇപ്പോൾ തന്നേ മ
രിച്ചു" എന്നു ഉത്തരം പറഞ്ഞു. അതു കേട്ടിട്ടു ഭാൎയ്യ വളരേ വ്യസനിച്ചു
ഭൎത്താവിന്നു വേണ്ടിയതു ചെയ്തുതീൎത്ത ഉടനേ താൻ മുറിയിൽ പോയി കി
ടന്നു; ഉപദേശിയാർ അതു കണ്ടപ്പോൾ "നിണക്കെന്തു" എന്നു ചോദി
ച്ചാറേ ആ ഭയങ്കരദീനത്തിന്റെ ആരംഭമെല്ലാം ഉണ്ടെന്നു കേട്ടിട്ടു താൻ
ദുഃഖത്തോടേ ഹേബിൿസായ്പിന്റെ അടുക്കൽ പാഞ്ഞുചെന്നു വൎത്തമാ
നം അറിയിച്ച ഉടനേ സായ്പു മരുന്നു കൊണ്ടുവന്നു കൊടുത്തെങ്കിലും ഒ
ന്നും ഫലിച്ചില്ല. "സായ്പേ, ഞാൻ കൎത്താവിന്റെ അടുക്കൽ പോകു
ന്നു" എന്നു അവൾ പറഞ്ഞാറേ, സായ്പു: "കട്ടി, നിണക്കു ഭയമുണ്ടോ?"
എന്നു ചോദിച്ചതിന്നു അവൾ: "ഹാ എന്റെ സ്നേഹമുള്ള യേശുവി
ന്റെ അടുക്കൽ പോകുന്നതുകൊണ്ടു എന്തിന്നു ഭയം?" എന്നു ഉച്ചരി
ച്ചിട്ടു സായ്പു മിണ്ടാതെനിന്നു. അപ്പോൾ അവൾ തന്റെ ഭൎത്താവി
നെ നോക്കി "മനശ്ശയെ നല്ലവണ്ണം നോക്കേണം, കൎത്താവിന്നായി വള
ൎത്തുവിൻ; നിങ്ങൾ എന്ന കൊണ്ടു ദുഃഖിക്കേണ്ട, കൎത്താവിനെ നോക്കു

"https://ml.wikisource.org/w/index.php?title=താൾ:CiXIV290-04.pdf/18&oldid=192951" എന്ന താളിൽനിന്ന് ശേഖരിച്ചത്